Connect with us

More

2022 ഫുട്‌ബോള്‍ ലോകകപ്പ്: അല്‍തുമാമ സ്‌റ്റേഡിയം; തലപ്പാവ് മാതൃകയുമായി ഖത്തര്‍

Published

on

ദോഹ: 2022 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് വേഗത കൂട്ടി ഖത്തര്‍. ഇതിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കി. അറബികളുടെ പരമ്പരാഗത തലപ്പാവ് ‘ഖാഫിയ’ മാതൃകയിലാണ് ആറാമത്തെ സ്റ്റേഡിയമായ അല്‍തുമാമ നിര്‍മിക്കുന്നത്.

ഖത്തറിലെ ചൂട് കാലാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സ്റ്റേഡിയം. 18 ഡിഗ്രി വരെ ഊഷ്മാവ് ക്രമീകരിക്കാവുന്ന രീതിയില്‍ എയര്‍ കണ്ടീഷനിങ് സൗകര്യത്തോട് കൂടിയായിരിക്കും 40,000 പേരെ ഉള്‍ക്കൊള്ളാവുന്ന അല്‍തുമാമ സ്റ്റേഡിയം. നേരത്തെ നാല് പരിശീലന പിച്ചുകള്‍ മാത്രമുണ്ടായിരുന്ന സ്ഥലത്ത് ഒരു ബൂട്ടിക് ഹോട്ടല്‍, പരിശീലന ഗ്രൗണ്ടുകള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, അക്വാട്ടിക് കേന്ദ്രം, കുതിരയോട്ടത്തിനും, ഓട്ടത്തിനും, സൈക്ലിങിനുമുള്ള ട്രാക്കുകള്‍ എന്നിവയും സ്‌റ്റേഡിയത്തിന്റെ ഭാഗമായുണ്ടാകും.


ലോകകപ്പിന് ശേഷവും സ്റ്റേഡിയം ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ലോകകപ്പിനായി 41084 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖത്തര്‍ പദ്ധതിയിടുന്നത്. മറ്റ് നാല് സ്റ്റേഡിയങ്ങള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനല്‍ വേദിയടക്കം രണ്ട് സ്റ്റേഡിയങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും നാല് മൈല്‍ അകലെയാണ് അല്‍തുമാമ സ്‌റ്റേഡിയം പണി കഴിപ്പിക്കുന്നത്. ലോകകപ്പ് വേദിയായ ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം മെയില്‍ പണി പൂര്‍ത്തീകരിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളായിരിക്കും അല്‍തുമാമയില്‍ നടക്കുക. 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാചടനം നടക്കുക. ഇതിനു പുറമെ 2018 അവസാനത്തോടെ പണി പൂര്‍ത്തിയാവുന്ന അല്‍ ബയ്ത്ത്, അല്‍ വക്‌റഹ് സ്റ്റേഡിയങ്ങളും, 2019 ആദ്യത്തില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് കരുതുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം, 2019 അവസാനത്തോടെ പണി പൂര്‍ത്തീകരിക്കുമെന്ന് കരുതുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം എന്നിവയാണ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. റാസ് അബൂ അബൗദ്, ലുസൈല്‍ സ്റ്റേഡിയങ്ങളുടെ പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇത് താമസിയാതെ ഉണ്ടാകും. 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വിപുലമായ സൗകര്യത്തോടെയായിരിക്കും ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണമെന്നാണ് വിവരം. പണി പൂര്‍ത്തീകരിച്ച ഖലീഫ സ്റ്റേഡിയത്തിനു പുറമെയുള്ള എല്ലാ സ്‌റ്റേഡിയങ്ങളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

Published

on

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

Continue Reading

Trending