Culture
കടക്ക് പുറത്തെന്ന് പറയേണ്ടത് മാധ്യമ പ്രവര്‍ത്തകരോടല്ല, സംഘ് പരിവാരങ്ങളോടാണ്; വ്യാജപ്രചാരണത്തിനെതിരെ പി.കെ ഫിറോസ്

കോഴിക്കോട്: കടക്ക് പുറത്തെന്ന് പറയേണ്ടത് മാധ്യമ പ്രവര്‍ത്തകരോടല്ല സംഘ് പരിവാരങ്ങളോടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. സംഘ്പരിവാരം വലിയ ഒരു പ്രചാരണത്തിലാണ്. അത് മുസ്‌ലിംകള്‍ക്കെതിരെയാണെന്ന് കരുതേണ്ട. സി.പി.എമ്മിനെതിരെയുമല്ല. അത് കേരളത്തിനെതിരെയാണെന്ന് ഫിറോസ് വ്യക്തമാക്കി. കേരളത്തെ കലാപങ്ങളുടേയും കൊലപാതകങ്ങളുടേയും നാടായി ചിത്രകരിക്കാന്‍ സംഘപരിവാര്‍ കണിഞ്ഞു ശ്രമിക്കുന്ന സാഹചര്യത്തിലാണ് പി.കെ ഫിറോസിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സീന്‍ ഒന്ന്.
മുനവ്വറലി തങ്ങളോടൊപ്പം ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളന വേദി.
ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം റാഡിക്കല്‍സുള്ള സംസ്ഥാനമായി കേരളം മാറിയതെന്ത് കൊണ്ടാണ്?’
ചോദ്യത്തിലെ പല നിലക്കുമുള്ള അപകടത്തേക്കാളേറെ എന്ത് കൊണ്ട് ഇത്തരമൊരു ചോദ്യം വന്നു എന്നതാണ് ഞെട്ടലുണ്ടാക്കിയത്..
മലയാളിയായ മാധ്യമ പ്രവര്‍ത്തകരില്‍ പോലും ഇങ്ങിനെയൊരു ധാരണ ഉണ്ടാക്കുന്നതില്‍ ഡല്‍ഹിയിലെ സംഘ്പരിവാരം വിജയിച്ചിരിക്കുന്നു എന്നര്‍ത്ഥം!!
സീന്‍ രണ്ട്.
ശ്രീ.കെ.പി രാമനുണ്ണിയുടെ വസതി.
അദ്ധേഹത്തിന് ഭീഷണിക്കത്ത് ലഭിച്ച വാര്‍ത്ത കേട്ട് ഞങ്ങള്‍ കാണാന്‍ ചെന്നതായിരുന്നു. റിപ്പബ്ലിക് ടിവിയില്‍ നിന്നും അദ്ധേഹത്തിന് ഫോണ്‍ വന്നു. ലൈവ് ചര്‍ച്ചയാണ്. ഇസ്ലാമിസ്റ്റുകള്‍ അയച്ച കത്തിനെക്കുറിച്ച് എന്ത് പറയുന്നു എന്നായിരുന്നു ചോദ്യം. കത്ത് ആര് അയച്ചു എന്നതിന് തീര്‍പ്പ് കല്‍പ്പിക്കാനാവില്ല എന്ന് അദ്ധേഹം മറുപടി പറഞ്ഞു. പക്ഷേ അവതാരക വിട്ടില്ല. കേരളത്തില്‍ വളര്‍ന്നു വരുന്ന തീവ്രവാദത്തെ കുറിച്ചൊക്കെ അവര്‍ കത്തിക്കയറി. ലൗഡ് സ്പീക്കറിലായത് കൊണ്ട് ഞങ്ങള്‍ക്കെല്ലാം കേള്‍ക്കാമായിരുന്നു. ഒടുവില്‍ രാമനുണ്ണി പറഞ്ഞു. ‘ഇവിടെ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ തന്നെ ഭീഷണിക്കത്തിന്റെ കാര്യം കേട്ട് മുസ്‌ലിം ലീഗിന്റെ നേതാക്കളൊക്കെ പിന്തുണയുമായി എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. അവരുടെ മുമ്പിലിരുന്നാണ് നിങ്ങളോട് സംസാരിക്കുന്നത്. ഇത് ഏതോ ക്രിമിനലുകള്‍ ചെയ്തതാണെന്നേ പറയാനാവൂ’. അങ്ങേ തലക്കല്‍ പിന്നെ കേട്ടത് ബീപ് ബീപ് എന്ന ശബ്ദം മാത്രമായിരുന്നു.
പറഞ്ഞ് വന്നത് സംഘ്പരിവാരം വലിയ ഒരു പ്രചാരണത്തിലാണ്. അത് മുസ്‌ലിംകള്‍ക്കെതിരെയാണെന്ന് കരുതേണ്ട. സി.പി.എമ്മിനെതിരെയുമല്ല.
അത് കേരളത്തിനെതിരെയാണ്.
ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. കടക്ക് പുറത്തെന്ന് പറയേണ്ടത് മാധ്യമ പ്രവര്‍ത്തകരോടല്ല; സംഘ് പരിവാരങ്ങളോടാണ്.
നമുക്കൊന്നിച്ച് പറയാം.
ഉച്ചത്തില്‍ പറയാം കടക്ക് പുറത്ത്
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍