Connect with us

More

പച്ചമനുഷ്യരെ അരിഞ്ഞു വീഴ്ത്തിയാണ് പിണറായി നവകേരളം സൃഷ്ടിക്കുന്നത്: പ്രതിപക്ഷ ഉപനേതാവ്

Published

on

 

തിരുവനന്തപുരം: എതിരാളികളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച് പുറത്തു വന്ന യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം സഭാകവാടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമാണ് സി.പി.എം എതിരാളികളെ കൊല്ലുന്നത്. ഇത് ഗൗരവമായെടുക്കണം.
മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകനായ സഫീറിനെ സി.പി.ഐ നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയത്. അവിടെ മുമ്പും ബോംബേറ് നടന്നു. സഫീറിന് നേരെ മുമ്പും വധശ്രമമുണ്ടായി. അപ്പോള്‍ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ ഇത് തടയാമായിരുന്നു. ഷുഹൈബിന്റെ വധം ആസൂത്രിതമാണെന്ന് തെളിയുകയാണ്. കൈ വെട്ടും, കാലെടുക്കും വേണ്ടി വന്നാല്‍ കൊല്ലുമെന്നും മുന്നറിയിപ്പ് നല്‍കിയത് ഷുഹൈബിനെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ആ ഘട്ടത്തില്‍ തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ ഈ വധം തടയാമായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണം നടത്താമെന്നും കണ്ണൂരിലെ സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിച്ച മന്ത്രി എ.കെ ബാലന്‍ പിന്നീട് അതില്‍ നിന്നും പിന്നോക്കം പോയി.. സി.പി.എം സമ്മേളനത്തില്‍ കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞതെന്നും മുനീര്‍ പറഞ്ഞു.
പൊലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി സ്വന്തം നിലക്ക് അന്വേഷിക്കുമെന്നും പി. ജയരാജന്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് കണ്ണൂര്‍ എസ്.പി പറയാന്‍ കാരണം. പൊലീസില്‍ നിന്നും പലതും ചോരുന്നുണ്ടെന്നുള്ള എസ്.പിയുടെ വെളിപ്പെടുത്തലിലൂടെ സംഭവത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്. ഷുഹൈബ് എന്തോ കേസില്‍ പെട്ടു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ മരണം അനിവാര്യമായിരുന്നു എന്നതിന്റെ സൂചനയാണ്. ഇതിനേക്കാള്‍ വലിയ കേസില്‍ ഷുഹൈബിന്റെ കൊലയാളിയായ ആകാശ് ഉള്‍പ്പെട്ടിട്ടും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഷുഹൈബിനെ തെറ്റുകാരനാക്കാനും ആകാശിനെ ന്യായീകരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമം നിര്‍ഭാഗ്യകരമാണെന്നും മുനീര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending