kerala
ധൂര്‍ത്തും ആഢംബരവുമായി പിണറായി ബ്രിട്ടനില്‍
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആറര വര്‍ഷത്തിനിടെ അദ്ദേഹവും മന്ത്രിമാരും കൂടി 85 തവണയാണ് വിദേശയാത്ര നടത്തിയത്.

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ സംസ്ഥാനം നട്ടംതിരിയുന്ന ഘട്ടത്തില്‍ വിദേശയാത്രാ ആഘോഷം പൊടിപൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടെ നേരത്തെതന്നെ തുടങ്ങിവെച്ച ചില നിക്ഷേപ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയുടെ വിദേശയാത്ര സംസ്ഥാനത്തേക്ക് വന്‍ നിക്ഷേപം കൊണ്ടുവരുമെന്ന പ്രചാരണവും പൊടിപൊടിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും വിവിധ വകുപ്പുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി.ആര്‍ സംവിധാനങ്ങള്‍ വഴിയാണ് ഇത്തരം പ്രചാരണം.
സംസ്ഥാനം അതിഗുരുതരമായ സമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ആഢംബരവും ധൂര്‍ത്തുമായി മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും നടത്തുന്ന വിദേശയാത്രക്കെതിരെ ഉയരുന്ന ജനരോഷം മറികടക്കാനാണ് നിക്ഷേപ നാടകവുമായി രംഗത്തെത്തുന്നത്. നോര്‍വയിലെ മലയാളികള്‍ കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധതയറിച്ചു, സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു തുടങ്ങിയ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രിയെ ഓഫീസ് അറിയിക്കുന്നത്. ഈസ്റ്റേണ്‍ കോണ്ടിമെന്‍സില്‍ നോര്‍വീജിയന്‍ കമ്പനി നടത്തുന്ന 150 കോടിയുടെ സ്വകാര്യ വിദേശ നിക്ഷേപത്തെയാണ് സര്‍ക്കാറിന്റെ നേട്ടമായി അവതരിപ്പിക്കുന്നത്. ഈസ്റ്റേണില്‍ നേരത്തെ ഇതേ കമ്പനി 2000 കോടി നിക്ഷേപിക്കുകയും കമ്പനിയുടെ 65 ശതമാനം ഓഹരി സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച മാത്രമാണ് നോര്‍വീജിയന്‍ കമ്പനിയുടെ സ്വകാര്യ നിക്ഷേപം.
നിയമസഭാ സമുച്ചയത്തില്‍ നടത്തിയ ലോക കേരളസഭയിലെ തീരുമാനങ്ങള്‍ ഒന്നുപോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ, കേരള സഭയുടെ യൂറോപ്പ്-യു.കെ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആറര വര്‍ഷത്തിനിടെ അദ്ദേഹവും മന്ത്രിമാരും കൂടി 85 തവണയാണ് വിദേശയാത്ര നടത്തിയത്.
kerala
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.
kerala
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍
പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.
kerala
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.
പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.
-
kerala21 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്
-
News3 days ago
അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി
-
kerala3 days ago
സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്