Connect with us

Culture

കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തിലേക്ക്; ‘സര്‍ക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു’

Published

on

 

കൊച്ചി: കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ സര്‍ക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകള്‍. അന്വേഷണ സംഘത്തെ തങ്ങള്‍ക്ക് വിശ്വാസമില്ല. അന്വേഷണ സംഘം ആദ്യം റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഫ്രാങ്കോയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നാണ് തങ്ങളോട് അവര്‍ പറഞ്ഞിരുന്നത്. 19ന് ഹാജരാകുന്ന ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയില്ല. പൊലീസ് ഏതു രീതിയിലാണ് കേസ് ഇനി അട്ടിമറിക്കാന്‍ പോകുന്നതെന്നും തങ്ങള്‍ക്കറിയില്ല. എന്തു വിലകൊടുക്കേണ്ടി വന്നാലും ഫ്രാങ്കോയുടെ അറസ്റ്റുണ്ടാകുന്നതുവരെ തങ്ങള്‍ സമരവുമായി മുന്നോട്ടു പോകും.
കുറ്റം ചെയ്തയാളെ അറസ്റ്റു ചെയ്യുക തന്നയാണ് വേണ്ടത്. ഫ്രാങ്കോ കുറ്റവാളിയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും അന്വേഷണ സംഘം അവരുടെ മേലധികാരികള്‍ക്ക് വഴങ്ങി ഫ്രാങ്കോയെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകുന്നില്ല. അന്വേഷണ സംഘത്തിനു മേല്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഡിജിപി ഉള്‍പ്പെടെയുള്ള മേലധികാരികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. സഭയുടെ പിന്തുണയും ഫ്രാങ്കോയ്ക്കുണ്ട്. അല്ലെങ്കില്‍ ഇപ്പോഴും അദ്ദേഹം ആ ആസ്ഥാനത്ത് തുടരില്ല. ഇത്രയേറെ ഗൗരവമുള്ള വിഷയമായിട്ടും സഭ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നുവെന്നത് തങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സേവ് അവര്‍ സിസ്‌റ്റേഴ്‌സിന്റെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വിവിധ യുവജന സംഘടനകള്‍ പിന്തുണയുമായി സമര പന്തലിലെത്തി. നഗരത്തിലെ വിവിധ കോളജ് വിദ്യാര്‍ഥികളുടെ സാനിധ്യവും ശ്രദ്ധേയമായി. ആം ആദ്മി ഡെമോക്രാറ്റിക്, എംസിപി യുണൈറ്റഡ്, ജീസസ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, അഖിലേന്ത്യ മഹിള ഫെഡറേഷന്‍, ആദിവാസി ദളിത് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്, യുവജന വേദി, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ പ്രതിനിധികള്‍ക്കൊപ്പം സംവിധായകന്‍ മധുപാല്‍, ദളിത് ആക്ടിവിസ്റ്റ് ധന്യ രാമന്‍, ചിത്രകാരന്‍ സത്യപാല്‍, അജിത, ജോസ് തോമസ്, രവി ആര്‍. ഉണ്ണിത്താന്‍, ടി.എന്‍ ജോയ്, സിസ്റ്റര്‍ ഇമല്‍ഡ തുടങ്ങിയനവരും ഐക്യദാര്‍ഢ്യവുമായെത്തി. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ സമരപന്തലില്‍ സംസ്ഥാനത്തെ ജനകീയ സമരനേതാക്കളെ വിളിച്ചു വരുത്തി ആലോചനാ യോഗം നടത്തുമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. ഇന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടേയും കന്യസ്ത്രീകളുടേയും കൂട്ടായ്മക്കാണ് സംഘാടകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

നീതി ലഭിക്കാന്‍ നിരാഹാരം കിടക്കാനും തയ്യാര്‍

കൊച്ചി: നീതിക്കുവേണ്ടി താനും കുടുംബവും നിരാഹാരം കിടക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുതിര്‍ന്ന സഹോദരി. ഇന്നലെ സമരപ്പന്തലിലെത്തിയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഹോദരിക്ക് നീതി ലഭിക്കണം, അതിന് മരിക്കാനും ഞങ്ങള്‍ക്ക് മടിയില്ല. അപ്പച്ചന്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ സമരപ്പന്തലില്‍ നിരാഹാരം കിടക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഫ്രാങ്കോയെ പിതാവെന്ന് വിളിക്കാന്‍ എനിക്കാവില്ല. അത്രക്ക് ക്രൂരമായാണ് അവന്‍ എന്റെ അനുജത്തിയോട് പെരുമാറിയത്. പിശാചിന്റെ രൂപമുള്ള മനുഷ്യനാണ് ഫ്രാങ്കോ മുളയ്ക്കല്‍. 27 വര്‍ഷം അപ്പച്ചന്‍ പട്ടാളത്തില്‍ ജോലിചെയ്തു. അമ്മ മരിച്ചതിന് ശേഷം അഞ്ച് മക്കളെ നോക്കിയ അമ്മയാണ് ഞാന്‍. ആ അനുജത്തി പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ വിഷമവും വേദനയും തോന്നിയെന്നും അവര്‍ പറഞ്ഞു.

കെസിബിസി മാപ്പ് പറയണമെന്ന്  ഫാ.അഗസ്റ്റിന്‍ വട്ടോളി

കൊച്ചി: നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ പ്രസ്താവനയിറക്കിയ കെസിബിസി മാപ്പുപറയണമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി. മാര്‍പ്പാപ്പ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് കെസിബിസിയുടെ നിലപാട്. കര്‍ദിനാള്‍ ഗ്രേഷ്യസ് മാര്‍പ്പാപ്പയുടെ അനുവാദത്തോട് കൂടിയാണ് ആരോപാണവിധേയനായ ഫ്രാങ്കോ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. സഭയില്‍ തുടരാനാണ് കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നത്. യൂറോപ്പിലെ പള്ളികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കാനാണ് വിഷയത്തില്‍ നീതിപൂര്‍വമായ നിലപാടുണ്ടാവണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഫാദര്‍ പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending