Culture
നിപ്പ വൈറസ്: ഒറ്റക്കെട്ടായി ജനപ്രതിനിധികള്‍; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്‍വരോഗത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ സാധിച്ചത് ആരോഗ്യവകുപ്പിന്റെ വിജയമായി യോഗം ചൂണ്ടിക്കാട്ടി. അതേസമയം, നിപ്പയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടക്കുന്നതില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചങ്ങരോത്ത് സ്വദേശി സാബിത്ത്, സഹോദരന്‍ മുഹമ്മദ് സാലിഹ് എന്നിവരാണ് രോഗം ബാധിച്ച് ആദ്യം മരണത്തിന് കീഴടങ്ങുന്നത്. അപ്പോള്‍ തന്നെ മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവരം അറിയിക്കുകയും കേന്ദ്ര ആരോഗ്യവകുപ്പിനോട് സഹായം തേടുകയും ചെയ്തുവെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.
പരിശോധിച്ചതില്‍ 21 സാമ്പിളുകള്‍ നെഗറ്റീവ് ആയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഒന്നില്‍ മാത്രമാണ് രോഗലക്ഷണം കണ്ടത്. ഇത് ആശ്വാസകരമാണ്. കോട്ടയത്ത് പേരാമ്പ്ര സ്വദേശിയെ രോഗബാധയോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിപ്പയല്ലെന്ന് കണ്ടെത്തി. പലരും ഭയം കാരണം നിപ്പയാണെന്ന് നിശ്ചയിക്കുകയാണ്. സാധാരണ വൈറല്‍പനിക്കും ഇതേ ലക്ഷണങ്ങള്‍ വരാം, മന്ത്രി പറഞ്ഞു.
ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വീടുകളും പരിസരങ്ങളും ശുചീകരിക്കാന്‍ ജനങ്ങളോട് യോഗം ആഹ്വാനം ചെയ്തു.പഞ്ചായത്ത് തലത്തില്‍ ശുചീകരണയജ്ഞത്തിന് നടപടികള്‍ സ്വീകരിക്കും. വാര്‍ഡ് തലത്തിലും അയല്‍ക്കൂട്ടങ്ങള്‍ മുഖേനയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും. ഇതിനായി എല്ലാ രാഷ്ട്രീയകക്ഷികളും സഹായം വാഗ്ദാനം ചെയ്തു.
പേരാമ്പ്ര ഭാഗത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പറ്റുമെങ്കില്‍ അവിടെ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും മറ്റും സാന്നിധ്യത്തില്‍ പദയാത്ര നടത്തണം. വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പോലും ജനങ്ങള്‍ ആശങ്കയിലാണ്. നിപ്പ പോലുള്ള വൈറസ് രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ശാഖ കേരളത്തില്‍ തുടങ്ങുന്നതിന് സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം വേണം. ആദ്യമായി രോഗം കണ്ടെത്തിയ സാബിത്തിന്റെ യാത്രചരിത്രവും മറ്റ് അടിസ്ഥാനവിവരങ്ങളും കണ്ടെത്തണം. വൈറസ് ബാധ കണ്ടെത്തിയ ഉടന്‍ തന്നെ നടപടി സ്വീകരിച്ച ആരോഗ്യവകുപ്പിന്റെ നീക്കങ്ങള്‍ ഫലം ചെയ്തതായി ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ഔദ്യോഗിക വിവരങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവണം. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ പ്രോട്ടോകോള്‍ ഉണ്ടാവണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. മാസ്‌ക് ഉള്‍പ്പെടെ ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കണം.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രത പ്രശംസനീയമാണെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. മൂസ മുസ്്‌ലിയാരുടെ മൃതദേഹം കബറടക്കുന്ന വിഷയത്തിലും മറ്റും ജില്ലാ ഭരണകൂടം നടത്തിയ സൗമ്യമായ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെയും ജില്ലയിലെയും മാലിന്യനിര്‍മാര്‍ജനത്തിന് നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ വിജയന്‍, പി.ടി.എ റഹീം, വി.കെ.സി മമ്മത്‌കോയ, എ. പ്രദീപ്കുമാര്‍, സി.കെ നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എന്‍.സി.പി നേതാവ് മുക്കം മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍, വി.സി ചാണ്ടിമാസ്റ്റര്‍, കേരള കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡണ്ട് തോമസ് തോണിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞു.
കലക്ടര്‍ക്ക് പൂര്‍ണ ചുമതല; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം
കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ആറ് മാസത്തിനകം കോഴിക്കോട് സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, എം.എല്‍.എ മാര്‍, എം.പി മാരുടെ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ കലക്ടര്‍ യു.വി ജോസിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശിന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
മാലിന്യസംസ്‌കരണം കൊതുക് നശീകരണം ശക്തമായി നടപ്പില്‍ വരുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പരിശോധന നടത്തും. തൊഴിലുടമകള്‍ അവര്‍ക്ക് വേണ്ട സൗകര്യം നല്‍കുന്നുണ്ടോയെന്ന് പഞ്ചായത്തുകള്‍ പരിശോധിക്കണം.
മാലിന്യസംസ്‌കരണം സമരങ്ങള്‍ കാരണം നിര്‍ത്തി വെക്കേണ്ട സാഹചര്യമുണ്ടാകുന്നു. ദുരന്തനിവാരണ ആക്ട് പ്രകാരം ഇതില്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വാര്‍ഡുതലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നതിനും തിരുമാനമായി.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി