Connect with us

kerala

ഫിറോസിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢപദ്ധതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലും അക്രമവും ജപ്തിയും നിരപരാധികളുടെനേര്‍ക്കുള്ള റവന്യൂ നടപടികളും മറച്ചുവെക്കാനാണ ്‌സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പക്ഷേ യൂത്ത് ലീഗിനെ പോലുള്ള പ്രസ്ഥാനത്തെ കിട്ടില്ലെന്ന് ഇനി സര്‍ക്കാരും സി.പി.എമ്മും അറിയാനിരിക്കുന്നേയുള്ളൂ.

Published

on

ഓണ്‍ലൈന്‍ പ്രതിനിധി

മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്ത സംസ്ഥാനപൊലീസിന്റെനടപടി ജനശ്രദ്ധ തിരിക്കാനുള്ള അടവ്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി മുസ്‌ലിം വീടുകളില്‍കയറി ജപ്തി നടപടികള്‍ സ്വീകരിച്ച സര്‍ക്കാരിനെതിരെ ജനരോഷമുയര്‍ന്നിരുന്നു. അതിനെതിരെ മുസ്‌ലിം ലീഗും മറ്റു ം കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. സമ്‌സത പോലുള്ള സംഘടനകളും ഇതിനെതിരെ രംഗത്തുവന്നു. നിരപരാധികളുടെയും മുസ്‌ലിം ലീഗും സമസ്തയും മുജാഹിദും അടക്കമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍യാതൊരു കാരണവുമില്ലാതെ നോട്ടീസുമായി എത്തിയത്. ഇതില്‍ നിന്ന് തടിയൂരാനായാണ് ഇന്നലെ നിയമസഭ ചേര്‍ന്ന ദിവസം തന്നെ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് മുസ്‌ലിം യൂത്ത് ലീഗിന് നേര്‍ക്ക് നടപടിയുമായി മുന്നോട്ടുവന്നത്. സര്‍ക്കാരിന്റെ റവന്യൂവകുപ്പിന്റെ ജനവിരുദ്ധ നടപടിയെ പൊലീസിനെ ഉപയോഗിച്ച് മറയക്കാനുളള പാഴ് ശ്രമമാണ് സര്‍ക്കാര്‍ ഇന്നലെ നടത്തിയത്.ഇതിന് പിന്നില്‍സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെദുഷ്ടലാക്കാണെന്നറിയാന്‍ വലിയപ്രയാസമില്ല.
ഫിറോസിനെതിരായ നടപടിക്ക് കാരണമായി പറയുന്നത് കഴിഞ്ഞ ജനുവരി 18ന് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയറാലിയാണ്. അതിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ശ്രമിച്ചത്. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പൊലീസിന്റെ നരനായാട്ട്.

ഇതില്‍ ചില നേതാക്കള്‍ക്കടക്കംപരിക്കേറ്റിരുന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെകുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പൊലീസ്‌നടപടി.പൊലീസ് ഗ്രനേഡ് എറിഞ്ഞും കണ്ണീര്‍വാതകംപൊഴിച്ചും പ്രവര്‍ത്തകര്‍ക്കെതിരെ നരനായാട്ട് നടത്തുകയായിരുന്നു.
സര്‍ക്കാരിനെതിരായ ജനരോഷം പ്രകടിപ്പിക്കാന്‍ജനം നേരിട്ട് വന്നിട്ടല്ല പ്രതിഷേധിക്കുന്നത്. ജനകീയ സംഘടനകളാണ് അതിന് നേതൃത്വം നല്‍കുന്നത്. അതേ യൂത്ത് ലീഗ് ചെയ്തിട്ടുള്ളൂ.മുന്‍കാലത്ത് സി.പി.എമ്മിന്റെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംസ്ഥാനത്ത് നടത്തിയവ്യാപകമായഅക്രമവും പൊതുമുതല്‍ നശിപ്പിക്കലും എത്ര വ്യാപകമായിരുന്നുവെന്ന് അറിയാത്തവരുണ്ടാവില്ല. ഇതിന് പകരം പ്രതിപക്ഷത്തിന്റെ ന്യായമായ പ്രതിഷേധാവകാശത്തിന് നേര്‍ക്കാണ് സി.പി.എം മുന്നണി സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗിച്ചിരിക്കുന്നത്.
ഇതുകൊണ്ട്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലും അക്രമവും ജപ്തിയും നിരപരാധികളുടെനേര്‍ക്കുള്ള റവന്യൂ നടപടികളും മറച്ചുവെക്കാനാണ ്‌സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പക്ഷേ യൂത്ത് ലീഗിനെ പോലുള്ള പ്രസ്ഥാനത്തെ കിട്ടില്ലെന്ന് ഇനി സര്‍ക്കാരും സി.പി.എമ്മും അറിയാനിരിക്കുന്നേയുള്ളൂ.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending