kerala
തോറ്റത് ജയ്ക്കല്ല , പിണറായിസ്റ്റ് സി.പി.എമ്മാണ് : ഡോ. ആസാദ്
പുതുപ്പള്ളിയിലേത് ജെയ്ക്കിന്റെ വ്യക്തിപരമായ തോൽവിയോ ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ വിജയമോ അല്ല. രാഷ്ട്രീയമായി സർക്കാറിനെതിരെ തിരിഞ്ഞ പൗരസമൂഹത്തിന്റെ ശക്തമായ വിധിയെഴുത്താണ് നടന്നത്. അത് ആ അർത്ഥത്തിൽ മനസ്സിലാക്കിയാൽ സി പി എമ്മിനും എൽ ഡി എഫിനും നന്ന്.

ജെയ്ക്കല്ല തോറ്റത്. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പിണറായിസ്റ്റ് സി പി എമ്മുമാണ്. പാർട്ടി ഭക്തജനസംഘവും സൈബർ ക്വട്ടേഷൻകാരും ഊതിവീർപ്പിച്ചാൽ വലുതാവും, വികസന വിരാട് രൂപമാവും പിണറായി വിജയൻ എന്ന മൗഢ്യത്തിന് അടിയേറ്റിരിക്കുന്നു. ഭരണപരാജയം എന്ന വാസ്തവത്തിന്റെ മണ്ണിലേക്ക് എൽ ഡി എഫ് എന്ന മുന്നണിയെ തള്ളിയിട്ടിരിക്കുന്നു പുതുപ്പള്ളിയിലെ സമ്മതിദായകർ.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിലുള്ള ദുഖവും സഹാനുഭൂതിയും ഒരു തരംഗമായി എന്നു വിശ്വസിക്കുന്നവർ കാണും. അത് ലളിതമായ കാഴ്ച്ചയാണ്. ഉമ്മൻ ചാണ്ടി മരണാനന്തരവും പ്രസക്തനും ശക്തനുമായി വളർന്നത് സംസ്ഥാന ഭരണവുമായി മാറ്റുരയ്ക്കാൻ പര്യാപ്തമായ പ്രതിപക്ഷ പ്രതീകം എന്ന നിലയിലാണ്. പഴയ തോണിക്കാരന്റെ കഥയാണ് കാര്യം. ജനാധിപത്യ രാഷ്ട്രീയാധികാരം തീവ്രവലതു ചായ് വു പ്രകടിപ്പിക്കുമ്പോൾ മദ്ധ്യവലതു വിഭാഗങ്ങൾ സ്വീകാര്യരാവും. ആദരണീയരാവും. ഉമ്മൻചാണ്ടിയെ മുൻ നിർത്തി യു ഡി എഫ് പിണറായി വിജയനുമായി നടത്തിയ രാഷ്ട്രീയ സമരത്തിന്റെ ഏറ്റവും പുതിയമുഖമാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ്. അവിടത്തെ ജനവിധി സംസ്ഥാന ഭരണത്തിനുള്ള കടുത്ത ശാസനയാണ്.
ജനങ്ങൾ വിഡ്ഡികളല്ല. ഊമകളോ ബധിരരോ ആണെന്നു തോന്നാം. പക്ഷേ, സാമാന്യബോധമില്ലാത്ത വെറും അടിയാളക്കൂട്ടങ്ങളാണെന്ന് കരുതരുത്. കേരളത്തിലെ എൽ ഡി എഫ് ഗവണ്മെന്റിനെ നയിക്കുന്നവർ ജനങ്ങളെ മാനിക്കാൻ പഠിക്കണം. മാസപ്പടിയും ഡോളർ കടത്തും ധൂർത്തും മുതൽ നികുതിവർദ്ധന, വിലക്കയറ്റം, സാമൂഹിക അരക്ഷിതാവസ്ഥ, കസ്റ്റഡി കൊലപാതകം തുടങ്ങി നീളുന്ന ദുർവൃത്തികൾ വരെ ജനങ്ങൾ കാണുന്നു. അവർ പ്രതികരിക്കുന്നു. ഭരിക്കുന്നവരുടെ കുറ്റകരമായ നിശ്ശബ്ദതയ്ക്ക് ശിക്ഷ വിധിക്കുന്നു.
പുതുപ്പള്ളിയിലേത് ജെയ്ക്കിന്റെ വ്യക്തിപരമായ തോൽവിയോ ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ വിജയമോ അല്ല. രാഷ്ട്രീയമായി സർക്കാറിനെതിരെ തിരിഞ്ഞ പൗരസമൂഹത്തിന്റെ ശക്തമായ വിധിയെഴുത്താണ് നടന്നത്. അത് ആ അർത്ഥത്തിൽ മനസ്സിലാക്കിയാൽ സി പി എമ്മിനും എൽ ഡി എഫിനും നന്ന്.
ആസാദ്
08 സെപ്തംബർ 2023
kerala
മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
kerala
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു
കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
News3 days ago
ഗസ്സയില്‍ പട്ടിണി മരണങ്ങള് 29 ആയതായി പലസ്തീന് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു