Connect with us

More

ട്രംപിന്റെ കുടിയേറ്റ വിലക്ക്; ഗൂഗിള്‍ ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്

Published

on

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ ഗൂഗിള്‍ ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിറിയ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തി ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നത്. എന്നാല്‍ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്തിട്ടുണ്ട്.

രണ്ടായിരത്തോളം വരുന്ന ഗൂഗിള്‍ ജീവനക്കാരാണ് കാലിഫോര്‍ണിയയില്‍ ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചെയ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു. ഗൂഗിളിന്റെ 187 ജീവനക്കാരെ നിലവില്‍ ഉത്തരവ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഉത്തരവ് ബാധിച്ചവരെ തിരിച്ചുകണ്ടുവരുന്നതിന് വേണ്ട നടപടികള്‍ കൊക്കൊള്ളുമെന്നാണ് ഗൂഗിളിന്റെ നിലപാട്. ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ ടെക്‌നോളജി കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഏഴു ഇസ്‌ലാം രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയിലേക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവരുന്നത്. തുടര്‍ന്ന് അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ ആളുകള്‍ കുടങ്ങിക്കിടന്നു. ഇതിനെതിരെ വിമാനത്താവളങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്തത്.

crime

ഒഡിഷ ട്രെയിന്‍ അപകടത്തിലെ നഷ്ടപരിഹാരം നേടാന്‍ ഭര്‍ത്താവ് മരിച്ചതായി വ്യാജരേഖയുണ്ടാക്കി; യുവതിക്കെതിരെ പരാതി നല്‍കി ഭര്‍ത്താവ്‌

Published

on

നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച യുവതിയ്ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.

ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞത് തെറ്റാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ, ഇവർ സമർപ്പിച്ചത് വ്യാജ രേഖകളാണെന്നും പൊലീസ് കണ്ടെത്തി. പിന്നീടാണ് ഭർത്താവ് കേസ് നൽകിയത്.

 

Continue Reading

kerala

മക്കളെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് ഒളിച്ചോട്ടം;  വീട്ടമ്മക്ക് പിന്നാലെ യുവാവും പിടിയില്‍

Published

on

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട്, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ
കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ വീട്ടമ്മക്ക് പിന്നാ?ലെ കാമുകനും പിടിയില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം ആമിന മന്‍സിലില്‍ മിഥുന്‍ ഷാ (29)യെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2മാസം മുമ്പ് അഞ്ചല്‍ സ്വദേശിയായ യുവതി അഞ്ച് വയസ്സുള്ള മകനെ ഡാന്‍സ് സ്‌കൂളില്‍ എത്തിച്ച ശേഷം മിഥുന്‍ഷായോടൊപ്പം ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ മാസം ആറിന് യുവതി അഞ്ചല്‍ പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാമുകന്‍ മിഥുന്‍ ഷാ നെടുമങ്ങാട്ട് ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസെത്തി മിഥുന്‍ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

crime

ജെ.എന്‍.യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം;മദ്യപിച്ച് കാറിലെത്തിയവര്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Published

on

ജെ.എൻ.യു ക്യാംപസിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥിനികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെ.എൻ.യു ക്യാംപസിൽ രാത്രി സമയങ്ങളില്‍ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേസമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി വിദ്യാര്‍ത്ഥിനികള്‍ നടക്കുന്നതിനിടെ കാറിലെത്തിയവര്‍ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഓടിക്കൂടിയ മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെ.എൻ.യു ക്യാംപസ് ഞെട്ടലിലാണ്. പെൺകുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending