More
ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് ഫോണ്‍ ചെയ്യാനാകുമോ? ആകും- പുളുവല്ല!
ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ നാസ; ചുമതല നോക്കിയയ്ക്ക്

ചന്ദ്രനില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ ആകുമോ? ഭാഗ്യമുണ്ടെങ്കില്‍ ഒരുപക്ഷേ അതും സാധ്യമാകും. അതിനുള്ള തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സിയായ നാസ.
ചുമ്മാ പറയുന്നതല്ല, ചന്ദ്രനില്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനുള്ള കരാര്‍ വരെ നാസ കൊടുത്തു കഴിഞ്ഞു. വിഖ്യാത മൊബൈല്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിയായ നോക്കിയയെയാണ് നാസ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
2024ഓടു കൂടി മനുഷ്യനെ ചന്ദ്രനിലെത്തിച്ച് ദീര്‍ഘകാലം അവിടെ താമസിപ്പിക്കാനാണ് നാസ പദ്ധതിയിടുന്നത്. ഇതിനായി ആര്‍ടെമിസ് എന്ന പദ്ധതിയും ബഹിരാകാശ ഏജന്‍സി തയ്യാറാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, കനഡ, ഇറ്റലി, ലക്‌സംബര്‍ഗ്, യുഎഇ, ബ്രിട്ടന്‍, യുഎസ് എന്നീ രാഷ്ട്രങ്ങളാണ് പദ്ധതിയിലെ പങ്കാളികള്‍. ആര്‍ട്ടമിസ് അക്കോഡ് എന്ന കരാറും രാഷ്ട്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.
മനുഷ്യന്‍ അവിടെ എത്തുന്നതോടു കൂടി അവര്‍ക്ക് ഭൂമിയുമായി ബന്ധപ്പെടാന്‍ ആശയവിനിയമയ സംവിധാനം ഒരുക്കുകയാണ് നാസ ലക്ഷ്യമിടുന്നത്.
ഈ യമണ്ടന്‍ ഐഡിയയ്ക്ക് നാസ നോക്കിയയെ ചുമ്മാതങ്ങ് ഏല്‍പ്പിച്ചതല്ല. ബഹിരാകാശത്ത് വയര്‍ലസ് ബ്രോഡ്ബാന്‍ഡ് കമ്യൂണിക്കേഷന്‍ നടത്താനുള്ള പദ്ധതി ചെയ്തു കൊണ്ടിരിക്കുകയാണ് ഈ ഫിന്നിഷ് കമ്പനിയിപ്പോള്‍.
ടെക്‌സാസ് ആസ്ഥാനമായ സ്‌പേസ് ക്രാഫ്റ്റ് ഡിസൈനിങ് കമ്പനി ഇന്റ്യൂട്ടീവ് മെഷീന്‍സ് ആണ് ഉപകരണങ്ങള്‍ ചന്ദ്രനിലെത്തിക്കുക. സ്വയം കോണ്‍ഫിഗര്‍ ചെയ്യുന്ന കമ്യൂണിക്കേഷന്‍ സംവിധാനമാണ് ആലോചനയുള്ളത്. ഇപ്പോള്‍ 4ജി ആണെങ്കിലും പിന്നീടത് 5ജി ആയി മാറുമെന്നും നോക്കിയ പറയുന്നു.
ബഹിരാകാശ ഗവേഷകര്‍ക്ക് വോയ്‌സ്, വീഡിയോ ആശയവിനിമയ സംവിധാനങ്ങള്‍, ബയോമെട്രിക് ഡാറ്റ എക്‌സ്‌ചേഞ്ച്, റോബോട്ടിക് ഉപകരണങ്ങളുടെ നിയന്ത്രണം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍