Connect with us

kerala

പാര്‍ട്ടിഗ്രാമങ്ങളില്‍ വോട്ടുണ്ട്, ജനാധിപത്യമില്ല!

മലപ്പട്ടം പഞ്ചായത്തിലെ മിക്കബൂത്തിലും പൊതു തെരഞ്ഞെടുപ്പില്‍ 200ലധികം വോട്ടുകള്‍ യുഡിഎഫ് നേടാറുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കാറാണ് പതിവ്

Published

on

ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ എതിരാളികളില്ലെങ്കിലും യുഡിഎഫിന് വ്യക്തമായ വോട്ടുണ്ട്.ആന്തൂര്‍ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് വ്യക്തമായ വോട്ടുകള്‍.

സിപിഎം എതിരില്ലാതെ വിജയിച്ച ആന്തൂര്‍ നഗരസഭയിലെ ആറുവാര്‍ഡുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന് നൂറിലേറെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ആന്തൂര്‍ നഗരസഭയില്‍ അയ്യായിരത്തോളം വോട്ടുകളാണ് യുഡിഎഫിനുളളത്.

എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്ത മൊറാഴ,ഒഴക്രോം എന്നീവാര്‍ഡുകള്‍ ഉള്‍ക്കൊള്ളൂന്ന ആറ് ബൂത്തുകളില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1332 വോട്ടുകള്‍ യുഡിഎഫിനുണ്ട്. ബിജെപിക്ക് 316 വോട്ടും ലഭിച്ചു. ആന്തൂര്‍ 16ാം വാര്‍ഡ് ഉള്‍ക്കൊള്ളൂന്ന രണ്ട് ബൂത്തുകളില്‍ യുഡിഎഫിന് 559 വോട്ടും ബിജെപിക്ക് 102 വോട്ടും ലഭിച്ചു.തളിപ്പറമ്പ് നഗരസഭയിലെ കൂവോട്ട് വാര്‍ഡ് ഉള്‍ക്കൊള്ളൂന്ന 92ാം നമ്പര്‍ ബൂത്തില്‍ 65 വോട്ട് യുഡിഎഫിന് ലഭിച്ചപ്പോള്‍ ബിജെപിക്ക് 65 വോട്ടാണ് നേടാനായത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആന്തൂരില്‍ 14 ഇടത്ത് ഇടതുപക്ഷം എതിരില്ലാതെ ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത് ആറായി കുറഞ്ഞത് സിപിഎമ്മിനെതിരെ ഉയരുന്ന ജനകീയ വെല്ലുവിളിയാണ്.ജനാധിപത്യ അട്ടിമറിക്ക് കുപ്രസിദ്ധി നേടിയ മലപ്പട്ടത്ത് കഴിഞ്ഞ തവണ 13 വാര്‍ഡുകളിലും സിപിഎമ്മിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ എട്ടിടത്ത് യുഡിഎഫ് മത്സരരംഗത്തുണ്ട്. ഇവിടെ രണ്ടിടത്ത് ശക്തമായ മത്സരമാണ് ഇത്തവണ നടക്കുന്നത്.

പാര്‍ട്ടിഗ്രാമങ്ങളില്‍ എതിരാളികള്‍ക്ക് വ്യക്തമായ വോട്ടുകളുണ്ടെങ്കിലും അക്രമത്തിലൂടെ കീഴടക്കുകയാണ് രീതി. ബൂത്തിലെത്തുമ്പോള്‍ ഏജന്റുമാരെയും വോട്ടര്‍മാരെയും തടയുന്ന രീതി ഇന്നും കണ്ണൂരിലുണ്ട്. ആന്തൂരില്‍ 1995ലെ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് എല്ലാ വാര്‍ഡുകളിലും മത്സരിച്ചത്.ഇതിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ദാസന്‍ കൊല്ലപ്പെട്ടതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നിര്‍ജീവമായി. എങ്കിലും സിപിഎമ്മിനെതിരെയുള്ള ജനകീയ വികാരമായി നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വലിയ വോട്ടുകളും നേടുന്നുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെയും സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിക്കുന്നവരെയും ഭീഷണിപ്പെടുത്തിയാണ് ഏകാധിപത്യം ഉറപ്പിക്കുന്നത്.

മലപ്പട്ടം പഞ്ചായത്തിലെ മിക്കബൂത്തിലും പൊതു തെരഞ്ഞെടുപ്പില്‍ 200ലധികം വോട്ടുകള്‍ യുഡിഎഫ് നേടാറുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കാറാണ് പതിവ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending