Connect with us

kerala

പാലക്കാട് തുടക്കം മുതൽ ഒടുക്കം വരെ പാളി സിപിഎം തന്ത്രം

Published

on

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തുടക്കത്തിൽ സംഭവിച്ച പാളിച്ച വിടാതെ പിന്തുടർന്ന് ഇടതുമുന്നണി. ഏറ്റവും ഒടുവിൽ യുഡിഎഫിന് എതിരായ കള്ളപ്പണ ആരോപണമാണ് മുന്നണിക്ക് തന്നെ തിരിച്ചടിയായത്. കള്ളപ്പണം വന്നുവെന്ന് സിപിഎം നേതൃത്വം പറയുമ്പോൾ അവരുടെ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥി ഇത് തള്ളിക്കളയുന്നു. ഇതോടെ സ്ഥാനാർത്ഥിത്വം മുതൽ ഇടതുമുന്നണിക്ക് സംഭവിച്ച പാളിച്ച ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പോലീസ് പൊടുന്നനെ റെയ്ഡ് നടത്തിയത്. വനിതാ പോലീസ് സാന്നിധ്യമില്ലാതെ നടത്തിയ റെയ്ഡ് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. തുടർന്ന് യുഡിഎഫ് ജില്ലാ നേതൃത്വം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടെ വെട്ടിലായ പോലീസും സിപിഎം നേതൃത്വവും കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം എത്തിച്ചെന്നായി ആരോപണം. ഇതിനായി അവർ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ സഹപ്രവർത്തകൻ ട്രോളി ബാഗുമായി ഹോട്ടലിലേക്ക് വരുന്ന ദൃശ്യം ചാനലുകൾക്ക് നൽകുകയും ചെയ്തു. ഇതിനകത്ത് പണം ആണെന്നായിരുന്നു അവകാശവാദം. എന്നാൽ പോലീസ് നടത്തിയ തിരച്ചിലിൽ യാതൊരു പണവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ എഴുതി നൽകുകയും ചെയ്തു .ഇതോടെ പാളിച്ച പറ്റിയ സിപിഎം തന്ത്രം വീണ്ടും കുരുക്കിലായി. അവരുടെ സ്വന്തം സ്ഥാനാർത്ഥി ഡോ. സരിൻ തന്നെ സിപിഎം നേതൃത്വത്തിന്റെ ആരോപണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പണം ഇല്ലെന്നും പോലീസ് നടത്തിയ റെയ്ഡ് എൽഡിഎഫിനെതിരായ ഷാഫി പറമ്പിലിന്റെ തന്ത്രമാണെന്നും ആയിരുന്നു ആരോപണം .ഇതോടെ ഇടതുമുന്നണി പ്രചാരണ രംഗത്ത് തീർത്തും വെട്ടിലായി. സ്ഥാനാർത്ഥിയുടെ നിഗമനത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് അവരുടെ ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി വെളിപ്പെടുത്തി.

ഇതോടെ കള്ളപ്പണം ആരോപണം വെറും ദുരാരോപണമായി മാത്രമായി വില വിലയിരുത്തപ്പെട്ടു. കോൺഗ്രസിൽ നിന്ന് പൊടുന്നനെ കാലുമാറിയ കെപിസിസി ഡിജിറ്റൽ മീഡിയ തലവൻ ഡോ. സരിനെ സ്ഥാനാർത്ഥിയാക്കിയതാണ് ഇടതുമുന്നണി ആദ്യമേ സംഭവിച്ച പാളിച്ച .പാർട്ടി അണികൾ കോൺഗ്രസ് വിമതനെ സ്വീകരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല .പ്രചാരണം തീർത്തും മന്ദഗതിയിൽ ആയതോടെ സിപിഎമ്മിന്റെ പാലക്കാട്ടെ മന്ത്രി ആലോചിച്ചു ഉറപ്പിച്ച തന്ത്രമാണ് പൊളിഞ്ഞുപാളീസായത്. എ.എറഹീം എംപി. വി വി രാജേഷ് എന്നീ സിപിഎം നേതാക്കൾ ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ ആണ് അവരുടെ സ്ഥാനാർത്ഥിയുടെ തന്നെ പ്രസ്താവനയുടെ പൊളിഞ്ഞു പാളീസാ യിരിക്കുന്നത് .സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ ഡീലാണ് പാലക്കാട് കള്ളപ്പണം ആരോപണം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബിജെപിക്കെതിരെ പ്രചാരണ രംഗത്ത് യാതൊന്നും പറയാൻ എൽഡിഎഫ് കൂട്ടാക്കുന്നുമില്ല.

ഇതോടെ രണ്ടാം സ്ഥാനത്തു നിന്ന് ബിജെപിയെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സിപിഎം ശ്രമിക്കുന്നതാണ് പൊതുജനം വിലയിരുത്തുന്നത്. സരിനെ ഇരുപത്തിമൂന്നാം തീയതി ഫലത്തോടെ തീർത്തും കയ്യൊഴിയാനാണ് സിപിഎം നീക്കം .പ്രചാരണ സമയത്ത് സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി യാതൊരു ഒന്നും പറയാൻ ഇപ്പോൾ സിപിഎം തയ്യാറല്ല. എന്നാൽ പാർട്ടി അണികളും വോട്ടർമാരും ഇവർക്കിടയിലെ അസ്വാരസ്യവും ആശയക്കുഴപ്പവും കണ്ട് അമ്പരക്കുകയാണ്.

കഴിഞ്ഞതവണ ബി.ജെ.പിയുടെ ഇ. ശ്രീധരനെതിരെ 3859 വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ വിജയിച്ചത്. ഇത്തവണ ബിജെപിയുടെ സി.കൃഷ്ണകുമാർ അത്രയും വോട്ട് നേടില്ലെന്ന് ഉറപ്പായിട്ടുണ്ട് . സിപിഎമ്മിന്റെ പരോക്ഷസഹായം ബിജെപി തേടിയിരിക്കുന്നത് ന്യൂനപക്ഷ വോട്ടർമാരിൽ കടുത്ത അതിർത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

 

Continue Reading

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

Trending