Connect with us

india

ദേശീയപാത 66 ഉം ഗ്രീന്‍ഫീല്‍ഡ് ഹൈവേയും സംബന്ധിച്ച ജനകീയ ആവശ്യങ്ങള്‍ അനുവദിക്കണം: എന്‍.എച്ച് അതോറിറ്റി ചെയര്‍ പേഴ്‌സന് സമദാനി നിവേദനം നല്‍കി

ദേശീയ പാത 66 ല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവര്‍പാസുകളും അണ്ടര്‍ പാസുകളും അനുവദിച്ചു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകേണ്ടത്.

Published

on

ദേശീയപാത 66 ല്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പ്രദേശവാസികളായ ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനായി സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് പരിഗണിച്ച് നടപ്പിലാക്കണമെന്നും കോഴിക്കോട് പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മ്മാണത്തെ തുടര്‍ന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ ദുരിതങ്ങള്‍ ഒഴിവാക്കാനും പരാതികള്‍ പരിഹരിക്കാനും അടിയന്തിര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നാഷനല്‍ ഹൈവേ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍ അല്‍ക്കാ ഉപാദ്ധ്യായയെ കണ്ട് നിവേദനം നല്‍കി.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ദേശീയ പാത 66 കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണപ്രവൃത്തി മുന്നോട്ടു കൊണ്ടുപോകേണ്ടത്. ഈ ജനകീയ ആവശ്യങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രിയുടെയും നാഷനല്‍ ഹൈവേ അതോറിറ്റിയുടെ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഉന്നതാധികൃതരുടെയും ശ്രദ്ധയില്‍ നേരത്തെ തന്നെ കൊണ്ടുവന്നതാണ്. പ്രസ്തുത ആവശ്യങ്ങള്‍ താമസംവിനാ അനുവദിക്കണമെന്നും ചെയര്‍പേഴ്‌സനോട് സമദാനി ആവശ്യപ്പെട്ടു.

ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കണം. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് നിരക്കിന്റെ മൂന്നിരട്ടി നഷ്ടപരിഹാരം പ്രഖ്യാപിക്കുക, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളും ആരാധനാലയങ്ങളും ശ്മശാനങ്ങളും പരിസ്ഥിതി ആഘാതമുള്ള മേഖലകളും ഒഴിവാക്കിക്കൊണ്ടുള്ള അലൈന്‍മെന്റ് നടപ്പാക്കുക, കാര്‍ഷിക മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു. ജനപ്രതിനിധികളും ജനകീയ സംഘടനകളും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കണം. പദ്ധതിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും വിധം അതിന്റെ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യണം.

ദേശീയ പാത 66 ല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവര്‍പാസുകളും അണ്ടര്‍ പാസുകളും അനുവദിച്ചു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകേണ്ടത്. തേഞ്ഞിപ്പലം, മൂന്നിയൂര്‍, എ.ആര്‍. നഗര്‍, ചേലേമ്പ്ര, വാഴയൂര്‍ പഞ്ചായത്തുകളിലൂടെ ഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലെ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഓരോന്നും സമദാനി ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സ്ഥലങ്ങളില്‍ താനടക്കമുള്ള ജനപ്രതിനിധികള്‍ അധികൃതരുടെ മുമ്പില്‍വച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച നടത്തി. അതില്‍ ചില നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് അധികൃതരില്‍ നിന്നും മറുപടി ലഭിക്കുകയുണ്ടായി. അത് പെട്ടെന്ന് നടപ്പിലാക്കുകയും ബാക്കിയുള്ള നിര്‍ദ്ദേശങ്ങളും പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും പരമാവധി അത് അംഗീകരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

Trending