Connect with us

More

നിലമ്പൂര്‍ ജില്ലാ ആസ്പത്രിക്ക് ആംബുലന്‍സ്; ഖേദം രേഖപ്പെടുത്തി മലപ്പുറം ഡി.എം.ഒക്ക് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ തുറന്ന കത്ത്

Published

on

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടന വേദിയില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ഷുഭിതനായി സംസാരിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി പി.വി അബ്ദുല്‍ വഹാബ് എം.പി. രണ്ടു മാസം മുമ്പാണ് സംഭവം. ആംബുലന്‍സ് തയ്യാറായി എന്ന ആരോഗ്യവകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഉദ്ഘാടനത്തിനെത്തിയ എം.പിക്ക് അത്യാധുനിക സൗകര്യങ്ങളില്ലാത്ത ആംബുലന്‍സാണ് കാണാന്‍ കഴിഞ്ഞത്. ഇതിനെതിരെ എം.പി ക്ഷുഭിതനാവുകയായിരുന്നു. ഉദ്ഘാടന വേദിയില്‍ വെച്ച് എം.പി വൈകാരികമായി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിച്ചിരുന്നു.

എന്നാല്‍ ആ സംഭവം ഇപ്പോഴും ഉന്നത ഉദ്യോഗസ്ഥയെ വേദനിപ്പിക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് എം,പി ഖേദപ്രകടനം നടത്തിയത്. സംഭവം ജില്ലാ മെഡിക്കല്‍ ഓഫിസറെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നത് ദു:ഖകരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.പി പറഞ്ഞു.

‘മലപ്പുറം ജില്ല പോലെ ജനനിബിഡമായ ഒരു പ്രദേശത്ത് ആരോഗ്യവകുപ്പ് അതിന്റെ മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. എന്റെ ഒരു നിമിഷത്തെ വൈകാരിക പ്രകടനം അവര്‍ക്ക് സൃഷ്ടിച്ച മനോവിഷമം വലുതാണെന്ന് മനസിലാക്കുന്നു. ഈ പുണ്യമാസത്തിന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് ഈ സമയത്ത് എന്റെ പ്രവര്‍ത്തിയിലെ ഖേദം ഞാന്‍ തുറന്ന് പറയുകയാണ്. നമ്മുടെ ജില്ലയെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ.’-അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വളരെ വൈകാരികമായി പ്രതികരിച്ചു പോയ ഒരു സംഭവത്തെക്കുറിച്ചും, അതിന് കാരണമായ സാഹചര്യത്തെക്കുറിച്ചുമാണ് ഈ കുറിപ്പ്. നമ്മുടെ മനസുമായും, ലക്ഷ്യങ്ങളുമായും, സേവന മേഖലയുമായും അടുത്ത് നില്‍ക്കുന്ന ചില പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ താല്‍പര്യവും, ആകാംക്ഷയും, പ്രതീക്ഷയും അതിനനുസരിച്ച് കൂടും. ഇത്തരത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിറുത്തിയ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ട ആളുകളുടെ ഭാഗത്തു നിന്ന് വന്ന വീഴ്ച്ചയാണ് മേല്‍പറഞ്ഞ വൈകാരികമായ പ്രതികരണത്തിന് ഇടയാക്കിയത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടന വേദിയിലാണ് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്ന ആ സംഭവം നടന്നത്. ആംബുലന്‍സ് തയ്യാറായി എന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് ലഭിച്ച് രണ്ട് ദിവസത്തിനകം തന്നെ അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്തി പദ്ധതി ഉദ്ഘാടനം പ്രഖ്യാപിച്ചിരുന്നു. ഈ സേവനം പരമാവധി വേഗം ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

അങ്ങനെ ഉദ്ഘാടന ദിവസം വന്നെത്തി. നിലമ്പൂരിലെ രോഗികള്‍ക്ക് അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ മികച്ച സൗകര്യം ലഭിക്കുന്ന ആശുപത്രികളിലേക്ക് കുതിക്കാം എന്നും, നിലമ്പൂരിന്റെ ആയുസ് കൂടുന്നുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്തയും നിരന്നു. പക്ഷേ ഉദ്ഘാടനത്തിനെത്തിച്ച ആംബുലന്‍സ് കണ്ടപ്പോള്‍ സത്യത്തില്‍ നിരാശയും, ദേഷ്യവുമാണ് തോന്നിയത്.

അത്യാധുനികം എന്ന് പറഞ്ഞ് വന്ന ആംബുലന്‍സില്‍ ഈ പറയുന്ന സംവിധാനങ്ങളൊന്നും പ്രവര്‍ത്തനയോഗ്യമാക്കിയിരുന്നില്ല. കിട്ടിയപാടെ വണ്ടി എടുത്ത് ഉപരണങ്ങള്‍ ഘടിപ്പിക്കാതെ ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നു.

നിരാശയും, വിഷമവും മൂലം ഞാന്‍ ഒന്ന് തീരുമാനിച്ചു. ഈ പദ്ധതി എന്തായാലും ഇന്ന് ഉദ്ഘാടനം ചെയ്യുന്നില്ല. അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടനം ചെയ്‌തെന്ന് ജനങ്ങളെ അറിയിക്കുകയും, വിശ്വസിച്ചെത്തുന്നവരെ വഞ്ചിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് ആ തീരുമാനം എടുത്തത്.

ഇതോടൊപ്പം മറ്റൊരു സാധാരണ ആംബുലന്‍സ് കൂടി ആശുപത്രിക്ക് കൈമാറിയിരുന്നു. അത് അന്ന് പറഞ്ഞ പോലെ ഉദ്ഘാടം ചെയ്യുകയും ചെയ്തു. പക്ഷേ ആ ഉദ്ഘാടന വേദിയില്‍ വെച്ച് വളരെ വൈകാരികവും, പരുഷവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തേണ്ടി വന്നു. ഏകദേശം 28 മാസത്തോളം ലഭിച്ചിട്ടും പദ്ധതി പൂര്‍ണതയിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് എന്നെ രോഷാകുലനാക്കിയത്. അവരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച്ചയെ വിമര്‍ശിക്കേണ്ടി വന്നു. ഈ പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടും, അത് കൊണ്ടുള്ള ഗുണം കൊണ്ടുമാണ് ഇതില്‍ അലംഭാവം കാണിച്ചുവെന്നത് എന്നെ വേദനിപ്പിച്ചതും, രൂക്ഷമായ വാക്കുകളിലൂടെ ആ വേദന പുറത്തു വന്നതും.

സംഭവം നടന്നിട്ട് ഏകദേശം രണ്ട് മാസത്തോളമാകുന്നു. വിശുദ്ധ റമദാന്‍ മാസത്തിലാണ് നാം ഇന്ന്. എന്റെ പ്രതികരണം മലപ്പുറം ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ, പ്രിയങ്കരിയായ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നത് ദു:ഖകരമാണ്. അതിനാലാണ് ഈ തുറന്നെഴുത്ത്. സംസ്ഥാനത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായതിനാലാകും എല്ലാം പൂര്‍ണതയിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കാതിരുന്നത്. മലപ്പുറം ജില്ല പോലെ ജനനിബിഡമായ ഒരു പ്രദേശത്ത് ആരോഗ്യവകുപ്പ് അതിന്റെ മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. എന്റെ ഒരു നിമിഷത്തെ വൈകാരിക പ്രകടനം അവര്‍ക്ക് സൃഷ്ടിച്ച മനോവിഷമം വലുതാണെന്ന് മനസിലാക്കുന്നു. ഈ പുണ്യമാസത്തിന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് ഈ സമയത്ത് എന്റെ പ്രവര്‍ത്തിയിലെ ഖേദം ഞാന്‍ തുറന്ന് പറയുകയാണ്. നമ്മുടെ ജില്ലയെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു; ഇന്ന് മലപ്പുറത്ത് റോഡ് ഷോ

കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും

Published

on

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും തുടരുന്നു. ഇന്ന് മലപ്പുറം ജില്ലയിലാണ് കോൺഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും.

കീഴുപറമ്പ് അങ്ങാടിയിൽ നടത്തുന്ന റോഡ് ഷോയിൽ ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം കോഴിക്കോട് മെഗാറാലിയെയും രാഹുൽ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എൻഡിഎ സർക്കാരിനെയും ആർഎസ്എസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. എൽഡിഎഫും യുഡിഎഫും തമ്മിൽ ആശയപരമായി വ്യത്യാസം ഉണ്ട്. താൻ യുഡിഎഫിന് ഒപ്പം നിൽക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാർ വെറുപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും രാഹുൽ വിമർശിച്ചിരുന്നു.

Continue Reading

kerala

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ് വിജയൻ അന്തരിച്ചത്.

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടെ ഭക്തിഗാനങ്ങൾക്കും ഈണമിട്ടു. 1965ൽ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങൾ തിളങ്ങി ആയ സിനിമയാണ്.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Continue Reading

Education

കീം 2024 : ഏപ്രിൽ 17 വരെ അപേക്ഷിക്കാം

വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.

Published

on

കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് (KEAM 2024) അപേക്ഷാ സമർപ്പണം ആരംഭിച്ചു. എല്ലാ കോഴ്സുകൾക്കും ഒറ്റ അപേക്ഷ മതി.
അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് പ്രവേശന കാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതില്ല. വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.

കോഴ്സുകൾ

മെഡിക്കൽ : എം.ബി.ബി.എസ് , ബി.ഡി.എസ്, ബി.എച്ച്. എം.എസ് ഹോമിയോ) ,ബി.എ.എം എസ് (ആയുർവേദ ), ബി.എസ്.എം എസ് ‘.(സിദ്ധ), ബി.യു.എം.എസ് (യുനാനി) ) ,
മെഡിക്കൽ അനുബന്ധം : ബി.എസ് സി (ഓണേഴ്സ് ) അഗ്രികൾച്ചർ, ബി.എസ് സി (ഓണേഴ്സ് ) ഫോറസ്ട്രി, ബി.എസ് സി (ഓണേഴ്സ് ) കോ- ഓപ്പറേഷൻ & ബാങ്കിംഗ്, ബി.എസ് സി (ഓണേഴ്സ് ) ക്ലൈമറ്റ് ചേഞ്ച് & എൻവിയോൺമെൻ്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കാർഷിക സർവ്വകലാശാലയിൽ),
ബി.വി.എസ് സി & എ.എച്ച് (വെറ്ററിനറി ) , ബി.എഫ്.എസ് സി (ഫിഷറീസ് ) ,
എൻജിനിയറിങ് : എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി,
കേരള കാർഷിക,വെറ്റിനറി & ആനിമൽ സയൻസസ്,
ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലകളിലെ ബി.ടെക് പ്രോഗ്രാമുകൾ ,
ബി.ആർക്ക് (ആർക്കിടെക്ചർ),
ബി.ഫാം (ഫാർമസി)

പരീക്ഷ എഞ്ചിനീയറിംഗ്/ഫാർമസിക്ക് മാത്രം

എൻജിനീയറിങ്,ഫാർമസി പ്രവേശനങ്ങൾക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണർ പരീക്ഷ നടത്തുകയുള്ളൂ.
മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനം നീറ്റ് യു.ജി 2024 സ്കോറടിസ്ഥാനത്തിലാണ്. ആർക്കിടെക്ച്ചർ പ്രവേശനം നാറ്റാ (NATA) സ്കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും തുല്യാനുപാതത്തിൽ പരിഗണിച്ചാണ് . എങ്കിലും കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കപ്പെടണമെങ്കിൽ എല്ലാ സ്ട്രീമുകാരും ‘കീം’ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.അപേക്ഷയിൽ പരിഗണിക്കപ്പെടേണ്ട സ്ട്രീമുകൾ വ്യക്തമാക്ക ണം.എഞ്ചിനീയറിംഗിലെ ബ്രാഞ്ചുകൾ, മെഡിക്കൽ, മെഡിക്കൽ അനു ബന്ധ മേഖലകളിലെ വിവിധ പ്രോഗ്രാമുകൾ എന്നിവ അപേക്ഷിക്കുമ്പോൾ തിരഞ്ഞെടുക്കേണ്ടതില്ല.

ഓൺലൈൻ പരീക്ഷ

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാണ് ഇത്തവണ പരീക്ഷ .ജൂൺ 1 മുതൽ 9 വരെയാണ് പരീക്ഷ. ജൂൺ 4 ന് പരീക്ഷയില്ല. ജൂൺ 8,9 റിസർവ് ദിനങ്ങളാണ്. മെയ് 20 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.കേരളത്തിൽ എല്ലാ ജില്ലകളിലും ന്യൂഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലും പരീക്ഷയെഴുതാം
150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷ. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ .
മാത്തമാറ്റികസിൽ 75, ഫിസിക്സിൽ 45,കെമിസ്ട്രിയിൽ 30 വീതം ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും .
ഫിസിക്സ്,കെമിസ്ട്രി, ‘ പേപ്പറുകളിൽ ലഭിക്കുന്ന സ്കോറാണ് ഫാർമസി കോഴ്സ് (ബി.ഫാം) പ്രവേശനത്തിനു പരിഗണിക്കുക.
ഫാർമസിക്ക് മാത്രമായി അപേക്ഷിക്കുന്നവർ 75 ചോദ്യങ്ങളടങ്ങിയ ഒന്നരമണിക്കൂർ പരീക്ഷയെഴുതിയാൽ മതി.
ഓരോ സെഷനിലും
വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാൽ നോർമലൈസേഷൻ തത്ത്വം നടപ്പാക്കിയായിരിക്കും സ്കോർ കണക്കാക്കുക.
പ്ലസ് ടുവിൽ ഫിസിക്സ്,കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച
മാർക്കിനും തുല്യ പരിഗണന നൽകിയാണ് എഞ്ചിനീയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കുക.

യോഗ്യത

അപേക്ഷകന് 2024 ഡിസംബർ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല .
മെഡിക്കൽ,മെഡിക്കൽ അനുബന്ധ
കോഴ്സുകളുടെ പ്രവേശനത്തിന് ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ് ടു
ജയിച്ചിരിയ്ക്കണം
എന്നതാണ് പൊതുവായ യോഗ്യത .
വിവിധ കോഴ്സുകൾക്കനുസരിച്ചുള്ള അധിക യോഗ്യതകൾ പ്രോസ്പെക്ടസിൽ വിശദമാക്കിയിട്ടുണ്ട്.
എൻജിനീയറിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിയ്ക്കണം.
പ്ലസ് ടുവിൽ കെമിസ്ട്രി പഠിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചില്ലെങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.
ബി.ഫാം പ്രവേശനത്തിന് ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് /ബയോളജി പഠിച്ച് പ്ലസ് ടു ജയിച്ചിരിയ്ക്കണം. ബി.ആർക്ക് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിയ്ക്കണം. മാത്തമാറ്റിക്സ് ഉൾപ്പെട്ട മൂന്ന് വർഷ ഡിപ്ലോമയിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയാലും മതി.

അപേക്ഷ

www.cee.kerala.gov.in വഴി ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ അപേക്ഷ സമർപ്പിക്കാം.
രജിസ്ട്രേഷൻ, അപേക്ഷ പൂരിപ്പിക്കൽ,ഫീസ് അടയ്ക്കൽ, ഇമേജ് /
സർട്ടിഫിക്കറ്റ് അപ്‌ലോഡിംഗ്, അക്നോളഡ്ജ്മെൻറ് പ്രിൻറിംഗ് എന്നിവയാണ് അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും വിദ്യാർത്ഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം.
അപേക്ഷാ ഫീസ് ഓൺലൈനായാണ് അടക്കേണ്ടത് .
എഞ്ചിനീയറിംഗും ഫാർമസിയും ചേർത്തോ ഒറ്റയായോ 875 രൂപ, ആർക്കിടെക്ചർ,മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 625 രൂപ, എല്ലാ കോഴ്സുകളും ചേർത്ത് 1125 രൂപ.
പട്ടികജാതി വിഭാഗക്കാർക്ക് ഇത് യഥാക്രമം 375, 250,500 രൂപ മതി. പട്ടികവർഗ വിഭാഗക്കാർക്ക് ഫീസില്ല.
ദുബായിയിൽ പരീക്ഷയെഴുതാൻ 15000 രൂപ അധികമായി അടക്കേണ്ടി വരും.

നൽകേണ്ട രേഖകൾ

അപേക്ഷകൻ്റെ പാസ്പോർട്ട് സൈസ് ഫോട്ടോ,ഒപ്പ് (jpg/jpeg ഫോർമാറ്റിൽ),
എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ
എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
എന്നാൽ സംവരണമുൾപ്പടെ
വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരമുണ്ട്. സംവരണത്തിന് യോഗ്യരല്ലാത്തവരും ഫീസാനുകൂല്യം, സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകണം.അപേക്ഷയിൽ /രേഖകളിൽ വല്ല ന്യൂനതകളുണ്ടോ എന്നറിയാനായി
ഇടയ്ക്കിടെ കാൻഡിഡേറ്റ് പോർട്ടൽ / ഹോം പേജ് സന്ദർശിക്കേണ്ടതാണ്.

Continue Reading

Trending