Connect with us

Culture

‘അവിടെയും അവര്‍ കള്ളന്മാര്‍’ പ്ലസ്ടു പരീക്ഷ ആള്‍മാറാട്ടം, വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടില്‍

Published

on


വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്

വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി ചൂണ്ടികാണിക്കപ്പെടുന്നു. മൂന്ന് അധ്യാപകര്‍ വിചാരിച്ചാല്‍ പോലും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കൃത്രിമം നടത്താമെന്ന് തെളിഞ്ഞിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ആള്‍മാറാട്ടം നടന്നത്. സ്‌കൂളിലെ അധ്യാപകനും അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദ് ആണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രണ്ടാംവര്‍ഷ ഇംഗ്ലീഷ് പരീക്ഷയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ പരീക്ഷയും ഓഫീസിലിരുന്ന് എഴുതിയത്. നിഷാദിനെയും പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറിയിലെ അധ്യാപകനുമായ പി.കെ ഫൈസല്‍, ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലുമായ കെ. റസിയ എന്നിവരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മൂല്യനിര്‍ണയത്തിനിടെയാണ് ക്രമക്കേട് ശ്രദ്ധയില്‍പെട്ടത്. ഉത്തരകടലാസിലെ കൈയക്ഷരം സമാനമായി കണ്ടതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
നീലേശ്വരം സ്‌കൂള്‍ സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോന നടന്നിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടിക വിഭാഗത്തില്‍ പെട്ട രണ്ടുകുട്ടികളുടെ വിജയം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഈ ആള്‍മാറാട്ടം എന്നാണു പ്രാഥമിക നിഗമനം. അതേസമയം, സ്‌കൂളിന്റെ സല്‍കീര്‍ത്തി ഉയര്‍ത്താന്‍ വേണ്ടിയുള്ള പ്രിന്‍സിപ്പലിന്റെയും അധ്യാപകന്റേയും നീക്കമാണ് ഈ ഗുരുതരമായ ക്രമക്കേടിലേക്കു നയിച്ചതെന്നാണ് കരുതുന്നത്.
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുകയും വിദ്യാര്‍ഥികളെ വന്‍തോതില്‍ ആകര്‍ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ നടപടി കനത്ത തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗ്രാമീണ മേഖലയിലെ ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകീര്‍ത്തികരമായ വാര്‍ത്ത പുറത്തു വന്നത്. പരീക്ഷ പേപ്പര്‍ തിരുത്തിയതു സംബന്ധിച്ച് അന്വേഷണത്തിനായി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ വിളിപ്പിച്ച കാര്യം പോലും പ്രിന്‍സിപ്പല്‍ തങ്ങളില്‍ നിന്നു മറച്ചു വെച്ചതായി സ്‌കൂള്‍ മോണിറ്ററിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി സാദിഖ് പറഞ്ഞു.
പ്ലസ് ടു റിസല്‍ട്ട് വന്ന ദിവസം ‘നീലേശ്വരം സ്‌കൂള്‍ വിജയ യാത്ര തുടരുന്നു’ എന്ന തലക്കെട്ടോടെ പ്രിന്‍സിപ്പല്‍ കെ. റസിയയുടെ വാട്‌സാപ്പ് സന്ദേശം പ്രചരിച്ചിരുന്നു. ഈ വര്‍ഷം പരീക്ഷ എഴുതിയ 175 കുട്ടികളില്‍ 173 പേരും വിജയിച്ചു. 22 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 2014-15 വര്‍ഷത്തില്‍ 2 കുട്ടികള്‍ മാത്രം മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിടത്തു നിന്നാണ് നാലുവര്‍ഷം കൊണ്ട് ഈ വലിയ നേട്ടത്തിലേക്ക് ഉയര്‍ന്നതെന്നും കുറിപ്പില്‍ പറയുന്നു.
നാലുവര്‍ഷംകൊണ്ട് ഒരു സര്‍ക്കാര്‍ വിദ്യാലയം കൈവരിച്ച നേട്ടമാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുന്നത്.
കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ സമാന്തരമായി ഉത്തരമെഴുതിയ അദ്ദേഹം ഇന്‍വിജലേറ്റര്‍ ഉത്തരക്കടലാസുമായി മാറ്റിവെക്കുകയായിരുന്നു. നിഷാദ് വി.മുഹമ്മദ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ ജയശ്രീക്കുമുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണത്തിലൂടെ മാത്രം യാഥാര്‍ഥ്യം വ്യക്തമാവുകയുള്ളു. നിഷാദ് വി. മുഹമ്മദ് സി.പി.എം നേതൃത്വത്തിലുള്ള അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ പ്രവര്‍ത്തകനാണ്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും നേരത്തെയാക്കിയെന്ന ഖ്യാതി അവകാശപ്പെട്ട വിദ്യാഭ്യാസവകുപ്പിന് പുതിയ സംഭവവികാസം നാണക്കേടായിരിക്കുകയാണ്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍
മുക്കം: നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏതാനും വിദ്യാര്‍ഥികളുടെ പ്ലസ് ടു പരീക്ഷ അധ്യാപകന്‍ ഓഫീസിലിരുന്ന് എഴുതി ആള്‍മാറാട്ടം നടത്തിയത് പിടിക്കപ്പെട്ട് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു പേര്‍ സസ്‌പെന്‍ഷനിലായ സംഭവം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. ആരോപണ വിധേയനായ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ.റസിയ, പരീക്ഷാ ഡ്യൂട്ടിക്കെത്തിയ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി.കെ.ഫൈസല്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. രണ്ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയും രണ്ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷയും എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തിയതുമാണ് കണ്ടെത്തിയത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന സ്‌കൂളിന് ദുഷ്‌പേരു വരുത്തിയ അധ്യാപകന്റെ നടപടിയില്‍ പി.ടി.എ യോഗം അമര്‍ഷം രേഖപ്പെടുത്തി. നിയമാനുസൃതമായ നടപടികളെ സ്വാഗതം ചെയ്തു. വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കരുതെന്നും ഉന്നത പ0നത്തിനു തടസമുണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending