Connect with us

More

ഗുണ്ടായിസത്തിന് കാരണം സര്‍ക്കാര്‍ അനാസ്ഥ: പ്രതിപക്ഷം

Published

on

തിരുവനന്തപുരം: പൊലീസിന്റെ അനാസ്ഥയും സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കൊണ്ടാണ് സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം പെരുകുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സംസ്ഥാനത്ത് നിര്‍ഭയം സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

കേരളത്തിന്റെ ആത്മാഭിമാനത്തെ സ്പര്‍ശിക്കുന്ന വിധത്തില്‍ സാമൂഹ്യവിരുദ്ധരും ഗുണ്ടകളും സദാചാര പൊലീസും അഴിഞ്ഞാടുമ്പോള്‍ മൗനമായിരിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് കാണുന്നത്. സാരോപദേശം കൊണ്ടൊന്നും കാര്യമില്ല. ശക്തമായ നടപടി സ്വീകരിക്കേണ്ട കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് പിഞ്ചു കുഞ്ഞുങ്ങള്‍ ചീന്തിയെറിയപ്പെടുന്നു. ഓടുന്ന വാഹനത്തില്‍ മാനഭംഗത്തിന് ഇരയാകുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുന്നു. ഇതിന്റെയൊക്കെ ഞെട്ടലില്‍ കേരളം മരവിച്ചു നില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ നേതൃത്വത്തിലുണ്ടായ കാട്ടാളത്തം സാസ്‌കാരിക കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ അപമാനമാണ്. എല്‍.ഡി.എഫ്. ഭരണത്തിന്റെ കീഴില്‍ ആര്‍ക്കും എന്ത് തോന്ന്യാസവുമാകാമെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും രമേശ് ചൂണ്ടിക്കാട്ടി.
ശിവസേനക്കാരുടെ നീക്കത്തെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടും പൊലീസ് എന്തുകൊണ്ട് നടപടി എടുത്തില്ല. പൊലീസും എസ്.ഐ.യും ഈ സംഭവം നോക്കിനില്‍ക്കുകയായിരുന്നു. ഇത് ബോംബെയോ ബാല്‍താക്കറെയുടെ നാടോ അല്ലെന്ന് സദാചാരത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുന്ന ശിവസേനക്കാര്‍ ഓര്‍ക്കണം. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ കേരളത്തില്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്.
കേരളത്തില്‍ ഗുണ്ടകള്‍ക്ക് ചൂട്ട് പിടിക്കുന്ന പൊലീസ് ശിവസേനയ്ക്ക് കുടപിടിച്ചു കൊടുക്കുകയാണ് ചെയ്തത്. യൂണിവേഴ്‌സിറ്റി കോളജിലെ സദാചാര ഗുണ്ടകളായ എസ്.എഫ്.ഐ.ക്കാര്‍ക്ക് നേരെ പൊലീസ് നടപടിയെടുത്തില്ല. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ ശവസംസ്‌കാരം പ്രതീകാത്മകമായി നടത്തിയ അതേ വിഭാഗക്കാര്‍ തന്നെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ സദാചാരഗുണ്ടായിസം നടത്തിയത്. നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെയും സഹോദരനെയും സുഹൃത്തിനെയും സദാചാരഗുണ്ടകള്‍ ആക്രമിച്ച സംഭവം, തിരുവനന്തപുരം മ്യൂസിയത്ത് പിങ്ക് പൊലീസ് പാവപ്പെട്ട ചെറുപ്പക്കാരെ അക്രമിച്ച സംഭവം, കൊടുങ്ങല്ലൂരില്‍ മധ്യവയസ്‌കനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് അടിച്ച സംഭവം. ഇതെല്ലാം പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് തെളിയിക്കുന്നതെന്നും രമേശ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

യുഎപിഎ കേസുകള്‍ കൂടുതലും കേരളത്തില്‍

യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം

Published

on

യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. 2018, 2019 വര്‍ഷങ്ങളില്‍ മാത്രം 70 കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

സി.എ.എക്കെതിരായ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്. 2014ല്‍ വെറും 30 കേസുകളാണ് കേരളത്തില്‍ ചുമത്തിയിരുന്നത്. എന്നാല്‍ 2016-21 കാലയളവില്‍ മാത്രം 145 കേസുകള്‍ ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Continue Reading

Trending