Connect with us

local

വിമത സ്ഥാനാര്‍ത്ഥിയുടെ ചിത്രം പകര്‍ത്തി; കോഴിക്കോട്ട് പത്ര ഫോട്ടോഗ്രാഫറെ കൊല്ലുമെന്ന് സിപിഎം ഭീഷണി

മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിന് നേരെയാണ് അതിക്രമമുണ്ടായത്.

Published

on

കോഴിക്കോട്: കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണം ക്യാമറയില്‍ പകര്‍ത്തിയതിന് ഫോട്ടോഗ്രാഫര്‍ക്ക് വധ ഭീഷണി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന അഞ്ചു പേര്‍ക്കെതിരെയാണ് കേസ്.

മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിന് നേരെയാണ് അതിക്രമമുണ്ടായത്. ഫോട്ടോ എടുക്കുന്നതിനിടെ കൈയില്‍ നിന്ന് ക്യാമറ പിടിച്ചു വാങ്ങിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സജീഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യിച്ച ശേഷമാണ് സംഘം മടങ്ങിയത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച കോര്‍പറേഷന്‍ ഓഫീസിലെ ഹാളിന് സമീപത്തു വച്ചാണ് സിപിഎം പ്രവര്‍ത്തകരുടെ കൈയേറ്റം അരങ്ങേറിയത്.

കോര്‍പറേഷന്‍ 35-ാം ഡിവിഷനായ ആഴ്ചവട്ടത്തെ സിപിഎം കൗണ്‍സിലര്‍ പിപി ഷാഹിദയാണ് വിമത സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത്. മുന്നണിയിലേക്ക് തിരിച്ചെത്തിയ എല്‍ജെഡിക്കാണ് ഇത്തവണ സിപിഎം ഈ സീറ്റു നല്‍കിയത്. ഇതോടെയാണ് സിറ്റിങ് കൗണ്‍സിലര്‍ വിമത സ്ഥാനാര്‍ത്ഥിയായത്.

സീറ്റ് എല്‍ജെഡിക്ക് കൈമാറിയതിന് എതിരെ ആഴ്ചവട്ടത്ത് കനത്ത പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അലയൊലികളാണ് കോര്‍പറേഷന്‍ പരിസരത്തുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

വയനാട്ടില്‍ കാര്‍ താഴ്‌ചയിലേയ്ക്ക് മറിഞ്ഞ് അപകടം; അദ്ധ്യാപകന് ദാരുണാന്ത്യം, കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്

കല്‍പറ്റ പടിഞ്ഞാറത്തറ റോഡില്‍ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച്‌ കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.

Published

on

വയനാട് യാത്രപോയ കുടുംബം സഞ്ചരിച്ച കാർ അപകത്തില്‍പ്പെട്ട് അദ്ധ്യാപകന് ദാരുണാന്ത്യം. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കല്‍പറ്റ പടിഞ്ഞാറത്തറ റോഡില്‍ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച്‌ കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.

കാർ ഓടിച്ചിരുന്ന തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കുയ്യം തടത്തില്‍ മുഹമ്മദ് മേലേവീട്ടില്‍ അലീമ ദമ്ബതികളുടെ മകൻ ഗുല്‍സാർ (44) ആണ് മരണപ്പെട്ടത്. കൊളപ്പുറം സർക്കാർ സ്കൂള്‍ അദ്ധ്യാപകനാണ്.

ഇസ്‌ലാഹീ പ്രഭാഷകൻ, കെ എൻ എം മർകസുദ്ദ അവ തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം, കേരള ജംഇയ്യത്തുല്‍ ഉലമ അംഗം, ഖുർആൻ റിസർച്ച്‌ ഫൗണ്ടേഷൻ ഡയറക്ടർ, സി ഐ ഇ ആർ ട്രെയ്നർ, തിരൂരങ്ങാടി തറമ്മല്‍ ജുമാ മസ്ജിദ് ഖതീബ്, ഖുർആൻ ലേണിങ്ങ് സ്കൂള്‍ ഇൻസ്ട്രക്ടർ, തിരൂരങ്ങാടി ക്രയോണ്‍സ് പ്രീസ്കൂള്‍, അല്‍ ഫുർഖാൻ മദ്റസ ചെയർമാൻ എന്നീ നിലകളില്‍ പ്രവർത്തിച്ചു വരികയായിരുന്നു,

കാറില്‍ കൂടെ ഉണ്ടായിരുന്ന ഭാര്യ ജസീല, മക്കളായ നസില്‍ മുഹമ്മദ്‌ (17) ലൈഫ ഫാത്തിമ (7) ലഹീൻ (മൂന്ന്). സഹോദരിയുടെ മക്കളായ സില്‍ജ (12) സില്‍ത്ത (11 ) എന്നിവർ കോഴിക്കോട്, വയനാട് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാർ അപകടത്തില്‍പ്പെടാതെ രക്ഷപെട്ടു. സഹോദരങ്ങള്‍: ജാസിർ, ശമീല്‍ നവാസ്, റുബീന, നദീറ.

Continue Reading

kerala

ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു.

Published

on

മലമ്പുഴയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ചരിഞ്ഞത്. റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

ചികിത്സ നൽകാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞദിവസം പരിക്കേറ്റ ആനയ്ക്ക് പിന്നീട് എഴുന്നേറ്റു നിൽക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Continue Reading

Trending