Connect with us

More

ആരാധന അതിര കടന്നു; മെസിക്കൊപ്പം മൈതാനത്തും സെല്‍ഫി

Published

on

ഏതന്‍സ്: ലിയോ മെസിയോടുള്ള ആരാധന അതിര് കടന്നപ്പോള്‍ ഏതന്‍സ് മൈതാനത്ത് കണ്ടത് ആരാധകരുടെ വിളയാട്ടം. ഒന്നിലധികം തവണ മെസി ഭ്രാന്തന്മാര്‍ മൈതാനത്തിറങ്ങി. ചിലര്‍ സൂപ്പര്‍ താരത്തിനൊപ്പം സെല്‍ഫിയും പകര്‍ത്തി. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച മല്‍സരത്തിനിടെയായിരുന്നു ആരാധക ലീലകള്‍.

ഒരു വേള മെസി കോര്‍ണര്‍ കിക്കെടുക്കാന്‍ കോര്‍ണര്‍ ഫ്‌ളാഗിന് അരികിലെത്തിയപ്പോഴായിരുന്നു ആരാധകന്‍ ഓടിയെത്തിയത്. മെസി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ആരാധകന്‍ മെസിയെ കെട്ടിപ്പിടിച്ചു. കവിളില്‍ മുത്തം കൊടുത്തു. മറ്റൊരാള്‍ ഓടിവന്ന് സെല്‍ഫിയെടുത്തു. ആരോടും മെസി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അതൃപ്തിയും പ്രകടിപ്പിച്ചില്ല. പക്ഷേ കളിക്കിടെ ഇങ്ങനെ കാണികള്‍ മൈതാനത്തേക്ക് വരുന്നതിന്റെ അസ്വസ്ഥത ടീമിലെ മറ്റുള്ളവര്‍ക്കുണ്ടായിരുന്നു. ഒളിംപിയാക്കസ് സംഘാടകര്‍ക്കെതിരെ യുവേഫ ചിലപ്പോള്‍ അച്ചടക്കത്തിന്റെ വാളുമെടുത്തേക്കാം.

Another supporter was able to give security the slip and find his way onto the pitch to get up close to his idol

The fan approached Messi and asked for a 'selfie' for which the Argentine obliged, despite the game being in motion

 

Olympiakos' midfielder Panagiotis Tachtsidis vigorously congratulates Messi at the full-time whistle in Athens

The former Liverpool man went close in the dying moments with an acrobatic effort but was denied by the crossbar

Suarez's effort looked goal bound from the moment he made contact, only to be denied at the eleventh hour

Argentine ace Messi vies for possession of the ball in central midfield alongside Olympiacos's Kostas Fortounis

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

Trending