Connect with us

Video Stories

ബാറുകളിലേക്ക് ‘വളഞ്ഞവഴി’; പുലിവാല് പിടിച്ച് എക്‌സൈസ്

Published

on

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്‍പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി മറികടക്കാന്‍ ബാറുടമകള്‍ ‘വളഞ്ഞവഴി’തേടിയതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പുലിവാല് പിടിച്ചു. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവു മറികടക്കാനാണ് പാതയോരത്തെ മദ്യശാലകളുടെ ഗേറ്റുകള്‍ മാറ്റി പുറകുവശത്തു സ്ഥാപിച്ചും വഴി വലുതാക്കിയും ഗേറ്റുകള്‍ കെട്ടിയടച്ചും ബാറുടമകള്‍ പുതിയ വഴി തീര്‍ത്തത്. പുതിയ വഴിക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മറ്റു ജോലികള്‍ മാറ്റിവച്ച് വഴിയളക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.
മദ്യശാലയിലേക്കുള്ള പുതിയ വഴിക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി 240 പേര്‍ എക്‌സൈസ് വകുപ്പിനെ സമീപിച്ചതായാണ് വകുപ്പിന്റെ പ്രാഥമിക കണക്ക്. എക്‌സൈസിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നാലും അഞ്ചും തവണ വഴിമാറ്റി പണിതവരും കൂട്ടത്തിലുണ്ട്. പരിശോധനകള്‍ക്കുശേഷം പലരുടേയും ആവശ്യം എക്‌സൈസ് വകുപ്പ് തള്ളി. എന്നാല്‍, പുതിയ വഴികള്‍ കണ്ടെത്തി ഉടമകള്‍ വീണ്ടുമെത്തുകയാണ്. ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികിലുള്ള ഗേറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത് ഇടവഴികളിലേക്കാണെങ്കില്‍, ദൂരപരിധിപാലിക്കുന്ന അത്തരം മദ്യശാലകള്‍ക്ക് അനുമതി നല്‍കാറുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു.
മദ്യശാല സ്ഥിതിചെയ്യുന്ന വസ്തുവിനുള്ളില്‍ വളഞ്ഞവഴികള്‍ തീര്‍ക്കുന്നവര്‍ക്ക് അനുവാദം നല്‍കാന്‍ കഴിയില്ലെന്നും നിയമപരമായി അതു നിലനില്‍ക്കില്ലെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു. എന്നാല്‍, നിലനില്‍പ്പിന്റെ പോരാട്ടമാണിതെന്നാണ് ബാറുടമകളുടെ വാദം. ബാറുകള്‍ നവീകരിക്കുന്നതിനായി വായ്പയെടുത്ത പലരും പ്രതിസന്ധിയിലാണ്. ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ഈ വ്യവസായം തകരുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രം, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ കോളനി എന്നിവക്ക് 200 മീറ്റര്‍ ചുറ്റളവില്‍ (ഗേറ്റില്‍നിന്ന് ഗേറ്റിലേക്ക്) മദ്യശാലകള്‍ പാടില്ലെന്നും 400 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ പാടില്ലെന്നുമായിരുന്നു നിയമം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15നാണ് ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പനശാലകളും മദ്യവില്‍പന കേന്ദ്രങ്ങളുടെ പരസ്യങ്ങളും നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Trending