Connect with us

kerala

തിരുനാവായ-ഇടപ്പള്ളി തീരദേശ റെയില്‍പാതക്ക് സാധ്യത ഏറുന്നു

ബ്രിട്ടീഷ്‌സര്‍ക്കാറിന്റെ കാലത്ത് തൃശൂര്‍ ജില്ലയുടെ തീരദേശപ്രദേശത്ത് റെയില്‍വേക്ക് വേണ്ടി സര്‍വേ നടന്നിരുന്നു

Published

on

ശംസുദ്ദീന്‍ വാത്യേടത്ത്

കയ്പ്പമംഗലം: ബ്രിട്ടീഷ്ഭരണകാലം മുതലുള്ള മലപ്പുറം – തൃശൂര്‍ – എറണാകുളം ജില്ലകളെ ബെന്ധിപ്പിക്കുന്ന തീരദേശ റെയില്‍പാത എന്ന ആവശ്യത്തിന് സാധ്യത ഏറുന്നു. നിലവില്‍ റെയില്‍വേ സൗകര്യം ഇല്ലാത്ത അന്‍പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മുഴുവന്‍ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമാണ് തിരുര്‍ – തിരുനാവായ് – ഗുരുവായൂര്‍ – കൊടുങ്ങല്ലൂര്‍ വഴി ഇടപ്പള്ളി വരെയുള്ള തീരദേശ റെയില്‍വേക്ക് സാധ്യത ഏറ്റുന്നത്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നീ നാല് നഗരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനത്തോടെ റെയില്‍വേപാത എന്ന പ്രതീക്ഷ നല്‍കുകയാണ്. ഈ നാല് നഗരങ്ങളിലേക്കും പുതിയ റെയില്‍വേലൈന്‍ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബര്‍ രണ്ടിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ്‌സര്‍ക്കാറിന്റെ കാലത്ത് തൃശൂര്‍ ജില്ലയുടെ തീരദേശപ്രദേശത്ത് റെയില്‍വേക്ക് വേണ്ടി സര്‍വേ നടന്നിരുന്നു . പിന്നീട് കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ തീരദേശറെയില്‍വേക്ക് വേണ്ടി ശ്രമിച്ചിരുന്നു. തിരൂര്‍ – ഇടപ്പള്ളി തീരദേശ റെയില്‍വേ എന്ന ആവശ്യമായി 1954 മുതല്‍ ആക്ഷന്‍ കൗണ്‍സിലും പ്രവര്‍ത്തിച്ചിരുന്നു. തിരുനാവായില്‍നിന്നും ഗുരുവായൂര്‍ റെയിവേവഴി തീരദേശപാത തുടങ്ങിയാല്‍ ചെലവ് കുറയും എന്ന കണക്കുകൂട്ടലിലാണ് തിരൂര്‍ മാറ്റി തിരുനാവായ് – ഇടപ്പള്ളി തീരദേശ റെയില്‍വേ എന്ന പേരായത്.

നിരവധിതവണ തീരദേശറെയിവേക്ക് വേണ്ടി സര്‍വേ നടന്നിട്ടുള്ളതാണ് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനോലികനാലിനോട് ചേര്‍ന്ന് സര്‍വേ നടന്നെങ്കിലും പദ്ധതി നടപ്പായില്ല. കാസര്‍കോട്മുതല്‍ തിരുവനന്തപുരംവരെ കേരളത്തില്‍ നിലവിലുള്ള റെയില്‍പാതയില്‍ തിരുനാവായ് -ഇടപ്പള്ളി തീരദേശറെയില്‍വേ പദ്ധതി നടപ്പായാല്‍ കാസര്‍കോട് – തിരുവനന്തപുരം റെയില്‍വേ യാത്രയില്‍ 60 കിലോമീറ്റര്‍ കുറയും . ഇത് സമയവും സാമ്പത്തികമായി ലാഭകരവുമാണ്. കേരളത്തിലെ വാണിജ-വ്യവസായ രംഗത്ത് മാത്രമല്ല ടൂറിസംരംഗത്തും വലിയ ഉയര്‍ച്ചക്കും സാധ്യത ഏറെയാണ്. പെരുമ്പടപ്പ് പുത്തന്‍പള്ളി, ഗുരുവായൂര്‍ ക്ഷേത്രം, തൃപ്രയാര്‍ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ക്ഷേത്രം , ചേരമാന്‍ മസ്ജിദ്, അഴിക്കോട് മാര്‍ത്തോമപള്ളി തുടങ്ങിയ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശമായതിനാല്‍ തീരദേശറെയില്‍വേ പദ്ധതി നടപ്പായാല്‍ ഉണ്ടാവുന്ന മാറ്റം വലുതായിരിക്കും. മാത്രവുമല്ല പൗരാണികഭാരതത്തിന്റെ സുവര്‍ണ്ണ കവാടം എന്ന് അറിയപ്പെടുന്ന മുസിരിസ് എന്ന ഇന്നത്തെ കൊടുങ്ങല്ലൂര്‍വഴിയാണ് തീരദേശ റെയില്‍വേ കടന്നുപോകുന്നത്.

പദ്ധതി നടപ്പായാല്‍ കേരളത്തിലെ ഗതാഗതസംവിധാനത്തിലും ഏറെ മാറ്റങ്ങള്‍ ഉണ്ടാവും. അറബിക്കടലിന്റെയും കനോലികനാലിന്റെയും ഇടയിലൂടെയാണ് തീരദേശ റെയിവേ പദ്ധതി നടപ്പാക്കാന്‍ സര്‍വേ നടന്നിരുന്നത്. വടക്കേഇന്ത്യയില്‍ നിന്നും ആരംഭിച്ച് കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ദേശീയപാത 66 ചാവക്കാട് – തൃപ്രയാര്‍- കൊടുങ്ങല്ലൂര്‍-പറവൂര്‍ വഴിയാണ് കടന്നുപോകുന്നത്. ഹൈവേ നിലവില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പൊതുജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്ന ഒന്നായിരിക്കും തീരദേശറെയില്‍വേപദ്ധതി നടപ്പായാല്‍ ഉണ്ടാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്’: രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി.

വിമര്‍ശനവും എതിര്‍പ്പും സത്യസന്ധമായാല്‍ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടില്‍നിന്നു പോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; കാസര്‍കോട്ടെ സംഭവം പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി

Published

on

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

Continue Reading

kerala

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്

Published

on

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.

അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അന്‍വര്‍ നിയമസഭയില്‍ പൊള്ളയായ ആരോപണം ഉന്നയിച്ചിരുന്നത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് എന്നയാളാണ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്.

 

Continue Reading

Trending