Connect with us

kerala

പ്രതിഷേധം ശക്തമായതോടെ എട്ട് പകല്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

ജനറല്‍ കോച്ചുകളിലെ ദുരിതയാത്രക്കെതിരെ പ്രതിഷേധം ശക്തമായതോടെ എട്ട് പകല്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ.

Published

on

കൊച്ചി: ജനറല്‍ കോച്ചുകളിലെ ദുരിതയാത്രക്കെതിരെ പ്രതിഷേധം ശക്തമായതോടെ എട്ട് പകല്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. വഞ്ചിനാട്, ഇന്റര്‍സിറ്റി, എക്‌സിക്യൂട്ടീവ്, വേണാട് എക്‌സ്പ്രസ് ട്രെയിനുകളിലാണ് ഒരു അധിക ജനറല്‍ ക്ലാസ് കോച്ചുകള്‍ അനുവദിച്ചത്.

അതേസമയം കാസര്‍ഗോഡ് ഭാഗത്തേക്കുള്ള പരശുറാം എക്‌സ്പ്രസില്‍ ഉള്‍പ്പെടെ അധിക കോച്ചുകള്‍ അനുവദിച്ചിട്ടില്ല. അധിക കോച്ചുകള്‍ അനുവദിച്ച ട്രെയിനുകള്‍, അധിക കോച്ച് പ്രാബല്യത്തില്‍ വരുന്ന തീയതി എന്ന ക്രമത്തില്‍. 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് ഒക്ടോബര്‍ 28 മുതല്‍, 16305 എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒക്ടോബര്‍ 29 മുതല്‍, 16308 കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ഒക്‌ടോബര്‍ 30 മുതല്‍, 16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഒക്‌ടോബര്‍ 30 മുതല്‍, 16306 കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒക്ടോബര്‍ 31 മുതല്‍, 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് നവംബര്‍ 1 മുതല്‍, 16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ഒക്ടോബര്‍ 30 മുതല്‍, 16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഒക്ടോബര്‍ 30 മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ

സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍

Published

on

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം ആവശ്യപ്പെട്ടത്. സഹോദരങ്ങളെ പൈസ കയ്യിലില്ലാ സഹായിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍ വിഡിയോയില്‍ പറയുന്നു.

സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍. അന്‍വറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കള്‍. രണ്ടു ഭാര്യമാര്‍ക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അന്‍വറിന്‍റെ കൈയില്‍ പണമായി 25,000 രൂപയും ഭാര്യയുടെ കൈയില്‍ 20,000 രൂപയുമാണുള്ളത്.

2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 3,59,74,660 രൂപ കിട്ടാനുള്ളതാണ്.

Continue Reading

kerala

‘സ്ഥിരം അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലമായി ഇവിടെ എങ്ങനെ മാറിയെന്ന് അറിഞ്ഞൂട’; ഷൈനിന്റെ അപകടത്തില്‍ പ്രതികരിച്ച് സ്നേഹ ശ്രീകുമാര്‍

Published

on

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് നടി സ്നേഹ ശ്രീകുമാര്‍. അതേസമയം തനിക്കുണ്ടായ അനുഭവം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് വെച്ച് തനിക്കും അപകടമുണ്ടായിട്ടുണ്ടെന്ന് സ്നേഹ പറഞ്ഞു.

പണ്ട് താന്‍ നാടകം കഴിഞ്ഞ് ബെംഗളൂരുവില്‍ നിന്നും വരുമ്പോള്‍ താന്‍ സഞ്ചരിച്ച ബസും ഇതേ സ്ഥലത്ത് വെച്ച് അപകടത്തില്‍പ്പെട്ടിട്ടുണ്ടായിരുന്നു എന്നും അതില്‍ ഒരാള്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കുകളുമുണ്ടായുരുന്നു എന്ന് സ്നേഹ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് മുതല്‍ ഈ സ്ഥലത്തുണ്ടാകുന്ന അപകട വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്പരപ്പ് വിട്ടുമാറാതെ ശ്രദ്ധിക്കാറുണ്ടെന്നും സ്നേഹ പറയുന്നു. എങ്ങനെയാണ് ഇവിടെ സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന ഒരു സ്ഥലമായി മാറിയെതെന്ന് അറിഞ്ഞൂട എന്നും സ്നേഹ തന്റെ ഫേയ്സ്ബുക്കില്‍ പങ്കുവച്ചു.

ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ സേലത്ത് വെച്ചാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. മറ്റൊരു ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്ന സമയത്ത് തന്നെ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കെച്ചിയില്‍ നിന്നും മടങ്ങിയത്. തൊടുപ്പുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയതിനു ശേഷം ബെംഗളൂരുവുലേക്ക് മാറ്റിയിരുന്നു. ഷൈനിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

 

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending