Connect with us

Culture

മാപ്പുപറഞ്ഞില്ലെന്ന് സഭയില്‍ മുഖ്യമന്ത്രി; സുപ്രീം കോടതിയില്‍ മാപ്പ് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി

Published

on

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇതേ വിഷയത്തില്‍ നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍.

വെറും അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാട് കൈക്കൊണ്ടത്. സെന്‍കുമാര്‍ കേസില്‍ മാസങ്ങളായി തുടരുന്ന നിയമപോരാട്ടം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. വിധി നടപ്പാക്കാന്‍ വൈകിയെന്നാരോപിച്ച് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ കേസില്‍ കൂടുതല്‍ തിരിച്ചടികള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാറിന്റെ നീക്കം.
സുപ്രീം കോടതി നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സെന്‍കുമാറിന്റെ പദവിയിലെ അവ്യക്തത കാരണമാണ് ഉത്തരവ് നടപ്പാക്കാന്‍ വൈകിയതെന്നും അല്ലാതെ കോടതി ഉത്തരവ് മനപൂര്‍വം അവഗണിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതിനാല്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോവരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
സെന്‍കുമാര്‍ പൊലീസ് മേധാവിയായിരുന്നില്ലെന്നും പൊലീസ് വകുപ്പിന്റെ തലവനായിരുന്നുവെന്നുമുള്ള (ഹെഡ് ഒഫ് പൊലീസ് ഫോഴ്‌സ്) ന്യായമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, സുപ്രീംകോടതി ഈ വാദം തള്ളിയതോടെ മാപ്പപേക്ഷയല്ലാതെ സര്‍ക്കാറിന് വേറെ വഴിയില്ലാതായി. ഉത്തരവ് നടപ്പാക്കാതിരുന്നതിന് ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ നിസാരമായി കാണരുതെന്ന് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാറിന് നേരത്തെ ഉപദേശം നല്‍കിയിരുന്നു.
അതിനിടെ, സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നത് സംബന്ധിച്ചുള്ള വിധി നടപ്പാക്കാന്‍ കാലതാമസം ഉണ്ടായതിന്റെ പേരില്‍ സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാറിന് അനുകൂലമായ വിധിയാണുണ്ടായത്. പിന്നീട് ഹൈക്കോടതിയുടെ വിധിയും സര്‍ക്കാറിന് അനുകൂലമായിരുന്നു. ഇതിനെതിരെയാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു.
സുപ്രീംകോടതി വിധി അന്തിമമാണെന്ന് ആയിരുന്നു സഭക്ക് അകത്തും പുറത്തും സര്‍ക്കാര്‍ വ്യക്തമാക്കിയത്. വിധി നടപ്പാക്കുന്നതിനുള്ള മേല്‍നടപടിക്കായാണ് സര്‍ക്കാര്‍ നിയമവകുപ്പ് സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം തേടിയത്. സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനും പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനുമുള്ള നിയമോപദേശമാണ് എ.ജി നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തത് നിയമപരമായ നടപടി മാത്രമായിരുന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ മനഃപൂര്‍വമായ കാലതാമസം വരുത്തിയിട്ടില്ല.
സെന്‍കുമാര്‍ സ്ഥാനമേറ്റതിനാല്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് പ്രാധാന്യമില്ല. ഇന്ന് ഇതുസംബന്ധിച്ചുള്ള കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending