Connect with us

More

വെറുതെ പറഞ്ഞാല്‍ പോരാ, പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സത്യമുണ്ടാവണം – രാഹുല്‍ ഗാന്ധി

Published

on

ബിദര്‍: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ മാത്രം പോരാ അവ നടപ്പിലാക്കുക കൂടി ചെയ്യേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സത്യമുണ്ടാകണമെന്നും ഔദാറില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ വായയില്‍ നിന്ന് പുറത്തുവരുന്ന വാക്കുകളില്‍ സത്യമുണ്ടാവണം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബലവുമുണ്ടാവണം.’

‘പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിരുന്നു. അദ്ദേഹം അത് ചെയ്‌തോ? ഓരോ വര്‍ഷവും യുവാക്കള്‍ക്ക് രണ്ട് കോടി ജോലികള്‍ നല്‍കുമെന്ന് പറഞ്ഞു. അത് ചെയ്‌തോ? കര്‍ഷകര്‍ക്ക് ഉയര്‍ന്ന താങ്ങുവില നല്‍കുമെന്ന് മോദി പറഞ്ഞു. പക്ഷേ, ഇതൊന്നും അദ്ദേഹം ചെയ്തില്ല.’

‘പിന്നെ അദ്ദേഹം എന്താണ് ചെയ്യുന്നത്? 15 പേരെ മാത്രമാണ് മോദി സഹായിക്കുന്നത്. റെഡ്ഡി സഹോദരന്മാരെ അദ്ദേഹം സഹായിക്കുന്നു. അവരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.’ – കര്‍ണാടകയെയും അവിടത്തെ കര്‍ഷകരെയും യുവാക്കളെയും പറ്റി സംസാരിക്കാന്‍ മോദിക്ക് ഒന്നുമില്ലെന്നും അതുകൊണ്ടാണ് തനിക്കു നേരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മോദിജിക്ക് ഈ തെരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ ഒന്നുമില്ല. കര്‍ഷകരെ പറ്റി സംസാരിക്കാന്‍ അദ്ദേഹത്തിനാവില്ല. കാരണം, കടങ്ങള്‍ എഴുതിത്തള്ളുകയോ ഉയര്‍ന്ന താങ്ങുവില പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. വിദ്യാഭ്യാസത്തെയോ ആരോഗ്യ രംഗത്തെയോ വികസന വിഷയങ്ങളെയോ പറ്റി സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. കാരണം, ഈ മേഖലകളിലെല്ലാം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹം എന്നെ ആക്രമിക്കുന്നതില്‍ അഭയം കണ്ടെത്തുന്നത്. പക്ഷേ, ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഒട്ടും ചേര്‍ന്നതല്ല.’ രാഹുല്‍ പറഞ്ഞു.

നീരവ് മോദി രാജ്യം വിട്ടപ്പോള്‍ നരേന്ദ്ര മോദി മൗനം പാലിച്ചത് എന്തു കൊണ്ടാണെന്നും ജി.എസ്.ടി കൊണ്ട് രാജ്യം വലയുമ്പോള്‍ അമിത് ഷായുടെ മകന്‍ മാത്രം കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയത് എങ്ങനെയെന്നും രാഹുല്‍ ചോദിച്ചു. ‘എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദിക്ക് കഴിയുന്നില്ല; അതുകൊണ്ടാണ് അദ്ദേഹം എന്നെ പരിഹസിച്ചു കൊണ്ടിരിക്കുന്നത്.’ രാഹുല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending