Connect with us

india

നോട്ട് നിരോധനം; മോദി നിര്‍മിത ദുരന്തത്തിന്റെ അഞ്ചാണ്ട്‌

കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റല്‍ പണമിടപാടിലേക്കു പൂര്‍ണമായി മാറുക എന്നീ വാഗ്ദാനങ്ങളായിരുന്നു മോദി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. ഇതെല്ലാം വെള്ളത്തില്‍ വരച്ച വരയായി.

Published

on

ന്യൂഡല്‍ഹി: സമാനതയില്ലാത്ത ദുരന്തത്തിന്റെ വേദനയും പേറി ഇന്ത്യന്‍ ജനത നോട്ട് നിരോധനത്തിന്റെ അഞ്ചാണ്ട് പിന്നിടുന്നു. 2016 നവംബര്‍ 8നു രാത്രി 8 മണിക്കാണ് വന്‍പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

500, 1000 എന്നീ കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. പിറ്റേന്ന് മുതല്‍ ജനം ബാങ്കുകളിലേക്കോടി. 1000, 500 നോട്ടുകള്‍ മാറ്റാന്‍ സാധാരണക്കാര്‍ പാടുപെട്ടു. മണിക്കൂറുകള്‍ കാത്തുനിന്ന് വെയിലേറ്റ് മരിച്ചു വീണവര്‍ നിരവധി. രാജ്യത്തെ തെരുവുകളിലെങ്ങും നിലവിളികള്‍ മുഴങ്ങി. അരി വാങ്ങാന്‍ പോലും പണമില്ലാതെ ജനം അലയുന്ന കാഴ്ച.

കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റല്‍ പണമിടപാടിലേക്കു പൂര്‍ണമായി മാറുക എന്നീ വാഗ്ദാനങ്ങളായിരുന്നു മോദി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. ഇതെല്ലാം വെള്ളത്തില്‍ വരച്ച വരയായി. വിപണിയില്‍ നിന്ന് 85% പണവും ഒറ്റയടിക്കു നഷ്ടപ്പെട്ടത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു.

അസംഘടിത മേഖലയുടെ നട്ടെല്ലൊടിഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ നോട്ട് നിരോധനം മന്ദീഭവിപ്പിച്ചു. ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍, ദിവസവേതനക്കാര്‍ തുടങ്ങിയവരുടെ ദുരിതത്തിന് അറുതിയില്ലാതായി. അഞ്ചു വര്‍ഷത്തിനു ശേഷവും ആ ദുരിതത്തില്‍ നിന്ന് രാജ്യം കരകയറിയിട്ടില്ല. ക്രൂര മായ ഈ നടപടിയിലൂടെ സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും സംരംഭകരെയും നിലയില്ലാക്കയത്തിലേക്ക് തള്ളിവിടുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.

അതിസമ്പന്നരുടെ നോട്ടുകള്‍ അതിവേഗം മാറ്റിക്കൊടുക്കാന്‍ പല ബാങ്കുകളും തിടുക്കം കൂട്ടി. 30 ശതമാനം ചാര്‍ജ് ഈടാക്കിയായിരുന്നു ഇത്. മറ്റൊരു തരത്തിലുള്ള കള്ളപ്പണ സാധ്യതയാണ് ഇതുവഴി തുറന്നത്. 2000 രൂപയുടെ നോട്ട് പുറത്തിറക്കിയതോടെ കള്ളപ്പണവും വ്യാജനോട്ടുകളും വീണ്ടും ശക്തമായി. 2017 ഓഗസ്റ്റില്‍, അച്ചടിച്ചതിന്റെ 99 ശതമാനത്തിലേറെ 500,1000 നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിട്ടു. ആര്‍.ബി.ഐ ഇറക്കിയ 15.41 ലക്ഷം കോടിയുടെ മൂല്യമുള്ള 1000, 500 നോട്ടുകളില്‍ 15.31 ലക്ഷം കോടിയും തിരിച്ച് ബാങ്കുകളിലെത്തി. ഇതോടെ കള്ളപ്പണമെവിടെയെന്ന ചോദ്യമുയര്‍ന്നു.

ഭീകര പ്രവര്‍ത്തനം തടയുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതും നടപ്പായില്ല. മാത്രമല്ല 2000 രൂപയുടെ കറന്‍സികള്‍ പുറത്തിറക്കിയതിനു പിന്നാലെ ഇവയുടെ വ്യാജനും വന്നു. 2019ലേതിനേക്കാള്‍ വ്യാജ നോട്ട് കേസുകള്‍ 2020ല്‍ 190.5 ശതമാനം വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. 2016 ല്‍ 6.32 ലക്ഷം കോടിയുടെ വ്യാജനോട്ടുകളാണ് രാജ്യത്ത് പിടിച്ചത്. തുടര്‍ന്നുള്ള 4 വര്‍ഷങ്ങളില്‍ 18.87 ലക്ഷം കോടിയുടെ വ്യാജനോട്ട് പിടിച്ചെടുത്തു. കള്ളപ്പണം ഇല്ലാതാക്കല്‍ മാത്രമായിരുന്നില്ല നോട്ടു നിരോധനത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് പിന്നീട് തെളിഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നിയന്ത്രണമില്ലാതെ പണമൊഴുക്കി. പ്രചാരണങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയിലായിരുന്നു മറ്റു പാര്‍ട്ടികള്‍. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനും ബി.ജെ.പി കോടികളാണ് വാരിയെറിഞ്ഞത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

Trending