Connect with us

More

നിലമ്പൂര്‍ ജില്ലാ ആസ്പത്രിക്ക് ആംബുലന്‍സ്; ഖേദം രേഖപ്പെടുത്തി മലപ്പുറം ഡി.എം.ഒക്ക് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ തുറന്ന കത്ത്

Published

on

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടന വേദിയില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ഷുഭിതനായി സംസാരിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി പി.വി അബ്ദുല്‍ വഹാബ് എം.പി. രണ്ടു മാസം മുമ്പാണ് സംഭവം. ആംബുലന്‍സ് തയ്യാറായി എന്ന ആരോഗ്യവകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഉദ്ഘാടനത്തിനെത്തിയ എം.പിക്ക് അത്യാധുനിക സൗകര്യങ്ങളില്ലാത്ത ആംബുലന്‍സാണ് കാണാന്‍ കഴിഞ്ഞത്. ഇതിനെതിരെ എം.പി ക്ഷുഭിതനാവുകയായിരുന്നു. ഉദ്ഘാടന വേദിയില്‍ വെച്ച് എം.പി വൈകാരികമായി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിച്ചിരുന്നു.

എന്നാല്‍ ആ സംഭവം ഇപ്പോഴും ഉന്നത ഉദ്യോഗസ്ഥയെ വേദനിപ്പിക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് എം,പി ഖേദപ്രകടനം നടത്തിയത്. സംഭവം ജില്ലാ മെഡിക്കല്‍ ഓഫിസറെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നത് ദു:ഖകരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.പി പറഞ്ഞു.

‘മലപ്പുറം ജില്ല പോലെ ജനനിബിഡമായ ഒരു പ്രദേശത്ത് ആരോഗ്യവകുപ്പ് അതിന്റെ മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. എന്റെ ഒരു നിമിഷത്തെ വൈകാരിക പ്രകടനം അവര്‍ക്ക് സൃഷ്ടിച്ച മനോവിഷമം വലുതാണെന്ന് മനസിലാക്കുന്നു. ഈ പുണ്യമാസത്തിന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് ഈ സമയത്ത് എന്റെ പ്രവര്‍ത്തിയിലെ ഖേദം ഞാന്‍ തുറന്ന് പറയുകയാണ്. നമ്മുടെ ജില്ലയെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ.’-അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വളരെ വൈകാരികമായി പ്രതികരിച്ചു പോയ ഒരു സംഭവത്തെക്കുറിച്ചും, അതിന് കാരണമായ സാഹചര്യത്തെക്കുറിച്ചുമാണ് ഈ കുറിപ്പ്. നമ്മുടെ മനസുമായും, ലക്ഷ്യങ്ങളുമായും, സേവന മേഖലയുമായും അടുത്ത് നില്‍ക്കുന്ന ചില പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ താല്‍പര്യവും, ആകാംക്ഷയും, പ്രതീക്ഷയും അതിനനുസരിച്ച് കൂടും. ഇത്തരത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിറുത്തിയ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ട ആളുകളുടെ ഭാഗത്തു നിന്ന് വന്ന വീഴ്ച്ചയാണ് മേല്‍പറഞ്ഞ വൈകാരികമായ പ്രതികരണത്തിന് ഇടയാക്കിയത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടന വേദിയിലാണ് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്ന ആ സംഭവം നടന്നത്. ആംബുലന്‍സ് തയ്യാറായി എന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് ലഭിച്ച് രണ്ട് ദിവസത്തിനകം തന്നെ അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്തി പദ്ധതി ഉദ്ഘാടനം പ്രഖ്യാപിച്ചിരുന്നു. ഈ സേവനം പരമാവധി വേഗം ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

അങ്ങനെ ഉദ്ഘാടന ദിവസം വന്നെത്തി. നിലമ്പൂരിലെ രോഗികള്‍ക്ക് അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ മികച്ച സൗകര്യം ലഭിക്കുന്ന ആശുപത്രികളിലേക്ക് കുതിക്കാം എന്നും, നിലമ്പൂരിന്റെ ആയുസ് കൂടുന്നുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്തയും നിരന്നു. പക്ഷേ ഉദ്ഘാടനത്തിനെത്തിച്ച ആംബുലന്‍സ് കണ്ടപ്പോള്‍ സത്യത്തില്‍ നിരാശയും, ദേഷ്യവുമാണ് തോന്നിയത്.

അത്യാധുനികം എന്ന് പറഞ്ഞ് വന്ന ആംബുലന്‍സില്‍ ഈ പറയുന്ന സംവിധാനങ്ങളൊന്നും പ്രവര്‍ത്തനയോഗ്യമാക്കിയിരുന്നില്ല. കിട്ടിയപാടെ വണ്ടി എടുത്ത് ഉപരണങ്ങള്‍ ഘടിപ്പിക്കാതെ ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നു.

നിരാശയും, വിഷമവും മൂലം ഞാന്‍ ഒന്ന് തീരുമാനിച്ചു. ഈ പദ്ധതി എന്തായാലും ഇന്ന് ഉദ്ഘാടനം ചെയ്യുന്നില്ല. അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടനം ചെയ്‌തെന്ന് ജനങ്ങളെ അറിയിക്കുകയും, വിശ്വസിച്ചെത്തുന്നവരെ വഞ്ചിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് ആ തീരുമാനം എടുത്തത്.

ഇതോടൊപ്പം മറ്റൊരു സാധാരണ ആംബുലന്‍സ് കൂടി ആശുപത്രിക്ക് കൈമാറിയിരുന്നു. അത് അന്ന് പറഞ്ഞ പോലെ ഉദ്ഘാടം ചെയ്യുകയും ചെയ്തു. പക്ഷേ ആ ഉദ്ഘാടന വേദിയില്‍ വെച്ച് വളരെ വൈകാരികവും, പരുഷവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തേണ്ടി വന്നു. ഏകദേശം 28 മാസത്തോളം ലഭിച്ചിട്ടും പദ്ധതി പൂര്‍ണതയിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് എന്നെ രോഷാകുലനാക്കിയത്. അവരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച്ചയെ വിമര്‍ശിക്കേണ്ടി വന്നു. ഈ പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടും, അത് കൊണ്ടുള്ള ഗുണം കൊണ്ടുമാണ് ഇതില്‍ അലംഭാവം കാണിച്ചുവെന്നത് എന്നെ വേദനിപ്പിച്ചതും, രൂക്ഷമായ വാക്കുകളിലൂടെ ആ വേദന പുറത്തു വന്നതും.

സംഭവം നടന്നിട്ട് ഏകദേശം രണ്ട് മാസത്തോളമാകുന്നു. വിശുദ്ധ റമദാന്‍ മാസത്തിലാണ് നാം ഇന്ന്. എന്റെ പ്രതികരണം മലപ്പുറം ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ, പ്രിയങ്കരിയായ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നത് ദു:ഖകരമാണ്. അതിനാലാണ് ഈ തുറന്നെഴുത്ത്. സംസ്ഥാനത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായതിനാലാകും എല്ലാം പൂര്‍ണതയിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കാതിരുന്നത്. മലപ്പുറം ജില്ല പോലെ ജനനിബിഡമായ ഒരു പ്രദേശത്ത് ആരോഗ്യവകുപ്പ് അതിന്റെ മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. എന്റെ ഒരു നിമിഷത്തെ വൈകാരിക പ്രകടനം അവര്‍ക്ക് സൃഷ്ടിച്ച മനോവിഷമം വലുതാണെന്ന് മനസിലാക്കുന്നു. ഈ പുണ്യമാസത്തിന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് ഈ സമയത്ത് എന്റെ പ്രവര്‍ത്തിയിലെ ഖേദം ഞാന്‍ തുറന്ന് പറയുകയാണ്. നമ്മുടെ ജില്ലയെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending