Connect with us

india

നീറ്റ് വിഷയത്തിൽ സ്തംഭിച്ച് പാർലമെന്റ്; കൈയിൽ പണമുണ്ടെങ്കിൽ ആർക്കും പരീക്ഷ സമ്പ്രദായം വിലക്കു വാങ്ങാമെന്ന് രാഹുൽ ഗാന്ധി

2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 240 മത്സര പരീക്ഷകള്‍ നടന്നുവെന്നും 5 കോടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെന്നും നേരത്തേ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെയും കോണ്‍ഗ്രസ് നേതാവ് മണിക്കം ടാഗോറിന്റെയും ചോദ്യങ്ങള്‍ക്ക് ധര്‍മേന്ദ്ര പ്രതികരിച്ചിരുന്നു.

Published

on

നീറ്റ് യു.ജി വിവാദത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ബജറ്റ് സെഷന് മുന്നോടിയായി ചേര്‍ന്ന പാര്‍ലമെന്റിലെ ആദ്യസമ്മേളനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാനും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൊമ്പു കോര്‍ക്കലിന് വേദിയായി. ചോദ്യോത്തര വേളയിലാണ് രാഹുല്‍ നീറ്റ് വിഷയം ഉന്നയിച്ചത്.

ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണെന്നും ഇന്ത്യയിലെ പരീക്ഷാസമ്പ്രദായം മുഴുവന്‍ ക്രമക്കേട് നിറഞ്ഞതായി മാറിയെന്ന ഭീതിയിലാണ് അവര്‍. അങ്ങനെയല്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും രാഹുല്‍ വെല്ലുവിളിച്ചു. ”എന്താണ് ഇവിടെ നടന്നതുകൊണ്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാന കാര്യം പോലും വിദ്യാഭ്യാസ മന്ത്രിക്ക് മനസിലായിട്ടില്ല. എല്ലാറ്റിനെയും അദ്ദേഹം കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഇന്ത്യയിലെ പരീക്ഷ സമ്പ്രദായത്തെ കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍. നിങ്ങള്‍ ധനികനാണെങ്കിലും, കൈയില്‍ പണമുണ്ടെങ്കിലും പരീക്ഷ സമ്പ്രദായത്തെ വിലക്ക് വാങ്ങാന്‍ കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എല്ലാവര്‍ക്കും അതാണ് തോന്നുന്നത്. വ്യവസ്ഥാപിത പ്രശ്‌നമാണിത്. ആ നിലയില്‍ എല്ലാം വ്യവസ്ഥാപിതമാക്കാന്‍ എന്താണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ ആദ്യ ചോദ്യം.”-രാഹുല്‍ പറഞ്ഞു.

ഏഴുവര്‍ഷമായി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. അദ്ദേഹം യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെയകലെയാണ്. വിദ്യാഭ്യാസ സമ്പ്രദായം പണക്കാര്‍ വിലകൊടുത്തു വാങ്ങിയതിന്റെ ഫലം അനുഭവിക്കുന്നത് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണെന്നും രാഹുല്‍ ആരോപിച്ചു. തുടര്‍ന്ന് രാഹുല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞ് സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ടു. എല്ലാ പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന ആരോപണം ഈ പരീക്ഷകള്‍ വിജയിച്ച വിദ്യാര്‍ഥികളുടെ ഭാവിയെയും ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്‍ക്കുമെന്നും സ്പീക്കര്‍ സൂചിപ്പിച്ചു.

വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകള്‍ തടയാന്‍ 2010ല്‍ യു.പി.എ സര്‍ക്കാര്‍ ഒരു ബില്ല് കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് സ്വകാര്യ കോളജുകളുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നുവെന്ന് ധര്‍മേന്ദ്ര പ്രധാന്‍ തിരിച്ചടിച്ചു. ബില്ല് അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 240 മത്സര പരീക്ഷകള്‍ നടന്നുവെന്നും 5 കോടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെന്നും നേരത്തേ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെയും കോണ്‍ഗ്രസ് നേതാവ് മണിക്കം ടാഗോറിന്റെയും ചോദ്യങ്ങള്‍ക്ക് ധര്‍മേന്ദ്ര പ്രതികരിച്ചിരുന്നു.

2014 നു ശേഷം ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന വന്ന ക്രമക്കേടുകള്‍ പട്‌നയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ളതാണെന്നും ഇതെ കുറിച്ചുള്ള പരാതികളില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയും വിഷയം പരിഗണിച്ചുവെന്നും നീറ്റ് പരീക്ഷ മരവിപ്പിക്കില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തവണ നീറ്റ് പരീക്ഷയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് എസ്.സി, എസ്.ടി, ദരിദ്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി അവകാശപ്പെടുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോളിങ് ബൂത്തില്‍ സിസിടിവി സ്ഥാപിച്ചപ്പോള്‍ സത്രീകളോട് അനുവാദം ചോദിച്ചിരുന്നോ?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് നടന്‍ പ്രകാശ് രാജ്

വോട്ടര്‍ പട്ടികളിലെ വന്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മറുപടി നല്‍കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു.

Published

on

പോളിങ് ബൂത്തില്‍ സിസിടിവി സ്ഥാപിച്ചപ്പോള്‍ സത്രീകളോട് അനുവാദം ചോദിച്ചിരുന്നോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്.
‘പോളിങ് ബൂത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറാനുള്ള ഡ്രസിങ് റൂമല്ല. നിങ്ങളുടെ തൊടുന്യായങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഞങ്ങള്‍ക്ക് സുതാര്യതയാണ് വേണ്ടത്’ -‘എക്‌സി’ല്‍ പ്രകാശ് രാജ് എഴുതി. ഗ്യാനേഷ് കുമാറിന്റെ വാര്‍ത്താസമ്മേളന വിഡിയോ പങ്കുവെച്ചാണ് നടന്‍ ചോദ്യമുന്നയിച്ചത്.

വോട്ടര്‍ പട്ടികളിലെ വന്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മറുപടി നല്‍കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.

വീട്ടുനമ്പറിന്റെ സ്ഥാനത്ത് ‘പൂജ്യം’ എന്നെഴുതിയത് ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വീടില്ലാത്തതുകൊണ്ടാണെന്നായിരുന്നു ഗ്യാനേഷ് കുമാറിന്റെ മറുപടി. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് മാധ്യമങ്ങള്‍ക്കുമുമ്പാകെ രാഹുല്‍ ഗാന്ധി അക്കമിട്ട് നിരത്തിയതിനെ വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പരസ്യപ്പെടുത്തി എന്നായിരുന്നു കമ്മീഷന്‍ കുറ്റപ്പെടുത്തിയത്.

Continue Reading

india

കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

ആഗസ്ത് 10 നാണ് സംഭവം നടന്നത്.

Published

on

രാജസ്ഥാനിലെ അജ്മീറില്‍ കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് രോഹിത് സെയ്‌നിയെ അറസ്റ്റ് ചെയ്തു. ആഗസ്ത് 10 നാണ് സംഭവം നടന്നത്.

ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി ശ്രമിച്ചത്. കേസില്‍ സെയ്‌നിയും കാമുകി റിതുവും അറസ്റ്റ് ചെയ്തിട്ടുണ്ട്.

റൂറല്‍ അഡീഷണല്‍ എസ്.പി. ദീപക് കുമാര്‍ അറസ്റ്റിനെ സ്ഥിരീകരിച്ച്, 24 മണിക്കൂറിനുള്ളില്‍ കേസ് തെളിഞ്ഞതായി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സഞ്ജുവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം, അജ്ഞാതര്‍ ഭാര്യയെ കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെട്ടുവെന്നായിരുന്നു രോഹിത് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു.

തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ രോഹിത് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുകയും ചെയ്തു. റിതുവുമായുള്ള ദീര്‍ഘകാല പ്രണയബന്ധവും, റിതുവിന്റെ സമ്മര്‍ദവും കാരണം തന്നെയാണ് സഞ്ജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

india

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന് വീരമൃത്യു; മൂന്ന് പേര്‍ക്ക് പരിക്ക്

Published

on

ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നിഗേഷ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.

ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്ക് പ്രഥമശുശ്രൂഷകള്‍ നല്‍കി. ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും സ്ഥാപിക്കുക.

Continue Reading

Trending