Connect with us

kerala

ധൂര്‍ത്തും ആഢംബരവുമായി പിണറായി ബ്രിട്ടനില്‍

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആറര വര്‍ഷത്തിനിടെ അദ്ദേഹവും മന്ത്രിമാരും കൂടി 85 തവണയാണ് വിദേശയാത്ര നടത്തിയത്.

Published

on

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ സംസ്ഥാനം നട്ടംതിരിയുന്ന ഘട്ടത്തില്‍ വിദേശയാത്രാ ആഘോഷം പൊടിപൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടെ നേരത്തെതന്നെ തുടങ്ങിവെച്ച ചില നിക്ഷേപ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയുടെ വിദേശയാത്ര സംസ്ഥാനത്തേക്ക് വന്‍ നിക്ഷേപം കൊണ്ടുവരുമെന്ന പ്രചാരണവും പൊടിപൊടിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും വിവിധ വകുപ്പുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി.ആര്‍ സംവിധാനങ്ങള്‍ വഴിയാണ് ഇത്തരം പ്രചാരണം.

സംസ്ഥാനം അതിഗുരുതരമായ സമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ആഢംബരവും ധൂര്‍ത്തുമായി മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും നടത്തുന്ന വിദേശയാത്രക്കെതിരെ ഉയരുന്ന ജനരോഷം മറികടക്കാനാണ് നിക്ഷേപ നാടകവുമായി രംഗത്തെത്തുന്നത്. നോര്‍വയിലെ മലയാളികള്‍ കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധതയറിച്ചു, സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു തുടങ്ങിയ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രിയെ ഓഫീസ് അറിയിക്കുന്നത്. ഈസ്റ്റേണ്‍ കോണ്ടിമെന്‍സില്‍ നോര്‍വീജിയന്‍ കമ്പനി നടത്തുന്ന 150 കോടിയുടെ സ്വകാര്യ വിദേശ നിക്ഷേപത്തെയാണ് സര്‍ക്കാറിന്റെ നേട്ടമായി അവതരിപ്പിക്കുന്നത്. ഈസ്റ്റേണില്‍ നേരത്തെ ഇതേ കമ്പനി 2000 കോടി നിക്ഷേപിക്കുകയും കമ്പനിയുടെ 65 ശതമാനം ഓഹരി സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച മാത്രമാണ് നോര്‍വീജിയന്‍ കമ്പനിയുടെ സ്വകാര്യ നിക്ഷേപം.

നിയമസഭാ സമുച്ചയത്തില്‍ നടത്തിയ ലോക കേരളസഭയിലെ തീരുമാനങ്ങള്‍ ഒന്നുപോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ, കേരള സഭയുടെ യൂറോപ്പ്-യു.കെ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആറര വര്‍ഷത്തിനിടെ അദ്ദേഹവും മന്ത്രിമാരും കൂടി 85 തവണയാണ് വിദേശയാത്ര നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

Health

ആശുപത്രികളിലെ പരിപാടികളില്‍ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം

Published

on

ആശുപത്രി വളപ്പില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപാടികള്‍ നടത്തുന്ന സമയങ്ങളില്‍ വലിയ ശബ്ദഘോഷങ്ങളോ വെടിമരുന്ന് പ്രയോഗമോ പാടില്ല. പരിപാടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാകണം.

രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. ആശുപത്രികളിലെ പൊതുഅന്തരീക്ഷം രോഗി സൗഹൃദമായി നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

Continue Reading

Food

കായംകുളം നഗരസഭയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്

Published

on

കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ന്ല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

ബുധനാഴ്ചയാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

 

Continue Reading

Trending