Connect with us

india

ഒഡീഷ ദുരന്തം : മരണം മൂന്നൂറിനടുത്ത് ; ഇന്‍ര്‍ ലോക്കിംഗ് മാറ്റിയതിലെ തകരാറാണെന്ന് കണ്ടെത്തിയതായി റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ്

ഇന്‍ര്‍ ലോക്കിംഗ് മാറ്റിയതിലെ തകരാറാണെന്ന് കണ്ടെത്തിയതായി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Published

on

ഒഡീഷയില്‍ ബാലസോര്‍ ട്രെയിനപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണ ം 300 ലേക്ക് അടുക്കുന്നു.കൂടുതല്ഡ മൃതശരീരങ്ങള്‍ ബോഗികള്‍ക്കുള്ളില്‍ നിന്ന് കണ്ടെടുത്തതോടെയാണിത്. ബോഗികള്‍ മാറ്റി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ആയിരത്തിലധികം ജോലിക്കാര്‍ സേവനം തുടരുകയാണ്. ബുധനാഴ്ചയോടെ ഗതഗാതം സാധാരണനിലയിലാക്കാനാണ് തീരുമാനം. ഇതിനകം 40 ലധികം ട്രെയിനുകള്‍ റദ്ദാക്കിയതുമൂലം ഈ റൂട്ടില്‍ വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്നത്. നിത്യേന ജോലിക്കായും മറ്റും പോയിവരുന്നവരുടെ കാര്യമാണ് കഷ്ടത്തിലായത്. ഇനിയും കൂടുതല്‍ മരണങ്ങളുണ്ടാവില്ലെന്ന തോന്നലിലാണ് അധികൃതര്‍. എന്നാല്‍ ആശുപത്രികളില്‍ അമ്പതോളം പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇന്ന് രാവിലെ കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബാലസോറിലെത്തി. ആശുപത്രികളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. അതേസമയം സ്വാധീനമുള്ളവരെ എയിംസ് മുതലായ ഉന്നത ആശുപത്രികളില്‍ ചികില്‍സിക്കുകയും സാധാരണക്കാരെ താലൂക്ക് ,ജില്ലാ ആശുപത്രികളില്‍ ചികില്‍സിക്കുന്നതായും പരാതിയുയര്‍ന്നു.
മുന്നൂറിനടുത്തേക്ക് മരണസംഖ്യം കുതിക്കുന്നതായാണ് വിവരം. അപകടത്തിന്റെ കാരണം സിഗ്നല്‍ ഇന്‍ര്‍ ലോക്കിംഗ് മാറ്റിയതിലെ തകരാറാണെന്ന് കണ്ടെത്തിയതായി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി അശ്വിനി വൈഷ്ണവ് പക്ഷേ പ്രതിപക്ഷത്തിന്റെ രാജിയാവശ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഈ സമയത്ത് അക്കാര്യമല്ല ചര്‍ച്ച ചെയ്യേണ്ടതെന്നാണ ്മന്ത്രിയുടെ ന്യായം. ബാലസോറില്‍ മുമ്പ് പ്രവര്‍ത്തിച്ചയാളാണ് മന്ത്രി അശ്വിനി.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending