Connect with us

More

ഗുണ്ടായിസത്തിന് കാരണം സര്‍ക്കാര്‍ അനാസ്ഥ: പ്രതിപക്ഷം

Published

on

തിരുവനന്തപുരം: പൊലീസിന്റെ അനാസ്ഥയും സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കൊണ്ടാണ് സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം പെരുകുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സംസ്ഥാനത്ത് നിര്‍ഭയം സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

കേരളത്തിന്റെ ആത്മാഭിമാനത്തെ സ്പര്‍ശിക്കുന്ന വിധത്തില്‍ സാമൂഹ്യവിരുദ്ധരും ഗുണ്ടകളും സദാചാര പൊലീസും അഴിഞ്ഞാടുമ്പോള്‍ മൗനമായിരിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് കാണുന്നത്. സാരോപദേശം കൊണ്ടൊന്നും കാര്യമില്ല. ശക്തമായ നടപടി സ്വീകരിക്കേണ്ട കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് പിഞ്ചു കുഞ്ഞുങ്ങള്‍ ചീന്തിയെറിയപ്പെടുന്നു. ഓടുന്ന വാഹനത്തില്‍ മാനഭംഗത്തിന് ഇരയാകുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുന്നു. ഇതിന്റെയൊക്കെ ഞെട്ടലില്‍ കേരളം മരവിച്ചു നില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ നേതൃത്വത്തിലുണ്ടായ കാട്ടാളത്തം സാസ്‌കാരിക കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ അപമാനമാണ്. എല്‍.ഡി.എഫ്. ഭരണത്തിന്റെ കീഴില്‍ ആര്‍ക്കും എന്ത് തോന്ന്യാസവുമാകാമെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും രമേശ് ചൂണ്ടിക്കാട്ടി.
ശിവസേനക്കാരുടെ നീക്കത്തെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടും പൊലീസ് എന്തുകൊണ്ട് നടപടി എടുത്തില്ല. പൊലീസും എസ്.ഐ.യും ഈ സംഭവം നോക്കിനില്‍ക്കുകയായിരുന്നു. ഇത് ബോംബെയോ ബാല്‍താക്കറെയുടെ നാടോ അല്ലെന്ന് സദാചാരത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുന്ന ശിവസേനക്കാര്‍ ഓര്‍ക്കണം. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ കേരളത്തില്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്.
കേരളത്തില്‍ ഗുണ്ടകള്‍ക്ക് ചൂട്ട് പിടിക്കുന്ന പൊലീസ് ശിവസേനയ്ക്ക് കുടപിടിച്ചു കൊടുക്കുകയാണ് ചെയ്തത്. യൂണിവേഴ്‌സിറ്റി കോളജിലെ സദാചാര ഗുണ്ടകളായ എസ്.എഫ്.ഐ.ക്കാര്‍ക്ക് നേരെ പൊലീസ് നടപടിയെടുത്തില്ല. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ ശവസംസ്‌കാരം പ്രതീകാത്മകമായി നടത്തിയ അതേ വിഭാഗക്കാര്‍ തന്നെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ സദാചാരഗുണ്ടായിസം നടത്തിയത്. നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെയും സഹോദരനെയും സുഹൃത്തിനെയും സദാചാരഗുണ്ടകള്‍ ആക്രമിച്ച സംഭവം, തിരുവനന്തപുരം മ്യൂസിയത്ത് പിങ്ക് പൊലീസ് പാവപ്പെട്ട ചെറുപ്പക്കാരെ അക്രമിച്ച സംഭവം, കൊടുങ്ങല്ലൂരില്‍ മധ്യവയസ്‌കനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് അടിച്ച സംഭവം. ഇതെല്ലാം പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് തെളിയിക്കുന്നതെന്നും രമേശ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

gulf

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Published

on

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്‌

Continue Reading

Education

സി എച്ച് അനുസ്മരണം ഇന്ന്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

Published

on

മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ നാല്പതാം ചരമവാർഷിക ത്തിൻറെ ഭാഗമായി ഇന്ന്‌ രാവിലെ 9 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് ചെയറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും . സെമിനാർ ഹാളിൽ ആണ് പരിപാടി .

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ എന്നിവർ സംസാരിക്കും.

Continue Reading

Trending