Connect with us

kerala

പാര്‍ട്ടിയെ പോകറ്റിലാക്കി പിണറായി… മുദ്രാവാക്യങ്ങള്‍ നഷ്ടപ്പെട്ട് സിപിഎം

പാര്‍ട്ടി താത്പര്യങ്ങളും നയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട സമ്മേളനത്തില്‍ സെക്രട്ടറി എം വി ഗോവിന്ദന് പോലും സമ്മേളനത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

Published

on

പതിറ്റാണ്ടുകള്‍ സിപിഎം കൊണ്ടുനടന്ന മുദ്രാവാക്യങ്ങളും നയങ്ങളും പിണറായി വിജയനു മുന്നില്‍ അടിയറവയ്ക്കുന്നതാണ് കൊല്ലം സമ്മേളനത്തില്‍ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സമ്പൂര്‍ണ്ണമായും വിധേയമാകുന്നു.

പാര്‍ട്ടി താത്പര്യങ്ങളും നയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട സമ്മേളനത്തില്‍ സെക്രട്ടറി എം വി ഗോവിന്ദന് പോലും സമ്മേളനത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിണറായി വിജയന്റെ താല്‍പര്യം മാത്രമാണ് സമ്മേളനത്തില്‍ സംരക്ഷിക്കപ്പെട്ടത്.

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് അവസാനിക്കുമ്പോള്‍ പാര്‍ട്ടിയുടെ അവസാനവാക്കായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെട്ടത് എന്നു കാണാം. മുഖ്യമന്ത്രിയ്ക്കു താല്‍പര്യമുള്ളവര്‍ മാത്രമാണ് ഈ സമിതികളില്‍ വന്നത്.

അനിഷ്ടം ഉള്ളവര്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. പാര്‍ട്ടി നയത്തിന് പകരം നവകേരള നയരേഖ അവതരിപ്പിച്ചതും മുഖ്യമന്ത്രിയാണ്. അതിനു തിരുത്തല്‍ നിര്‍ദ്ദേശിക്കാനുള്ള ധൈര്യം പോലും സമ്മേളന പ്രതിനിധികള്‍ക്ക് ഉണ്ടായില്ല. ചില കാര്യങ്ങളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചത് ഒഴിച്ചാല്‍ പിണറായി അവതരിപ്പിച്ച രേഖ കയ്യടിച്ച് സമ്മേളനം പാസാക്കി.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പിണറായിയും കൂട്ടരും സമ്മേളനത്തിന് എത്തിയത് . ഈ തിരക്കഥയ്ക്ക് ഒപ്പം തുള്ളുകയായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. തന്റെ വിശ്വസ്തര്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം കണ്ടെത്തി കൊടുക്കാന്‍ ഗോവിന്ദന് ഇതിലൂടെ കഴിഞ്ഞു. പിണറായിയുടെ താല്‍പര്യം അനുസരിച്ചാണ് സംഘടനാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയ്യാറാക്കിയത്.

മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് കയ്യടി. ബാക്കി മന്ത്രിമാര്‍ എല്ലാം പരാജയം എന്ന് വരുത്തി തീര്‍ക്കുമ്പോഴും മുഹമ്മദ് റിയാസിനെ പ്രശംസിക്കാന്‍ സമ്മേളനം മറന്നില്ല. സെസ്സിന്റെ അമിതഭാരങ്ങളും പാര്‍ട്ടി അംഗീകരിച്ചു. ചുരുക്കത്തില്‍ പാര്‍ട്ടി നയമല്ല, പിണറായി തയ്യാറാക്കിയ നയത്തിനാണ് സമ്മേളനം അംഗീകാരം നല്‍കിയത്. സ്വകാര്യ മൂലധനത്തിനെതിരേയുള്ള പോരാട്ടവും മുദ്രാവാക്യങ്ങളും അവസാനിപ്പിക്കുകയാണ് സിപിഎം. പതിറ്റാണ്ടുകളായി പാര്‍ട്ടി എതിര്‍ത്ത നയങ്ങളും സമരങ്ങളും പിണറായി വിജയന് മുന്നില്‍ വഴിമാറുന്നതാണ് കൊല്ലം സമ്മേളനത്തിന് തിരശ്ശീല വീഴുമ്പോള്‍ കാണുന്നത്

kerala

കണ്ണൂര്‍ ഇരിട്ടിയിലെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂര്‍ ഇരിട്ടിയിലെ പായം സ്വദേശി സ്‌നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് സ്‌നേഹയുടെ കുടുംബം ആരോപിച്ചിരുന്നു.

തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമാണെന്ന്് സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭാര്യയുടെ മേലുള്ള സംശയം തുടക്കത്തിലുണ്ടായിരുന്നെങ്കിലും കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാക്കപ്പെട്ടതോടെ ഈ മാസം 15ന് ഉളിക്കല്‍ പൊലീസിലും സ്‌നേഹ പരാതി നല്‍കിയിരുന്നു.

Continue Reading

kerala

ഏറ്റുമാനൂരിലെ കൂട്ടാത്മഹത്യ; ജിസ്‌മോളുടെ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കോട്ടയം ഏറ്റുമാനൂരില്‍ യുവതിയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃ പിതാവ് ജോസഫും അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു.

ഭര്‍ത്താവിന്റെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയും ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഏപ്രില്‍ 15നാണ് അയര്‍കുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റില്‍ ചാടി യുവതിയും മക്കളും ആത്മഹത്യ ചെയ്തത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

 

 

Continue Reading

kerala

പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Published

on

മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വേടന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കില്ലായിരുന്നെന്നും വേടന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.

അതേസമയം രഞ്ജിത് കുമ്പിടിയാണ് മാല നല്‍കിയതെന്ന് വേടന്‍ പറഞ്ഞെങ്കിലും അയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയില്‍ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

Continue Reading

Trending