Connect with us

Video Stories

അഴിമതിക്കെതിരെ അന്വേഷണം വേണം

Published

on

 

ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സംസ്ഥാനത്ത് ബിയര്‍ നിര്‍മാണത്തിന് മൂന്ന് ബ്രൂവറികളും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഉത്പാദിപ്പിക്കാന്‍ ഡിസ്റ്റലറിയും തുടങ്ങുന്നതിന് സര്‍ക്കാര്‍ തിരക്കിട്ട് അനുമതി നല്‍കിയതിന്റെ താത്പര്യം പൊതുജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലോ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുകളിലോ ഇടതു മുന്നണിയുടെ മദ്യനയത്തിലോ പ്രഖ്യാപിക്കാത്ത ബ്രൂവറികളും ഡിസ്റ്റലറികളും ഈ സമയം പൊട്ടിമുളച്ചതിന്റെ സാംഗത്യമാണ് മനസിലാകാത്തത്. ഇതിനു അവസരമൊരുക്കിയവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളെ വെളിച്ചത്തു കൊണ്ടുവന്നാല്‍ ചീഞ്ഞുനാറുന്ന നെറികേടിന്റെ കഥകള്‍ പുറത്തുവരുമെന്ന കാര്യം തീര്‍ച്ചയാണ്. രണ്ടു പതിറ്റാണ്ടോളമായി കേരളം കാത്തുസൂക്ഷിക്കുന്ന പൊതുനയത്തില്‍ ‘മദ്യം’ ചേര്‍ത്തവരുടെ വികൃതമുഖം നിയമ നടപടികളിലൂടെ വെളിപ്പെടേണ്ടത് അനിവാര്യമാണ്. ഇത് സംബന്ധമായി പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ പൊതുസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്താല്‍ മുഖ്യമന്ത്രി മുതല്‍ എക്‌സൈസ് മന്ത്രി ഉള്‍പ്പെടെ ഈ കാട്ടുകൊള്ളക്ക് കൂട്ടുനിന്നവരെല്ലാം കയ്യാമം വെച്ച് കീഴടങ്ങേണ്ടി വരും.
സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കരുത് എന്ന ഉത്തരവിന് പത്തൊമ്പത് വര്‍ഷത്തെ പഴക്കമുണ്ട്. 1999ല്‍ ഇടത് സര്‍ക്കാരാണ് ഡിസ്റ്റലറിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനോദ് റായിയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. ഇതിന് ശേഷം ലഭിക്കുന്ന സ്വകാര്യ മേഖലയില്‍ നിന്നുള്ള അപേക്ഷകളെല്ലാം വിനേദ് റായിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി തള്ളിക്കളയുകയായിരുന്നു മാറിമാറി വരുന്ന സര്‍ക്കാറുകളുടെ രീതി. എന്നാല്‍ ഇത്തവണ നടന്നത് വിചിത്രമായ നടപടികളാണ്. ഉത്തരവ് സ്വകാര്യ മേഖലക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്നും പൊതുമേഖലയില്‍ ബ്രൂവറിയും ഡിസ്റ്റലറിയും തുടങ്ങാന്‍ സംസ്ഥാനത്ത് വിലക്കില്ലെന്നും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുന്നത്. 1999ലെ ഉത്തരവ് മറികടക്കാന്‍ വേണ്ടി അതീവ രഹസ്യമായി ഇറക്കിയ ഉത്തരവ് പക്ഷേ, മന്ത്രിസഭയോ മുന്നണിയോ അറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒന്നും വേണ്ടെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പുതിയവ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സി.പി.ഐയും ഇത് അറിഞ്ഞില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടതെങ്കിലും ബജറ്റിലോ നയപ്രഖ്യാപനത്തിലോ പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുമെന്ന് സൂചനപോലും നല്‍കിയിരുന്നില്ല. ഇത് ദുരൂഹത ഉയര്‍ത്തുന്നതാണ്. സംസ്ഥാനം പ്രളയത്തിലും രക്ഷാപ്രവര്‍ത്തനത്തിലും മുഴുകിയപ്പോഴാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളിറക്കിയത്. ഇതില്‍ ഒരെണ്ണത്തിന് വ്യവസായ വകുപ്പ് സമ്മാനമായി പത്തേക്കര്‍ വസ്തു കിന്‍ഫ്രയിലും നല്‍കി. ഇതോടെ വന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ നടന്നതെന്ന് വ്യക്തമാണ്.
പിന്‍വാതിലിലൂടെ നടത്തിയ ഈ വന്‍ അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി എക്‌സൈസ് മന്ത്രിയുമാണ്. താത്പര്യ പത്രം ക്ഷണിക്കാതെയാണ് സ്വന്തക്കാര്‍ക്ക് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്. സര്‍ക്കാരിനു ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുവഴി തീരുവ ഇനത്തിലും മറ്റും സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും ഒട്ടേറെ പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ കിട്ടുമെന്നും എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ പറയുന്നു. സംസ്ഥാനത്തെ ഉപഭോഗത്തിന്റെ 40 ശതമാനം ബിയറും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ ബ്രൂവറിയെന്നത് ശ്രദ്ധേയമാണ്. മുമ്പ് ലഭിച്ച അപേക്ഷകള്‍ പിന്തള്ളിയാണ് ഇതിന് അനുമതി നല്‍കിയിട്ടുള്ളത്. ഇനി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷ ക്ഷണിക്കുകയോ പത്രപ്പരസ്യം നല്‍കി നടപടി സുതാര്യമാക്കുകയോ ചെയ്യേണ്ടതായിരുന്നു. ഇത്തരത്തില്‍ യാതൊരു നടപടിക്രമവും പാലിക്കാതെയാണ് ഈ തീവെട്ടിക്കൊള്ളക്ക് സര്‍ക്കാര്‍ കളമൊരുക്കിയിരിക്കുന്നത്. അപേക്ഷകരെ ഏതു മാനദണ്ഡ പ്രകാരം തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിനു മുമ്പില്‍ എക്‌സൈസ് മന്ത്രിയും സര്‍ക്കാറും ഉത്തരംമുട്ടി പകച്ചുനില്‍ക്കുന്നത് വല്ലാത്ത ദയനീയതയും ബലഹീനതയുമാണ്. പത്രത്തില്‍ പരസ്യപ്പെടുത്തിയാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രിയുടെ വാദം. ഇഷ്ടക്കാര്‍ക്കു തന്നെയാണ് ഇവ അനുവദിച്ചിട്ടുള്ളതെന്നു പറയാതെ പറയുകയാണ് മന്ത്രി. എന്നാല്‍ പ്രതിപക്ഷത്തോട് ഈ വക ചോദ്യങ്ങള്‍ നിരത്തുന്നതിന് മുമ്പ് മന്ത്രി ഒന്നു ഗൃഹപാഠം നടത്തേണ്ടതായിരുന്നു. 1996ലെ ഇടതു സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചപ്പോള്‍ ആദ്യം അപേക്ഷ ക്ഷണിച്ചായിരുന്നു നടപടികള്‍ ആരംഭിച്ചിരുന്നത്. അന്ന് ഇ.കെ നായനാരായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യം മന്ത്രിക്ക് അറിയാത്തതോ അതോ മന്ത്രി സൗകര്യപൂര്‍വം മറന്നതോ എന്നു വ്യക്തമാക്കേണ്ടതുണ്ട്. അന്ന് അപേക്ഷകളുടെ എണ്ണം കൂടിയത് മൂലം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനായി സെക്രട്ടറിതല കമ്മിറ്റിയെ രൂപീകരിച്ച കാര്യം ഒരുപക്ഷേ മന്ത്രിക്ക് അറിയില്ലായിരിക്കാം. അങ്ങനെയെങ്കില്‍ ഇവ്വിഷയത്തില്‍ അറിവുള്ള വല്ലവരും പാര്‍ട്ടിയിലോ മുന്നണിയിലോ ഉണ്ടെങ്കില്‍ മന്ത്രിയെ തിരുത്താന്‍ ആര്‍ജവം കാണിക്കണം. അന്ന് ഈ സെക്രട്ടറിതല കമ്മിറ്റി തന്നെയാണ് ഇനി പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന ഉത്തരവിറക്കിയതും. 1999 ലെ ഉത്തരവ് എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിനാല്‍ വ്യത്യസ്തമായ തീരുമാനമെടുക്കാന്‍ ചട്ടഭേദഗതിയോ നിയമ ഭേദഗതിയോ വേണ്ടെന്നുമുള്ള മന്ത്രിയുടെ വാദം നിരര്‍ത്ഥകമാണ്. ഇത് ഉത്തരവിലെ മര്‍മസ്ഥാനീയമായ കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്. മന്ത്രിയുടെ ന്യായീകരണം പോലെയാണെങ്കില്‍ എന്തുകൊണ്ട് 99ന് ശേഷം വന്ന ഇടതു മുന്നണിയുടെ ഉള്‍പെടെയുള്ള സര്‍ക്കാരുകള്‍ ഈ ഉത്തരവ് മറികടന്നില്ല? മാത്രമല്ല ഇതേ മന്ത്രി പുറപ്പെടുവിച്ച ഉത്തരവുകളിലെല്ലാം 99ലെ ഉത്തരവിലെ വാചകങ്ങള്‍ തന്നെയാണല്ലൊ ഏറിയ പങ്കും ഉദ്ധരിച്ചിട്ടുള്ളത്. പഴയ ഉത്തരവ് ബ്രൂവറിക്ക് ബാധകമല്ലെന്ന് പറയുന്ന മന്ത്രി എന്തിനാണ് ബ്രൂവറി അനുവദിച്ച ഉത്തരവുകളില്‍ 99ലെ ഉത്തരവ് പരാമര്‍ശിക്കുന്നത്? മന്ത്രിയുടെയും സര്‍ക്കാറിന്റെയും വാദങ്ങളുടെ അടിവേരിളക്കുന്ന മറുചോദ്യങ്ങള്‍ സമൂഹത്തില്‍ നിന്നു ഉയര്‍ന്നുവരുന്നുണ്ട്. ഇതൊന്നും പരസ്യമായി ചെയ്യാനാവില്ലെന്ന വരട്ടുതത്വവാദവുമായല്ല ഈ ചോദ്യങ്ങളെ നേരിടേണ്ടത്. രണ്ടു പതിറ്റാണ്ടു കാലത്തോളം നിലനില്‍ക്കുന്ന ഒരു നയത്തില്‍ കാതലായ മാറ്റം വരുമ്പോള്‍ പൊതുജനങ്ങളെ അറിയിക്കേണ്ടത് ധാര്‍മികതയുള്ള ഒരു സര്‍ക്കാറിന്റെ കടമയാണ്. അതുമല്ലെങ്കില്‍ ചുരുങ്ങിയത് സര്‍ക്കാറിന്റെ ഭാഗമായ മുന്നണി പാര്‍ട്ടികളും സര്‍ക്കാറിനെ നയിക്കുന്ന മന്ത്രിസഭയുമെങ്കിലും അറിഞ്ഞിരിക്കണം. അതില്ലാത്തതാണ് അഴിമതി വിരുദ്ധത വാക്കുകളില്‍ മാത്രം അലങ്കാരം ചാര്‍ത്തുന്നവരുടെ പൊയ്മുഖം ഇപ്പോള്‍ പൊതുജനം പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending