Connect with us

kerala

സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും

സീതി ഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.

Published

on

കോഴിക്കോട്: മുസ്ലിംലീഗിന്റെ സമുന്നത നേതാവും കേരള നിയമസഭാംഗവും ചീഫ് വിപ്പുമായിരുന്ന പി. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പുറത്തിറങ്ങുന്നു. സീതി ഹാജി, നിലപാടുകളുടെ നേതാവ് എന്ന ശീർഷകത്തിൽ മനോരമ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 2023 നവംബർ 29 ബുധനാഴ്ച രാവിലെ 9.30ന് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും. സീതി ഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന പ്രകാശന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആദ്യകോപ്പി ഏറ്റുവാങ്ങും. പി.കെ ബഷീർ എം.എൽ.എ സ്വാഗതം ആശംസിക്കും. മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു ആമുഖ പ്രഭാഷണവും നിഷ പുരുഷോത്തമൻ പുസ്തക പരിചയവും നിർവ്വഹിക്കും. അബ്ദുൽ ലത്തീഫ് ഉപ്പള രാഹുൽ ഗാന്ധിക്ക് ഉപഹാരം സമർപ്പിക്കും. ചടങ്ങിൽ ഇ.പി ജയരാജൻ, കെ.സി വേണുഗോപാൽ എം.പി, കെ. മുരളീധരൻ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. പി.എം.എ സലാം, ഡോ. എം.കെ മുനീർ എം.എൽ.എ, കെ.പി.എ മജീദ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

നർമത്തിൽ പൊതിഞ്ഞതും കുറിക്ക് കൊള്ളുന്നതുമായ സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ട്. ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം കേരള നിയമസഭയിൽ പോരാട്ടം നടത്തി. സ്വതസിദ്ധമായ ഏറനാടൻ ശൈലിയിൽ ആരെയും ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. ആ പ്രസംഗങ്ങൾ തനിമ ചോരാതെ തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. പി.കെ ബഷീർ എം.എൽ.എ, എം.സി മായിൻ ഹാജി, എം.വി സിദ്ദീഖ് മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

സീതി ഹാജി

1932 ഓഗസ്റ്റ് 16ന് ജനിച്ച സീതി ഹാജി കുട്ടിക്കാലത്ത് തന്നെ മുസ്ലിംലീഗ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഏറനാട് താലൂക്ക് സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ചന്ദ്രിക ഡയരക്ടറായിരുന്നു. 1977, 1980, 1982, 1987 വർഷങ്ങളിൽ കൊണ്ടോട്ടിയിൽനിന്നും 1991ൽ താനൂരിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം കേരള നിയമസഭയിൽ ചീഫ് വിപ്പായിരിക്കെ 1991 ഡിസംബർ അഞ്ചിന് നിര്യാതനായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്‌ലിം ലീഗ്‌

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെ കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാർട്ടി ഇത് വരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. തീരുമാനവും എടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും അതിന്റെതായ സമയങ്ങളിൽ സമയബന്ധിതമായി തീരുമാനിക്കാൻ മുസ്ലിം ലീഗിന് സാധിക്കും. ഇപ്പോൾ ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് പലതരം വാർത്തകൾ വിവിധ കോണുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചില നിക്ഷിപ്ത താല്പര്യക്കാർ അവരുടെ ആഗ്രഹങ്ങൾക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്നതാണ്. വ്യാജ പ്രചാരവേലകളുമാണ്. ഇതിന്റെ പിറകിൽ ആർക്കെങ്കിലും എന്തെങ്കിലും താൽപര്യമുണ്ടോയെന്നറിയില്ല.

തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവർത്തനങ്ങൾ ആരംഭിക്കാനും വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാർട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുമായി ശാഖാ തലങ്ങളിൽ പ്രിയപ്പെട്ട പ്രവർത്തകർ മുന്നോട്ട് പോവുകയാണ്. അവരുടെ ആത്മവീര്യം തകർക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കൾ നടത്തുന്ന പ്രചാര വേലയുമായി മാത്രമെ ഇത്തരം വാർത്തകളെ കാണാൻ കഴിയൂ. പ്രിയപ്പെട്ട സഹപ്രവർത്തകർ ഇത്തരം പ്രചാരവേലകളിൽ വഞ്ചിതരാവരുത്. പാർട്ടി തെരഞ്ഞെടുപ്പ് സംബന്ധിയായ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ പാർട്ടിയുടെ ഉന്നത നേതൃത്വവും പാർലമെന്ററി ബോർഡുമൊക്കെ കൂടി തീരുമാനിക്കുന്നതായിരിക്കും. യഥാസമയം അത്തരം കാര്യങ്ങൾ പാർട്ടി തന്നെ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കും. മറ്റു മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ വിശ്വസിക്കരുത്. പ്രചരിപ്പിക്കരുത്. – നേതാക്കൾ പറഞ്ഞു.

Continue Reading

kerala

കീം പരീക്ഷ റദ്ദാക്കിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്; തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കി: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോൾ നല്ല ആലോചന വേണം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്‌നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.

ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ – സ്‌കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായില്ല

രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവില്‍ നല്‍കി വരുന്ന ചികിത്സകള്‍ തന്നെ തുടരാനാണ് നിര്‍ദേശം. ഇടവിട്ട് നല്‍കിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടയ്ക്ക് നിര്‍ത്തി വയ്ക്കുന്നുണ്ട്.

Continue Reading

Trending