kerala
പാലക്കാട്ട് മുഖ്യശത്രു യു.ഡി എഫ്; ബി.ജെ.പിക്ക് വോട്ട് മറിക്കാൻ സി.പി.എം

കെ.പി ജലീൽ
പാലക്കാട്: ആദ്യഘട്ടത്തിൽ ബി.ജെ.പി യാ ണ് മുഖ്യ ശത്രു എന്ന അടവ് മാറ്റി സി.പി.എം . യു.ഡി.എഫുമായാണ് മത്സരമെന്ന് വരുത്തി രഹസ്യമായി ബി.ജെ.പിയെ സഹായിക്കാൻ ഇടതുമുന്നണി ധാരണ .പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ഇത്തവണയും യുഡിഎഫിന് മണ്ഡലത്തിൽ വൻ പ്രതീക്ഷയുയർത്തുന്നു. ഇടതുമുന്നണിക്ക് സ്വന്തമായി പാർട്ടി സ്ഥാനാർത്ഥിയോ ചിഹ്നമോ ഇല്ലാത്തതാണ് അവരുടെ അണികളെ മുഖ്യമായും അലട്ടുന്നത്. കോൺഗ്രസിൽ നിന്ന് ഇലക്ഷന് തൊട്ടുമുമ്പ് കാലുമാറിയ ഡോ. പി സരിനാണ് അവരുടെ ഏക ആശ്രയം.
ടി ശിവദാസ മേനോനെ പോലെ പാർട്ടിയുടെ പ്രമുഖരെ വിജയിപ്പിച്ച മണ്ഡലത്തിൽ ഒരു പാർട്ടിക്കാരനെ പോലും മത്സരിക്കാൻ കിട്ടിയില്ല എന്നതാണ് ഇടതുമുന്നണിയെ ആകെ അലട്ടുന്നത് .ടി നൗഷാദ് ,കെ കെ ദിവാകരൻ തുടങ്ങിയവരും ഈ മണ്ഡലത്തിൽ നിന്ന് സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിജയിച്ചിരുന്നതാണ്. എന്നാൽ 2016ൽ മൂന്നുതവണ ലോക്സഭ സംസ്ഥാന നേതാവ് എൻ. എൻ. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സിപിഎമ്മിന്റെ പാലക്കാട് അപചയം ആരംഭിക്കുകയായിരുന്നു. 2021 ലും പാർട്ടിക്കും മുന്നണിക്കും മൂന്നാം സ്ഥാനത്ത് തന്നെ തുടരേണ്ടി വന്നു. ഈ സമയം ഷാഫി പറമ്പിൽ എംഎൽഎയായി മൂന്ന് തവണ വിജയിക്കുകയും ചെയ്തു.
ശോഭാസുരേന്ദ്രൻ ,ഇ.ശ്രീധരൻ എന്നിവർ പാലക്കാട് ബിജെപിക്ക് വേണ്ടി താമര ചിഹ്നത്തിൽ വോട്ട് വർധിപ്പിച്ചപ്പോൾ സിപി എമ്മിന് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരികയായിരുന്നു. ഏതുവിധേനയും ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാനാണ് സിപിഎം ഇത്തവണ കിണഞ്ഞു പരിശ്രമിക്കുന്നത് .തോൽവി ഉറപ്പായതോടെ പാർട്ടിക്കും ഭരണകൂടത്തിനും വലിയ അവമതിപ്പ് ഉണ്ടാക്കാതെ നോക്കാനാണ് സിപിഎം നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. 3859 വോട്ടിനാണ് രണ്ടാം സ്ഥാനത്തുള്ള ഈ ശ്രീധരനോട് ഷാഫി പറമ്പിൽ 221ൽ വിജയിച്ചത് .2016 ൽ 17483 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു. 20024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം ആണ് യുഡിഎഫിന്റെ ഇവിടുത്തെ ഭൂരിപക്ഷം. ഇത് ഇത്തവണ ആവർത്തിക്കാൻ കഴിയുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലൂടെ യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പാലക്കാട് എല്ലാ മേഖലകളിലും രാഹുലിന് സുപരിചിതനാകാൻ കഴിഞ്ഞു. കണ്ണാടി, മാത്തൂർ ,പിരായിരി പഞ്ചായത്തുകൾ ആണ് പാലക്കാട് മണ്ഡലത്തിൽ ഉള്ളത്. പിന്നെ പാലക്കാട് നഗരസഭയും .ഇതിൽ ഒരു പഞ്ചായത്തിൽ മാത്രമാണ് നിലവിൽ ഇടതു മുന്നണി ഭരണം നടത്തുന്നത് – കണ്ണാടി. പാലക്കാട് നഗരസഭയിൽ ബിജെപിയാണ് ഭരിക്കുന്നത് .പിരായിരിലും മാത്തൂരും യുഡിഎഫിനാണ് ഭരണം .കാർഷിക മേഖലയായ കണ്ണാടിയിലും മാത്തൂരിലും നെൽക്കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഇത്തവണ സിപിഎമ്മിനെതിരെ തിരിയും. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യത്തിനെതിരെ വലിയ പ്രതിഷേധമാണ് പാർട്ടിക്കകത്ത് നിന്ന് തന്നെ ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിൻ്റെ തട്ടകമായ ചിറ്റൂർ മേഖലയിൽ സുരേഷ് ബാബുവിന്റെ ജില്ലാസെക്രട്ടറിക്കെതിരെ വലിയ വിമതനീക്കമാണ് ഉണ്ടായിരിക്കുന്നത്. 600 ഓളം പേർ പങ്കെടുത്ത വിമതകൺവെൻഷൻ ഇന്ന് വലിയ വാർത്തയായിട്ടുണ്ട്.
സരിനെ പോലെ കോൺഗ്രസിലെ കാലുമാറ്റക്കാരെ പാർട്ടി എന്തുകൊണ്ട് സ്വീകരിച്ചു എന്ന് അണികൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അവരുടെ വോട്ടുകൾ ബിജെപിക്ക് മറിഞ്ഞാൽ യുഡിഎഫ് തോൽക്കും എന്നാണ് ഇപ്പോൾ സിപിഎം നേതൃത്വം ആശിക്കുന്നത് .അതിലൂടെ യുഡിഎഫിനെ മുട്ടുകുത്തിക്കാമെന്ന് അവർ കരുതുന്നു. വൻതോതിൽ ജാതിവോട്ടുകൾ ഇടതുമുന്നണിയിൽ നിന്ന് ബിജെപിക്ക് പോയാൽ എളുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി യുടെ സി.കൃഷ്ണകുമാറിന് വിജയിക്കാനാവും .ഇതാണ് ബിജെപിയും സിപിഎമ്മും ആയി എത്തിയിരിക്കുന്ന വിലയിരുത്തൽ. സംസ്ഥാനത്ത് രണ്ടാമതായി ഒരിക്കൽ കൂടി ബിജെപിക്ക് അക്കൗണ്ട് തുറക്കാനും ആകും .
തൃശ്ശൂരിൽ പൂരം അലങ്കോലപ്പെടുത്തി നടത്തിയ കുടുലനീക്കം പാലക്കാട്ടും പയറ്റാം എന്നാണ് സിപിഎം വിശ്വസിക്കുന്നത്. ഏതായാലും പരാജയം തങ്ങളെ ബാധിക്കില്ലെന്ന് ആശ്വാസവും സിപിഎം നേതൃത്വത്തിനുണ്ട് .തോറ്റത് രണ്ട് കോൺഗ്രസ്സുകാർ ആണല്ലോ എന്ന് പറഞ്ഞു പിടിച്ചു നിൽക്കാനായിരിക്കും ഫലം പുറത്തുവന്ന ശേഷമുള്ള സിപിഎമ്മിന്റെ ശ്രമം.
kerala
ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india2 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു