Connect with us

Video Stories

രാത്രി എമര്‍ജന്‍സി വെട്ടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന ആ വൃദ്ധന്‍; ആര്‍.ജെ വൈഷാഖിന്റെ വൈറലായ ഫേസ്ബുക്ക് പോസ്റ്റ്

Published

on

ഷാര്‍ജയിലെ റോഡരികില്‍ രാത്രി റെഡ് എഫ്.എം റേഡിയോ ജോക്കി വൈഷാഖിനുണ്ടായ അനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാത്രിയുടെ വിജനതയില്‍ എമര്‍ജന്‍സി വെട്ടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന വൃദ്ധനെ കുറിച്ചാണ് വൈഷാഖിന്റെ ഫേസ്ബുക്ക് അനുഭവക്കുറിപ്പ്.

ഞാൻ ഈ ഫോട്ടോ എടുക്കുമ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു .. ഷാർജയിലൂടെ കാറിൽ പോകുമ്പോൾ ആണ് വഴിയരുകിൽ ഒരു വയസ്സ് ചെന്ന വ്യക്തി എമർജൻസി ലാംപ് ഓൺ ആക്കി വെച്ച് എന്തോ വായിക്കുന്നത് കണ്ടത് .. എന്തുകൊണ്ടോ ആ ദൂര കാഴ്ച എന്നെ അത്ഭുതപ്പെടുത്തി .. കാർ തിരിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി .. നോക്കുമ്പോൾ അദ്ദേഹം വായിക്കുന്നത് പരിശുദ്ധ ഖുർആൻ ആണ് .. അദ്ദേഹത്തിന്റെ പേര് ചോദിച്ചപ്പോൾ എന്തോ ഒരു പേര് പറഞ്ഞു .. ഒരു പാക്കിസ്ഥാനി ആണ് .. വയസ്സു എത്രയാണ് എന്ന് ചോദിച്ചപ്പോൾ ഒരുപാടുണ്ട് എന്ന് മറുപടി എന്നെ കുറച്ചു ചിന്തിപ്പിച്ചു .. കുറഞ്ഞത് ഒരു 70 വയസ്സെങ്കിലും കാണും .. കക്ഷി ആ ഇരിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് സ്പേസ് മറച്ച് ആരും വാഹനം കൊണ്ട് പാർക്ക് ചെയ്യാതിരിക്കാൻ വേണ്ടി അവിടെ വഴി വക്കിൽ കാവലിരിക്കുകയാണ് പോലും .. രാത്രി മുഴുവൻ ..!! അപ്പോഴെല്ലാം അദ്ദേഹത്തിന് കൂട്ടായിട്ടു ഖുർആനും പടച്ചോനും മാത്രം ..!!

എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു കാശ് കൊടുത്തിട്ടു ഞാൻ നടന്നു നീങ്ങുമ്പോൾ അദ്ദേഹം ആ കാശ് നോക്കിയിട്ടു മാഷാ അള്ളാഹ് എന്ന് പറഞ്ഞു വീണ്ടും ഖുർആൻ ഓതാൻ തുടങ്ങി ..! ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഈ ഒരു കാഴ്ച എനിക്ക് വലിയൊരു തിരിച്ചറിവായിരുന്നു .. ഒന്നുമില്ലായ്മയിലും , ബുദ്ധിമുട്ടിലും എല്ലാം തന്ന പടച്ചോനെ ഓർക്കുന്ന മനസ്സിനെ കുറിച്ചുള്ള തിരിച്ചറിവ് ..!! ഇങ്ങനെയും ചിലർ നമ്മുടെ ചുറ്റും .. അവർക്കു കിടക്കാൻ ac മുറി വേണ്ടാ .. കഴിക്കാൻ നല്ല ഭക്ഷണം തരുന്ന ഹോട്ടലുകൾ വേണ്ടാ .. ഈ ലോകത്തിന്റെ പല സുഖങ്ങളും വേണ്ടാ .. പക്ഷെ ഇവിടെ വരെ എത്തിച്ച പടച്ചോനെ മറക്കാതെ അവർ ജീവിക്കുന്നു .. ഇനി ഈ ലോകത്തിന്റെ സുഖങ്ങൾ ഉള്ളവരാകട്ടെ എല്ലാം മറന്നു വാശിയും , വൈരാഗ്യവും , കുശുമ്പും , പിണക്കവും ഒക്കെയായിട്ടു ഇതെല്ലാം തന്ന .. പരസ്പരം സ്നേഹിക്കണം എന്ന് പഠിപ്പിച്ച ആ ഒരു ശക്തിയെ മറന്നു ജീവിക്കുന്നു ..!! എനിക്കറിയില്ല ഞാൻ കണ്ട ഈ വ്യക്തിക്ക് കാശുണ്ടോ കുടുംബമുണ്ടോ എന്നൊന്നും പക്ഷെ ഒന്നുമാത്രം അറിയാം .. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു നല്ല മനസ്സുണ്ട് ..!! ഈ ജീവിതം തന്ന ശക്തിയോടുള്ള നന്ദിയുള്ള മനസ്സ് ..!! നമ്മളിൽ പലർക്കും ഇല്ലാതെ പോയ .. നമ്മൾ ഇല്ലാതാക്കിയ ഒന്ന് ..!! തിരിച്ചറിവുകൾ ഉണ്ടാകട്ടെ .. നല്ല മനസ്സ് ലഭിക്കട്ടെ .. നല്ലതു വരട്ടെ .. !! #Haveablessedday

Continue Reading
Advertisement
1 Comment

1 Comment

  1. Sajeer

    October 6, 2016 at 20:42

    Dear Editor.
    The RJ is working in Gold Fm not in Red Fm pls check

Leave a Reply

Cancel reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending