Connect with us

More

വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്; പാകിസ്ഥാനികള്‍ ഇന്ത്യക്കാരേക്കാള്‍ സന്തോഷവാന്മാരെന്ന് പഠനം

Published

on

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സങ്കടം ഓരോ വര്‍ഷം കഴിയും തോറും പെരുകി വരികയാണ്. പാകിസ്താനികളുടെ സന്തോഷവും. സംതൃപ്തരായ രാഷ്ട്രങ്ങളെക്കുറിച്ച് യു.എന്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനം.
156 രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് യു.എന്‍ പഠനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംതൃപ്തരായ രാഷ്ട്രങ്ങളുടെ റാങ്ക് രേഖപ്പെടുത്തുന്ന വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും യു.എന്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. പട്ടിക പ്രകാരം 2016ല്‍ 118ാം സ്ഥാനത്തായിരുന്നു ഇന്ത്യ 2017ല്‍ എത്തിയപ്പോള്‍ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 122ാം റാങ്കില്‍ എത്തിയിരുന്നു.
എന്നാല്‍ 2018ലെ റിപ്പോര്‍ട്ട് പ്രകാരം 11 റാങ്ക് പിന്നോട്ട് പോയ ഇന്ത്യ നിലവില്‍ 133ാം റാങ്കിലാണുള്ളത്. എന്നാല്‍ ഭീകരവാദ ഭീഷണിയും ഇടക്കിടെയുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പാകിസ്താന്‍ പട്ടികയില്‍ ഏറെ മുന്നിലാണ്.
2017ലെ പട്ടിക പ്രകാരം തന്നെ 80ാം റാങ്കുമായി പാകിസ്താന്‍ ഇന്ത്യക്ക് മുന്നിലായിരുന്നു. 2018ലെ പട്ടിക പ്രകാരം അഞ്ചു സ്ഥാനം മെച്ചപ്പെടുത്തിയ പാകിസ്താന്‍ 75ാം റാങ്കിലെത്തി. പാകിസ്താന്‍ മാത്രമല്ല, മറ്റ് അയല്‍ രാഷ്ട്രങ്ങളും ഇന്ത്യയെ അപേക്ഷിച്ച് സാമൂഹികമായും സാമ്പത്തികമായും സംതൃപ്തരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.
ഏകകക്ഷി ഭരണം നിലനില്‍ക്കുന്ന ചൈന വരെ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ബുധനാഴ്ചയാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് യു.എന്‍ പ്രസിദ്ധപ്പെടുത്തിയത്. പട്ടിക പ്രകാരം ഫിന്‍ലാന്റ് ആണ് ഒന്നാം സ്ഥാനത്ത്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending