News
പെലെ മുതല്‍ പെലെ വരെ-
അപ്പോഴും ഇപ്പോഴും എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്‍ക്കുന്നില്ല. പാസ്പോര്‍ട്ടില്‍ മാത്രമാണ് ആ പേര്. ബിലെയില്‍ നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു

കമാല്‍ വരദൂര്‍-
പെലെയെ എല്ലാവര്‍ക്കുമറിയാം. ഫുട്ബോള്‍ രാജാവ്. ഫുട്ബോള്‍ ലോകം ദര്‍ശിച്ച മഹാനായ താരം. ബ്രസീലിന്റെ മൂന്ന് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളി. പ്രൊഫഷണല്‍ ഫുട്ബോളില്‍ 560 മല്‍സരങ്ങളില്‍ നിന്നായി 541 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത താരം. കരിയറില്‍ ആകെ കളിച്ചത് 1363 മല്‍സരങ്ങള്‍. അതില്‍ 1279 ഗോളുകള്‍. ഫുട്ബോളിന്റെ സകല റെക്കോര്‍ഡുകളിലും ഒന്നാമത് നില്‍ക്കുന്ന താരം. അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. കാല്‍പന്ത് ലോകത്തിന് മാത്രമല്ല,കായികതക്ക് തന്നെ തീരാ നഷ്ടം.
പതിനഞ്ചാം വയസില്‍ കളി തുടങ്ങി പതിനാറാം വയസില്‍ രാജ്യത്തിന്റെ ജഴ്സിയില്‍ ലോകകപ്പ് വേദിയില്‍ പ്രത്യക്ഷപ്പെട്ട മഹാനായ താരത്തിന്റെ ചരിത്രം കൊച്ചുകുട്ടികള്‍ക്ക് പോലും സുപരിചിതം. 208 രാജ്യങ്ങളാണ് ഇന്ന് ലോകത്തുള്ളത്. ഈ 208 രാജ്യങ്ങളിലും സുപരിചിതനായ ഒരു കാല്‍പ്പന്തുകാരനുണ്ടെങ്കില്‍ അത് പെലെയാണ്. എല്ലാ രാജ്യങ്ങളിലെയും സ്‌ക്കൂള്‍ പാഠപുസ്തകത്തില്‍ അദ്ദേഹമുണ്ട്. ബ്രസീല്‍ എന്ന വലിയ ഫുട്ബോള്‍ രാജ്യത്തിന്റെ പേരിനും പെരുമക്കുമൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കപ്പെടുന്ന അജയ്യനായ ഫുട്ബോളര്‍. ഈ കഥയിലെ പ്രതിപാദ്യം പെലെയുടെ ചരിത്രമല്ല. അദ്ദേഹത്തിന് എങ്ങനെ ആ നാമധേയം ലഭിച്ചുവെന്നതാണ്. ബ്രസീല്‍ ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തിലെ നാമപട്ടിക നോക്കു-ഇത്തരത്തില്‍ ഒരു പേര് കാണില്ല.
എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ
ഇതാണ് ഫുട്ബോള്‍ രാജാവിന്റെ യഥാര്‍ത്ഥ നാമധേയം. ഈ പേര് പറഞ്ഞാല്‍ ആര്‍ക്കും പിടി കിട്ടില്ല. യഥാര്‍ത്ഥ ബ്രസീലുകാര്‍ക്ക് പോലും. 1940 ഒക്ടോബര്‍ 23 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാവോപോളോക്ക് സമീപം മിനാസ് ഗെരൈസിലെ ട്രെസ് കോറകോസ് എന്ന് സ്ഥലത്ത്. പിതാവ് നല്ല ഫുട്ബോളറായിരുന്നു-ജോ റാമോസ് ഡോ നാസിമെന്‍ഡോ. സെലസ്റ്റെ അരാന്റസ് എന്നായിരുന്നു മാതാവിന്റെ പേര്. രണ്ട് മക്കളില്‍ ഒന്നാമനായിരുന്നു പെലെ. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് എഡിസന്റെ ആരാധകനായിരുന്നു പിതാവ്. അതിനാല്‍ ആദ്യ മകന്‍ ജനിച്ചപ്പോള്‍ ശാസ്ത്രജ്ഞന്റെ നാമം തന്നെ നല്‍കണം എന്ന് കരുതിയാണ് എഡിസണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന പേര് നല്‍കിയത്. പിതാവിന് താല്‍പ്പര്യം എഡിസണ് പകരം എഡ്സണ്‍ എന്നായിരുന്നു. അധികമാര്‍ക്കും പരിചയമില്ലാത്ത പേര്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ എഡിസണ്‍ എന്നായിരുന്നു എഴുതിയിരുന്നത്. അങ്ങനെ അദ്ദേഹം രേഖയില്‍ എഡിസണ്‍ തന്നെയായി മാറി. വീട്ടിലെ വിളിപ്പേര് ഡിക്കോ എന്നായിരുന്നു. ഡിക്കോ എങ്ങനെ പെലെയായി മാറി എന്നതാണ് കൗതുകം. ചെറുപ്പകാലം മുതല്‍ പെലെക്ക് ഇഷ്ടപ്പെട്ട താരമായിരുന്നു അക്കാലത്തെ ബ്രസീലിലെ ഒന്നാം നമ്പര്‍ ക്ലബായ വാസ്‌ക്കോഡഗാമയുടെ ഗോള്‍ക്കീപ്പര്‍ ബിലെ. ഈ പേര് പലപ്പോഴും സ്‌ക്കൂളില്‍ അദ്ദേഹം ഉച്ചരിക്കാറുള്ളത് പെലെ എന്നായിരുന്നു. അതോടെ കൂട്ടുകാര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. അതാ വരുന്നു പെലെ എന്നായി എഡ്സണെ നോക്കി കൂട്ടുകാരുടെ കളിയാക്കല്‍. അങ്ങനെയാണ് എഡ്സണ്‍ പെലെയായതും ആ നാമധേയം ലോക പ്രശസ്തമായതും. തന്റെ ആത്മക്കഥയില്‍ പെലെ തന്നെ പറയുന്നുണ്ട് തനിക്ക് ആ പേര് ലഭിച്ചതിലെ കൗതുക ചരിത്രം. ബിലേ എന്ന ഗോള്‍ക്കീപ്പറെ അത്ര മാത്രം ഇഷ്ടമായിരുന്നു. അദ്ദേഹത്തെ അനുകരിക്കാനായിരുന്നു താല്‍പ്പര്യം. സ്‌ക്കൂളില്‍ കുട്ടികള്‍ക്കെല്ലാം അവരുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാവും. പുസ്തകങ്ങളില്‍ ആ താരങ്ങളുടെ പേരുകളെഴുതും. അവരുടെ ജഴ്സി നമ്പര്‍ ധരിക്കും. ഇതെല്ലാം പെലെയും ചെയ്തിരുന്നു. ബിലെ എന്ന ഗോള്‍ക്കീപ്പറില്‍ നിന്നും തനിക്ക് പെലെ എന്ന നാമം ലഭിച്ചപ്പോള്‍ അതിന്റെ അര്‍ത്ഥം തേടി താരം. ഇംഗ്ലീഷില്‍ ആ പദത്തിന് പ്രത്യേക അര്‍ത്ഥമില്ല. പെലെ സംസാരിക്കുന്ന പോര്‍ച്ചുഗീസ് ഭാഷയിലും കാര്യമായ അര്‍ത്ഥമില്ല. പക്ഷേ ഹിബ്ര്യുവില്‍ അല്‍ഭുതം എന്ന അര്‍ത്ഥമുണ്ട്.
ദാരിദ്ര്യമായിരുന്നു പെലെയുടെ കൂടപ്പിറപ്പ്. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ചായക്കടയില്‍ സഹായിയായി പോയി. രാവിലെ സ്‌ക്കൂളിലേക്ക്. അതിന് ശേഷം കടയിലേക്ക്. അങ്ങനെ ലഭിച്ച ചെറിയ വരുമാനത്തില്‍ നിന്നായിരുന്നു ജീവിതം. പിതാവിനെ പോലെ പന്ത് കളിക്കാന്‍ വലിയ മോഹമായിരുന്നു. പക്ഷേ സ്വന്തമായി ഒരു പന്ത് അക്കാലത്ത് സ്വപ്നമായിരുന്നു. കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി കളിച്ച ബാല്യകാലത്തില്‍ നിന്നും അദ്ദേഹം സാവോപോളോയിലെ കൊച്ചു ടീമുകള്‍ക്കായി കളി തുടങ്ങി. ആദ്യമായി കളിച്ച ഇന്‍ഡോര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെലെയുടെ ടീം കിരീടം സ്വന്തമാക്കി. ഇന്‍ഡോര്‍ ഫുട്ബോളായിരുന്നു പെലെയിലെ ഫുട്ബോളറെ ശക്തനാക്കിയത്. ചെറിയ വേദി. തൊട്ടരികില്ലെല്ലാം കളിക്കാര്‍. അവരില്‍ നിന്നും പന്തുമായി കുതിക്കുക എളുപ്പമല്ല. അപ്പോള്‍ ഡ്രിബല്‍ംഗ് തന്നെ ശരണം. അങ്ങനെ പന്ത് നിയന്ത്രിക്കാനുള്ള ശക്തി എളുപ്പത്തില്‍ കൈവന്നു. ചെറിയ പ്രായത്തില്‍ തന്നെ ഇന്‍ഡോര്‍ ഫുട്ബോളില്‍ വലിയവര്‍ക്കൊപ്പം കളിക്കാനുമായപ്പോള്‍ ധൈര്യവും കൂട്ടായി. 15- ാം വയസില്‍ സാന്‍ഡോസ് ക്ലബ് അദ്ദേഹത്തെ തേടിയെത്തി. മാധ്യമങ്ങള്‍ കൊച്ചുതാരത്തെ ഭാവി സൂപ്പര്‍ താരമായി വാഴ്ത്തി. സാന്‍ഡോസിനായി അദ്ദേഹം അതേ പ്രായത്തില്‍ ആദ്യ വലിയ മല്‍സരം കളിച്ചു.
കൊറീന്ത്യന്‍സിനെതിരെ സാന്‍ഡോസ് ജയിച്ചത് 1-7ന്. മല്‍സരത്തിലെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് പെലെ. പതിനാറാം വയസ് മുതല്‍ അദ്ദേഹം ടീമിലെ സ്ഥിരക്കാരനായി. 17-ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍. 1958 ലും 1962 ലും ലോകകപ്പ് സ്വന്തമാക്കിയ ബ്രസീല്‍ സംഘത്തില്‍ അംഗമായപ്പോള്‍ യൂറോപ്പിലെ വന്‍കിടക്കാരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമെല്ലാം പെലെക്കായി രംഗത്ത് വന്നു. 1958 ല്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനുമായി അദ്ദേഹം ധാരണയിലെത്തി. എന്നാല്‍ അപ്പോഴേക്കും സാന്‍ഡോസ് ആരാധകര്‍ കലാപമുണ്ടാക്കി. ഇറ്റാലിയന്‍ കരാര്‍ റദ്ദാക്കി. 1961 ല്‍ ബ്രസീല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സമ്പത്തായി പ്രഖ്യാപിച്ചു. അതോടെ അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് തന്നെ കളിക്കേണ്ടി വന്നു. സാന്‍ഡോസിനായി അദ്ദേഹം നേടാത്ത കിരീടങ്ങളില്ല. 19 വര്‍ഷം ഒരേ ക്ലബിനായി കളിച്ച ശേഷം അല്‍പ്പകാലം അമേരിക്കയില്‍ ന്യൂയോര്‍ക്ക് കോസ്മോസിന്റെ ജഴ്സിയിട്ടു. 1977 ലായിരുന്നു പെലെ കളിക്കളം വിട്ടത്. സാന്‍ഡോസും കോസ്മോസും തമ്മിലുള്ള സൗഹൃദ മല്‍സരത്തിലുടെ. ബോക്സിംഗ് ഇതിഹാസം മുഹമ്മദലി, ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ബോബി മൂര്‍, പെലെയുടെ പിതാവ്, ഭാര്യ തുടങ്ങി മുക്കാല്‍ ലക്ഷത്തോള പേരെ സാക്ഷി നിര്‍ത്തിയായിരുന്നു ആ മല്‍സരം. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലും ആ കളി തല്‍സമയമായിരുന്നു. 2-1ന് കോസ്മോസ് ജയിച്ചു. ആദ്യപകുതിയുടെ അവസാനത്തില്‍ ഫ്രീകിക്കിലുടെ കോസ്മോസിന് വേണ്ടി തകര്‍പ്പന്‍ ഗോളും അവസാന മല്‍സരത്തില്‍ പെലെ നേടി. രണ്ടാം പകുതിയില്‍ മഴ പെയ്തു. അടുത്ത ദിവസം ബ്രസീല്‍ പത്രമെഴുതിയത് പെലെയുടെ വിടവാങ്ങലില്‍ ആകാശം പോലും കരഞ്ഞുവെന്നാണ്.
അപ്പോഴും ഇപ്പോഴും എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്‍ക്കുന്നില്ല. പാസ്പോര്‍ട്ടില്‍ മാത്രമാണ് ആ പേര്. ബിലെയില്‍ നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു. ഖത്തര്‍ ലോകകപ്പ് വരെ അദ്ദേഹം രോഗശയ്യയിലിരുന്ന് കണ്ടു. ഫൈനല്‍ കണ്ട്,മെസിയും സ്വന്തം വന്‍കരയും കപ്പടിക്കുന്നതും കണ്ടാണ് അദ്ദേഹം കണ്ണടച്ചിരിക്കുന്നത്.
News
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

ഇസ്രാഈല്‍ സൈന്യം അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് വടക്കന്‍ ഗസ്സ ഗവര്‍ണറേറ്റില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന അവസാന ആശുപത്രി പ്രവര്‍ത്തനരഹിതമാണെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.
‘രണ്ടാഴ്ചത്തെ ഉപരോധത്തിന്’ ശേഷം ‘ഈ നിര്‍ബന്ധിത ഒഴിപ്പിക്കലിനെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ മോശം തോന്നുന്നു’ എന്ന് അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍ വടക്ക് ഭാഗത്ത് ആരോഗ്യ സൗകര്യങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന്’ പറഞ്ഞു.
അതേസമയം ഇതിനോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ഞങ്ങള്‍ ആശുപത്രി ഒഴിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് ശരിക്കും സങ്കടമുണ്ട്, പക്ഷേ ഞങ്ങള്‍ ഒഴിഞ്ഞില്ലെങ്കില്‍, അകത്തുള്ളവരെ അവര്‍ അകത്ത് കടന്ന് കൊല്ലുമെന്ന് ഇസ്രാഈലി അധിനിവേശ സേന ഞങ്ങളെ ഭീഷണിപ്പെടുത്തി,” ഡോ സല്‍ഹ പറഞ്ഞു.
‘അല്ലെങ്കില്‍ അവര്‍ ഹോസ്പിറ്റലില്‍ ബോംബിടും. ഞങ്ങള്‍ രോഗികളുടെയും ഞങ്ങളുടെ ജീവനക്കാരുടെയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’
‘ടാങ്കുകളില്‍ നിന്ന് ധാരാളം ബോംബിംഗും വെടിവെപ്പും’ ആശുപത്രി നേരിട്ടതായി ഡോ സല്‍ഹ പറഞ്ഞു.
രോഗികളെ ഗസ്സ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഗാസ സിറ്റിയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം വഴി തങ്ങള്‍ സേവനങ്ങള്‍ നല്‍കുമെന്നും മറ്റൊരു അഭയകേന്ദ്രത്തില്‍ സ്ഥാപിക്കാമെന്നും ഡോ സല്‍ഹ പറഞ്ഞു.
ഈ വര്‍ഷമാദ്യം രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഭൂരിഭാഗം ഫലസ്തീനുകാര്‍ക്കും ഇപ്പോള്‍ പുറത്തുപോകാന്‍ കഴിയാത്ത ഗസ്സയില്‍ ഇസ്രാഈല്‍ ബോംബാക്രമണം തുടരുകയാണ്.
kerala
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.
യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.
kerala
നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി
ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.
ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.
യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.
ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.
സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala10 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala2 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍