Connect with us

kerala

പാര്‍ട്ടിയെ പോകറ്റിലാക്കി പിണറായി… മുദ്രാവാക്യങ്ങള്‍ നഷ്ടപ്പെട്ട് സിപിഎം

പാര്‍ട്ടി താത്പര്യങ്ങളും നയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട സമ്മേളനത്തില്‍ സെക്രട്ടറി എം വി ഗോവിന്ദന് പോലും സമ്മേളനത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

Published

on

പതിറ്റാണ്ടുകള്‍ സിപിഎം കൊണ്ടുനടന്ന മുദ്രാവാക്യങ്ങളും നയങ്ങളും പിണറായി വിജയനു മുന്നില്‍ അടിയറവയ്ക്കുന്നതാണ് കൊല്ലം സമ്മേളനത്തില്‍ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സമ്പൂര്‍ണ്ണമായും വിധേയമാകുന്നു.

പാര്‍ട്ടി താത്പര്യങ്ങളും നയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട സമ്മേളനത്തില്‍ സെക്രട്ടറി എം വി ഗോവിന്ദന് പോലും സമ്മേളനത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിണറായി വിജയന്റെ താല്‍പര്യം മാത്രമാണ് സമ്മേളനത്തില്‍ സംരക്ഷിക്കപ്പെട്ടത്.

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് അവസാനിക്കുമ്പോള്‍ പാര്‍ട്ടിയുടെ അവസാനവാക്കായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെട്ടത് എന്നു കാണാം. മുഖ്യമന്ത്രിയ്ക്കു താല്‍പര്യമുള്ളവര്‍ മാത്രമാണ് ഈ സമിതികളില്‍ വന്നത്.

അനിഷ്ടം ഉള്ളവര്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. പാര്‍ട്ടി നയത്തിന് പകരം നവകേരള നയരേഖ അവതരിപ്പിച്ചതും മുഖ്യമന്ത്രിയാണ്. അതിനു തിരുത്തല്‍ നിര്‍ദ്ദേശിക്കാനുള്ള ധൈര്യം പോലും സമ്മേളന പ്രതിനിധികള്‍ക്ക് ഉണ്ടായില്ല. ചില കാര്യങ്ങളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചത് ഒഴിച്ചാല്‍ പിണറായി അവതരിപ്പിച്ച രേഖ കയ്യടിച്ച് സമ്മേളനം പാസാക്കി.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പിണറായിയും കൂട്ടരും സമ്മേളനത്തിന് എത്തിയത് . ഈ തിരക്കഥയ്ക്ക് ഒപ്പം തുള്ളുകയായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. തന്റെ വിശ്വസ്തര്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം കണ്ടെത്തി കൊടുക്കാന്‍ ഗോവിന്ദന് ഇതിലൂടെ കഴിഞ്ഞു. പിണറായിയുടെ താല്‍പര്യം അനുസരിച്ചാണ് സംഘടനാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയ്യാറാക്കിയത്.

മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് കയ്യടി. ബാക്കി മന്ത്രിമാര്‍ എല്ലാം പരാജയം എന്ന് വരുത്തി തീര്‍ക്കുമ്പോഴും മുഹമ്മദ് റിയാസിനെ പ്രശംസിക്കാന്‍ സമ്മേളനം മറന്നില്ല. സെസ്സിന്റെ അമിതഭാരങ്ങളും പാര്‍ട്ടി അംഗീകരിച്ചു. ചുരുക്കത്തില്‍ പാര്‍ട്ടി നയമല്ല, പിണറായി തയ്യാറാക്കിയ നയത്തിനാണ് സമ്മേളനം അംഗീകാരം നല്‍കിയത്. സ്വകാര്യ മൂലധനത്തിനെതിരേയുള്ള പോരാട്ടവും മുദ്രാവാക്യങ്ങളും അവസാനിപ്പിക്കുകയാണ് സിപിഎം. പതിറ്റാണ്ടുകളായി പാര്‍ട്ടി എതിര്‍ത്ത നയങ്ങളും സമരങ്ങളും പിണറായി വിജയന് മുന്നില്‍ വഴിമാറുന്നതാണ് കൊല്ലം സമ്മേളനത്തിന് തിരശ്ശീല വീഴുമ്പോള്‍ കാണുന്നത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന്‍ സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Published

on

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending