Connect with us

kerala

പ്ലസ് വണ്‍: പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

ഈ മാസം 11 നാണ് സ്‌കോള്‍ കേരളയിലേക്കുള്ള പ്രവേശനം ആരംഭിച്ചത്.

Published

on

പുതിയ അധ്യയന വര്‍ഷത്തില്‍ പ്ലസ്.വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും മലബാര്‍ മേഖലയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ ഇപ്പോഴും പെരുവഴിയില്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ സങ്കീര്‍ണം. മലപ്പുറത്ത് ഇനി അവശേഷിക്കുന്നത് 4,563 സീറ്റുകള്‍ മാത്രമാണ്. നിലവില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയവര്‍ പോലും പുറത്ത് നില്‍ക്കുന്നുണ്ട്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും 9,897 വിദ്യാര്‍ത്ഥികള്‍ പുറത്തു തന്നെയായിരിക്കും.

പാലക്കാട്, കോഴിക്കോട് ജില്ലകളിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കാട് ജില്ലയില്‍ സ്‌കോള്‍ കേരളയില്‍ 20,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തതിലേറെ വിദ്യാര്‍ത്ഥികള്‍ ഇപ്രാവശ്യം സ്‌കോള്‍ കേരളയെ ആശ്രയിക്കേണ്ടി വരും. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിട്ടും അലോട്ട്‌മെന്റ് പ്രകാരം സീറ്റ് ലഭിക്കാത്തവര്‍ക്ക് സ്‌കോള്‍ കേരള പരിഹാരമാവുകയുമില്ല.

ഈ മാസം 11 നാണ് സ്‌കോള്‍ കേരളയിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. എന്നാല്‍ അഡ്മിഷന്‍ ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളുകളോ കോഴ്‌സുകളോ തിരഞ്ഞെടുക്കാന്‍ പറ്റിയിട്ടില്ല. ജില്ലയില്‍ ട്രാന്‍സ്ഫറിന് അപേക്ഷിച്ച 9,710 അപേക്ഷകരില്‍ 5,848 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. കോഴിക്കോട്ട് 3,034, പാലക്കാട് 2,863 എന്നിങ്ങനെയാണ് അവശേഷിക്കുന്ന സീറ്റുകള്‍. ഇനി പ്രവേശനം ലഭിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം മലപ്പുറം 14,460, കോഴിക്കോട് 6,600, പാലക്കാട് 6,384 എന്നിങ്ങനെയാണ്. സ്‌കോള്‍ കേരളയില്‍ ഇതുവരെ പ്രവേശനം നേടിയവരുടെ എണ്ണം 171 മാത്രമാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പുണ്ടായിട്ടും സര്‍ക്കാര്‍ കാണിച്ച നിസംഗതയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മതിയായ മാര്‍ക്കുണ്ടായിട്ടും വഴിയാധാരമാവേണ്ടി വന്നത്. പ്രശ്‌നത്തിന് പരിഹാരം അധികബാച്ചുകള്‍ അനുവദിക്കല്‍ മാത്രമാണെന്നിരിക്കേ തുടക്കത്തില്‍ തന്നെ അതിനുമുതിരാതെ അധികസീറ്റ് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാറിന് നിലപാട് പുനപരിശോധിക്കേണ്ടി വരികയും പുതിയബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനത്തിലെത്തുകയും ചെയ്യേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ അപ്പോഴേക്കും നിരവധി വിദ്യാര്‍ത്ഥികളാണ് സീറ്റ്‌ലഭിക്കാത്തതിന്റെ പേരില്‍ കണ്ണീര്‍കുടിക്കേണ്ടി വന്നിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

Trending