Connect with us

Culture

കണ്ണൂരില്‍ കണ്‍നിറയെ സുധാകരന്‍

Published

on

ദാവൂദ് മുഹമ്മദ്

മാറ്റി മറിച്ച വിധിയുടെ ചരിത്രമാണ് കണ്ണൂരിന് എന്നും. ചുവന്ന മണ്ണ് എന്ന് പൊതുവെ വിളിക്കുമെങ്കിലും ഏറെ തവണ ഇടതിനെ കൈവിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്. സിറ്റിംഗ് എംപി പികെ ശ്രീമതിയെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് കെ സുധാകരന്‍ വീണ്ടും നേരിടുമ്പോള്‍ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്.
എന്തു കൊണ്ട് വിജയിക്കും എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. കഴിഞ്ഞ തവണയുണ്ടായ തെറ്റ് ആവര്‍ത്തിക്കില്ല. അതു കൊണ്ടു തന്നെ പഴുതടച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. പുതിയ വോട്ടര്‍മാരിലാണ് ഇരുവരും കണ്ണ് വെക്കുന്നത്. ഇതില്‍ ഊന്നിയുള്ള പ്രചാരണമാണ് നാടെങ്ങും നടക്കുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റം കണ്ണൂരിലെ പ്രചാരണ ബോര്‍ഡുകളിലും കാണാം.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ് എന്നതാണ് യുഡിഎഫിന് പ്രതീക്ഷ ഉയര്‍ത്തുന്നത്. എന്നാല്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ സഹായത്തോടെയുള്ള ബഹുമുഖ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. ഇതു കൊണ്ട് തന്നെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് സ്ഥാനാര്‍ത്ഥികള്‍.
‘കൊലക്കത്തിക്കെതിരെ കൈപ്പത്തിക്ക്’ എന്നതാണ് കണ്ണൂരില്‍ ഉയരുന്ന യുഡിഎഫ് മദ്രാവാക്യം. എന്നാല്‍ വികസനമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. മോദി ഭരണത്തിന്റെ തുടര്‍ച്ചയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്റെ ആയുധം.എല്‍ഡിഎഫ്,യുഡിഎഫ് ക്യാമ്പ് നേരത്തെ ഉണര്‍ന്നപ്പോള്‍ എന്‍ഡിഎ ബഹുദൂരം പിന്നിലാണ്. ആദ്യഘട്ടം പ്രചാരണം അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ലോക്‌സഭ മണ്ഡലം നിലവില്‍ വന്നത് 1977ലാണ്.ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി സികെ ചന്ദ്രപ്പന്‍ സിപിഎം സ്ഥാനാര്‍ത്ഥി ഒ.ഭരതനെ 12877 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്(യു)വിലെ കെ.കുഞ്ഞമ്പു കോണ്‍ഗ്രസ് (ഐ)യിലെ എന്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തി. കണ്ണൂരില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ഇന്ദപ്രസ്ഥത്തിലെത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. 1984 മുതല്‍ 1998 വരെ വിജയിച്ച മുല്ലപ്പള്ളിക്ക് 1999ലും2004ലും കാലിടറി. എല്‍ഡിഎഫിലെ എപി അബ്ദുല്ലക്കുട്ടി അത്ഭുത കുട്ടിയായപ്പോള്‍ 2009ല്‍ കരുത്തനായ കെ.സുധാകരനെ കളത്തിലിറക്കി മണ്ഡലം യുഡിഎഫ് കയ്യിലൊതുക്കി. എന്നാല്‍ 2014ല്‍ പികെ ശ്രീമതിയുമായി മത്സരിച്ചപ്പോള്‍ 6566 വോട്ടിന് പരജയപ്പെട്ടു. എന്നാല്‍ ഈ തെറ്റ് വീണ്ടു ആവര്‍ക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യത്സമായ ആവേശവും ശാസ്ത്രീയമായ പ്രവര്‍ത്തനവുമാണ് സുധാകരന് മുതല്‍കൂട്ടാവുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിരക്കാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോകസഭ മണ്ഡലം.ഇതില്‍ അഴിക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫും കണ്ണൂര്‍,തളിപ്പറമ്പ്,ധര്‍മ്മടം,മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 6566 വോട്ടിനാണ് സുധാകരന്‍ പരാജയപ്പെട്ടത്. എന്നാല്‍ 2009ല്‍ വിജയിച്ചതാവട്ടെ 43151 വോട്ടിനുമാണ്. ഇതു വീണ്ടും ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
രാജ്യത്ത് മുഴുവന്‍ അലയടിക്കുന്ന മോദി വിരുദ്ധ തരംഗവും ഉത്തര മലബാറിലെ കൊലപാതക രാഷട്രീയവും കണ്ണൂരില്‍ പ്രതിഫലിച്ചാല്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക. ഒരു ലക്ഷത്തോളമുള്ളപുതിയ വോട്ടര്‍മാരിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഭൂരിപക്ഷത്തിനുള്ള വോട്ട് ഇങ്ങിനെ നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് സുധാകരന്‍.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending