Connect with us

india

രാജീവ്ഗാന്ധി വധം: നളിനി ഉള്‍പ്പെടെ ആറുപേരെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്

നളിനിക്ക് പുറമെ ശ്രീഹരന്‍, ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ് ,രവിചന്ദ്രന്‍ എന്നിവരെയാണ് കോടതി വിട്ടയച്ചത്.

Published

on

രാജീവ്ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നളിനി ശ്രീഹരന്‍, ആര്‍.പി രവിചന്ദ്രന്‍ എന്നിവരുള്‍പ്പെടെ ആറുപേരെ വിട്ടയക്കാനാണ് സുപ്രീംകോടതി ഉത്തരവ്. ഇവരെ മോചിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിവിധി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ഇവരുടെ മോചനത്തിന് അനുമതി നല്‍കിയിരുന്നു. നളിനിക്ക് പുറമെ ശ്രീഹരന്‍, ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ് ,രവിചന്ദ്രന്‍ എന്നിവരെയാണ് കോടതി വിട്ടയച്ചത്.

ഭരണഘടനയുടെ 142-ാം വകുപ്പ് അനുസരിച്ചാണ് വിധി. പ്രധാനപ്രതി പേരറിവാളനെ വിട്ടയക്കാനായി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് സമാനമായി ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നത്. എന്നാല്‍ പേരറിവാളന്റെ ഹര്‍ജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചനം നേടുകയാണെങ്കില്‍ നളിനിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മേയിലാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. നളിനി ഓഗസ്റ്റിലാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

ജയിലിലെ നല്ലപെരുമാറ്റമനുസരിച്ചായിരുന്നു മോചനം. 1991 മെയ് 21നായിരുന്നു രാജീവ്ഗാന്ധിയെ സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയത്. തമിഴ് പുലികളുടെ പ്രതിനിധിയായ ധനു ആയിരുന്നു ചാവേറായത്. ശ്രീലങ്കയിലെ തമിഴ്ജനതക്കെതിരായി ഇന്ത്യന്‍ പട്ടാളത്തെ ഉപയോഗിച്ചുവെന്നതായിരുന്നു പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗ്ലാദേശ് വിമാനാപകടം: ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘത്തെ അയക്കാനൊരുങ്ങി ഇന്ത്യ

തിങ്കളാഴ്ച ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം ധാക്കയിലെ ദിയാബാരി പ്രദേശത്തെ സ്‌കൂള്‍ ക്യാമ്പസില്‍ ഇടിച്ചുകയറി 27 പേര്‍ കൊല്ലപ്പെടുകയും 170 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിന് ശേഷം ബംഗ്ലാദേശിന് പിന്തുണ നല്‍കാനൊരുങ്ങി ഇന്ത്യ.

Published

on

തിങ്കളാഴ്ച ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം ധാക്കയിലെ ദിയാബാരി പ്രദേശത്തെ സ്‌കൂള്‍ ക്യാമ്പസില്‍ ഇടിച്ചുകയറി 27 പേര്‍ കൊല്ലപ്പെടുകയും 170 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിന് ശേഷം ബംഗ്ലാദേശിന് പിന്തുണ നല്‍കാനൊരുങ്ങി ഇന്ത്യ. ചൊവ്വാഴ്ച, വിദേശകാര്യ മന്ത്രാലയം (എംഇഎ) ബംഗ്ലാദേശിന് ഇന്ത്യയുടെ അടിയന്തര വൈദ്യസഹായം സ്ഥിരീകരിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.

”സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒരു സംഘം ഇരകളെ ചികിത്സിക്കാന്‍ ഉടന്‍ ധാക്ക സന്ദര്‍ശിക്കും,” പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സംഘം രോഗികളുടെ അവസ്ഥയെക്കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തുകയും സ്‌പെഷ്യലൈസ്ഡ് പരിചരണത്തിനായി ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യത ഉള്‍പ്പെടെ കൂടുതല്‍ ചികിത്സയ്ക്കുള്ള ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. പ്രാഥമിക വിലയിരുത്തലിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെഡിക്കല്‍ ടീമുകളെ വിന്യസിക്കാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രധാനമന്ത്രി മോദി എഴുതി, ”ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തില്‍ നിരവധി യുവ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ഞെട്ടലും ദുഃഖവും തോന്നുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.’

Continue Reading

india

ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം

സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Published

on

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

”ജൂലൈ 22ന് ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റിന് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തി.” എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.

Continue Reading

india

ധര്‍മസ്ഥലയിലെ മലയാളിയുടെ മരണം; ദുരൂഹതയെന്ന് മകന്റെ പരാതി; പിന്നാലെ ഭീഷണി

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.

Published

on

ബെംഗളൂരുവിലെ ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. 2018ല്‍ വാഹനം ഇടിച്ചു മരിച്ച ഇടുക്കി സ്വദേശി കെ.ജെ.ജോയിയുടേത് കൊലപാതകമെന്ന് ആരോപിച്ച് മകന്‍ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.

അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയിരുന്നു. ഇതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പിതാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.

അതേസമയം, ധര്‍മസ്ഥലയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്‌തെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending