Connect with us

kerala

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: വിശദീകരണങ്ങളിലും അടങ്ങാതെ അണികള്‍

രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലും ധനനഷ്ടമുണ്ടായില്ലെന്ന വിശദീകരണങ്ങളിലും അണികളുടെ രോഷമടക്കാനാകുന്നില്ല.

Published

on

കണ്ണൂര്‍: രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലും ധനനഷ്ടമുണ്ടായില്ലെന്ന വിശദീകരണങ്ങളിലും അണികളുടെ രോഷമടക്കാനാകുന്നില്ല. അനുരഞ്ജനങ്ങളിലും വഴങ്ങാത്ത വി കുഞ്ഞികൃഷ്ണന്റെ നിലപാടില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ പയ്യന്നൂര്‍ കുരുക്കഴിക്കാനാകാതെ നേതൃത്വം വിയര്‍ക്കുന്നു. പാളുന്നത് ആരോപണ വിധേയരെ പിണക്കാതെ പരാതിക്കാരനെ അനുനയിപ്പിച്ച് പാര്‍ട്ടിയുടെ വരുതിയിലാക്കാനുള്ള തന്ത്രം.

പയ്യന്നൂരില്‍ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പ് വിവാദവും നടപടികളുമാണ് അണികളോട് വിശദീകരിക്കാനാകാത്ത വിധം നേതൃത്വത്തെ കുരുക്കിലാക്കുന്നത്. ആരോപണ വിധേയര്‍ക്കെതിരെ മൃദുസമീപനമെന്നോളം ധനനഷ്ടമുണ്ടായില്ലെന്ന ആവര്‍ത്തനങ്ങള്‍ കൊണ്ടും അണികളെ വിശ്വാസത്തിലെടുക്കാനാവാത്ത വിധം പരുങ്ങുകയാണ് നേതൃത്വം. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നേതൃതല നീക്കങ്ങളെല്ലാം പൊളിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി. ആരോപണ വിധേയനായ ടിഐ മധുസൂദനന്‍ എംഎല്‍എക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ വലിയ പ്രതിസന്ധി രൂപപ്പെടുമെന്ന ഭയവും സിപിഎമ്മിനെ പിന്തുടരുന്നുണ്ട്.

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കണക്കുകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്ത് വിട്ടേക്കാമെന്ന പരിഭ്രാന്തിയാണ് അനുനയ നീക്കങ്ങള്‍ക്ക് പിന്നില്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും നിലവിലെ സെക്രട്ടറി എംവി ജയരാജന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയിലും കുഞ്ഞികൃഷ്ണന്‍ തീരുമാനം മാറ്റാന്‍ കൂട്ടാക്കാതെ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കുഞ്ഞികൃഷ്ണന്റെ നിലപാട് മാറ്റുന്നതിലുള്‍പ്പെടെ ഫണ്ട് വിവാദ വിഷയത്തില്‍ കഴിഞ്ഞ ദിവസം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ പിബി അംഗം എ വിജയരാഘവനും ഇടപെട്ടതായാണ് സൂചന. അതേസമയം കണക്കുകളില്‍ കൃത്യത വരുത്താനെന്നോളം ഇന്ന് ഏരിയാ കമ്മിറ്റിയും നാളെ മുതല്‍ ബ്രാഞ്ച് യോഗങ്ങളും വിളിച്ചിട്ടുണ്ട്. ആരോപണ വിധേയര്‍ക്കെതിരെ മൃദുസമീപനവും പരാതിക്കാരനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ നടപടികള്‍ക്ക് പിന്നാലെ കണക്ക് ശരിയാക്കാനെന്നോളമാണ് യോഗങ്ങള്‍ വിളിക്കുന്നത്. ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ ഏരിയാ, ബ്രാഞ്ച് തലങ്ങളില്‍ യോഗം വിളിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരം.

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകളും അതിന് ബലം നല്‍കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും കുഞ്ഞികൃഷ്ണന്‍ നേരത്തെ നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ആരോപണ വിധേയരുടെ പങ്കാളിത്തം സാധൂകരിക്കും വിധം കണക്കുകള്‍ അവതരിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ഏരിയാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ച കണക്കുകള്‍ മാറ്റിവെച്ച് പുതിയ കണക്കുകളുണ്ടാക്കി അവതരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്താണ് പുതിയ കണക്കുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കണക്കില്‍ മാറ്റം വരുത്തി അവതരിപ്പിക്കാനുള്ള നീക്കം കടുത്ത പ്രതിഷേധങ്ങള്‍ക്കും പൊട്ടിത്തെറിയിലേക്കും വഴിമാറുമെന്നാണ് സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending