Connect with us

kerala

തെളിവില്ലാതെ ഒരാരോപണവും ഉന്നയിച്ചിട്ടില്ല; പിണറായി എതിര്‍ക്കുന്നത് സ്വന്തം ഉത്തരവിനെയെന്ന് ചെന്നിത്തല

ലൈഫ് മിഷന്‍ ക്രമക്കേടിനെതിരായ സിബിഐ അന്വേഷണം വിലക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോലും സര്‍ക്കാര്‍ ആലോചിച്ചെന്നും ചെന്നിത്തല ആരോപിച്ചു. ലൈഫ് കരാര്‍ ആകാശത്തു നിന്നും പൊട്ടി വീണത് അല്ലെന്നും മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലെ ചര്‍ച്ചയുടെ ഫലം ആണ് കരാറെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, തനിക്കെതിരെ സിപിഎം സെക്രട്ടറി ഉയര്‍ത്തികൊണ്ടുവന്ന ഐഫോണ്‍ ആരോപണത്തിലും ചെന്നിത്തല മറുപടി നല്‍കി.

Published

on

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് സ്വന്തം ഉത്തരവിനെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഹൈക്കോടതിയിലെത്തിയത് അന്വേഷണം മുഖ്യമന്ത്രിക്ക് നേരെ വരുമെന്ന ഭയം കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സിബിഐ അന്വേഷണം നടത്താമെന്നു മുന്‍പ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നെന്ന് രേഖകള്‍ സഹിതം വാദിച്ച പ്രതിപക്ഷ നേതാവ് ഇത് മറിച്ച് വച്ചാണ് സര്‍ക്കാര്‍ കോടതില്‍ ഇപ്പോള്‍ സിബിഐയെ എതിര്‍ക്കുന്നതെന്നും ചെന്നിത്തല വെളിപ്പെടുത്തി. വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സിബിഐ അന്വേഷണം നടത്താമെന്ന് 2017 ജൂണ്‍ 13 ന് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സിബിഐ അപേക്ഷ അനുവദിച്ചായിരുന്നു വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് വിചിത്രമായ നടപടിയാണെന്നും മുഖ്യമന്ത്രിയിലേക്ക് ചോദ്യങ്ങള്‍ എത്തും എന്ന് ഉറപ്പുള്ളത് കൊണ്ടാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ലൈഫ് മിഷന്‍ ക്രമക്കേടിനെതിരായ സിബിഐ അന്വേഷണം വിലക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോലും സര്‍ക്കാര്‍ ആലോചിച്ചെന്നും ചെന്നിത്തല ആരോപിച്ചു. ലൈഫ് കരാര്‍ ആകാശത്തു നിന്നും പൊട്ടി വീണത് അല്ലെന്നും മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലെ ചര്‍ച്ചയുടെ ഫലം ആണ് കരാറെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, തനിക്കെതിരെ സിപിഎം സെക്രട്ടറി ഉയര്‍ത്തികൊണ്ടുവന്ന ഐഫോണ്‍ ആരോപണത്തിലും ചെന്നിത്തല മറുപടി നല്‍കി. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ വന്‍ അഴിമതിയാണ് നടത്തുന്നതെന്നും തെളിവില്ലാതെ ഒരാരോപണവും താന്‍ ഇതേവരേ ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഒരാളില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും എന്നാല്‍ ആ ഫോണുകള്‍ എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ഞാന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് പറഞ്ഞത്. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഫോണ്‍ ലഭിച്ച മൂന്നു പേരെ കണ്ടെത്താനായെന്നും അതിലൊരാള്‍ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണന്നും ചെന്നിത്തല വെളിപ്പെടുത്തി.

പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് ഉറപ്പു വരുത്തേണ്ട രാജീവന്‍ ഈ ചടങ്ങില്‍ പങ്കെടുത്തില്ലേ? മൂന്ന് ഫോണ്‍ ലഭിച്ചവരുടെ വിശദാംശങ്ങളെ ലഭിച്ചിട്ടുള്ളൂ. മറ്റ് ഫോണുകള്‍ എവിടെ? ബില്‍ വിശദാംശവും ഐ.എം.ഇ.ഐ. നമ്പറും സഹിതം ആര്‍ക്കൊക്കെയാണ് ഫോണ്‍ കിട്ടിയതെന്ന് കണ്ടെത്തണമെന്ന് ഡി.ജി.പിക്ക് കത്ത് കൊടുത്തിട്ടുണ്ട്. ഇന്ന് രാവിലെയും ഞാന്‍ ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ വിളിച്ചിരുന്നു.’ ചെന്നിത്തല പറഞ്ഞു.

“ഫോണ്‍ കിട്ടിയ മൂന്നു പേരെ എന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഒരാള്‍ എം.പി. രാജീവനാണ്. അദ്ദേഹം മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. അദ്ദേഹത്തിന് നറുക്കെടുപ്പില്‍ മൊബൈല്‍ ലഭിച്ചത് ഞാന്‍ അപരാധമായി കാണുന്നില്ല. കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ല. നറുക്കെടുപ്പില്‍ കിട്ടിയതാണ്. അദ്ദേഹം ഇപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറാണ്.

മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, വിമാന ടിക്കറ്റുകള്‍ ഒക്കെ പലര്‍ക്കും നറുക്കെടുപ്പില്‍ കിട്ടി. എല്ലാം വിതരണം ചെയതത് ഞാനല്ല. എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഹബീബിനും അക്കൂട്ടത്തില്‍ ഒരു വാച്ച് കിട്ടി. അത് അദ്ദേഹം എന്നെ അറിയിച്ചു. അതില്‍ ഒരു അപകാതയും ഞാന്‍ കാണുന്നില്ല. അത് നറുക്കെടുപ്പില്‍ കിട്ടിയതാണ്. ഞാന്‍ ഫോണ്‍ വാങ്ങിച്ചിട്ടുമില്ല. എനിക്ക് ആരും തന്നിട്ടുമില്ല.  ഫോണ്‍ കിട്ടിയവരുടെ ചിത്രങ്ങളും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

Trending