Connect with us

Views

ഒമാനില്‍ 20 വര്‍ഷത്തിലധികമായി തടവിലുള്ള 2 മലയാളികള്‍ക്ക് മോചനം

Published

on

 

മസ്‌കത്ത്: സിനാവ് സൂഖില്‍ രണ്ട് സ്വദേശികള്‍ പാകിസ്താനികളാല്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവു ശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ക്ക് മോചനം. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകന്‍ തയ്യില്‍ ഹബീബിന്റെയും ഇടപെടലാണ് രണ്ട് പതിറ്റാണ്ടായി ഒമാന്‍ ജയിലില്‍ കഴിയുന്ന ഷാജഹാന്‍, സന്തോഷ് കുമാര്‍ എന്നിവരുടെ മോചനത്തിന് വഴി തെളിച്ചത്.
20 വര്‍ഷത്തിലധികമായി ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. അടുത്തിടെ ഇവരെ സന്ദര്‍ശിക്കാന്‍ ഷാജഹാന്റെ മകനും സന്തോഷ് കുമാറിന്റെ സഹോദരനും ഒമാനില്‍ എത്തുകയും ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
സിനാവ് സൂഖില്‍ ഇവര്‍ ജോലി ചെയ്തിരുന്ന കടയില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ഈ സംഭവത്തില്‍ നാലു പാക്കിസ്താനികളെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു.
സന്തോഷ് കുമാറിന്റെ മോചനം തേടി സഹോദരന്‍ മഹേശന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. കേരളത്തിലും കേന്ദ്രത്തിലും മാറി മാറി വന്ന സര്‍ക്കാറുകള്‍ക്ക് മുമ്പില്‍ ചെന്ന് സഹോദനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് യാചിച്ചുവെന്നുംഇദ്ദേഹം പറയുന്നു. ഇതിനിടെ, മകന്‍ സന്തോഷ് കുമാര്‍ ശിക്ഷിക്കപ്പെട്ടതറിഞ്ഞ് 11 വര്‍ഷത്തോളം അസുഖ ബാധിതയായി കിടന്ന അമ്മയുടെ മരണവും ദു:ഖം സഹിക്കാനാവാതെ സഹോദരന്റെ ആത്മഹത്യയും എല്ലാം കുടുംബത്തെ പൂര്‍ണമായി തളര്‍ത്തിയെന്നും മഹേശനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സമാഈലിലെ ജയിലിലെത്തി ഷമീര്‍ തന്റെ ഉപ്പയെയും മഹേശന്‍ സഹോദരനെയും കണ്ടു. ഷാജഹാന്റെ കുടുംബവും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മുന്നില്‍ മോചനത്തിനായി ഇടപെടണമെന്ന അപേക്ഷയുമായി കയറിയിറങ്ങിയിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ, കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ക്ക് ഒമാനിലേക്ക് വരാന്‍ സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ തയ്യില്‍ ഹബീബ് അവസരം ഒരുക്കുന്നത്.
ഏതായാലും, തങ്ങളുടെ ഉറ്റവരുടെ മോചനത്തില്‍ ആശ്വസിക്കുകയാണ് മഹോശനും ഷമീറും.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending