Connect with us

kerala

ഫലസ്തീൻ ലോകജനതയുടെ വേദന: റഷീദലി ശിഹാബ് തങ്ങൾ

പതിറ്റാണ്ടുകളായി സ്വാന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനത
ഭീകരവാദികളല്ല തങ്ങളുടെ നാടിൻ്റെ വിമോചന പോരാളികള്‍

Published

on

മദീന സയണിസ്റ്റ് ഭീകരരുടെ അക്രമത്തിനിരയായി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയുടെ ദുരിതപൂർണ്ണമായ ജീവിതം ലോകജനതയുടെ വേദനയാന്നെന്ന് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.മുൻ വഖഫ് ബോർഡ് ചെയർമാനും മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻ്റുകൂടിയായ തങ്ങൾ കുടുംബസമേതം ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

പതിറ്റാണ്ടുകളായി സ്വാന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനത
ഭീകരവാദികളല്ല തങ്ങളുടെ നാടിൻ്റെ വിമോചന പോരാളികളാണെന്നും.
ഫലസ്തിൻ ജനതക്കാവശ്യമായ വെള്ളവും വെളിച്ചവും പാർപ്പിടങ്ങളും ആശുപത്രികളും തകർത്ത് തരിപ്പണമാക്കി ഇസ്രായേൽ ഭീകരസയണിസ്റ്റ് ഭരണകൂടത്തിൻ്റെ കിരാതമായ അക്രമ തേർവാഴ്ച്ചക്ക് മുമ്പിൽ പിടഞ്ഞ് മരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം മനുഷ്യ ജീവനുകൾക്ക് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകജനതയുടെ പിന്തുണയും പ്രാർഥനയുമുണ്ടാകണെമെന്നും റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

ലോകരാജ്യങ്ങൾക്ക് മുമ്പിൽ വ്യക്തമായ നിലപാടുണ്ടായിരുന്ന ഇന്ത്യ ഏത് കാലത്തും ഫലസ്തീൻ ജനതക്കൊപ്പമായിരുന്നു. ഫലസ്തീൻ അറബികളുടെ രാജ്യമാണെന്ന് പറഞ്ഞ
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിയും ചേരി ചേരാ നയങ്ങളുടെ വ്യക്തമായ ഇന്ത്യയുടെ നിലപാടുകൾ പറഞ്ഞ നെഹ്രുവും ഇന്ദിരാഗാന്ധിയക്കമുള്ള ഇന്ത്യയുടെ പ്രഗത്ഭരായ ഭരണാധികാരികളും ഉയർത്തി പിടിച്ച നിലപാടുകളെല്ലാം എല്ലാ കാലവും ഫലസ്തീൻ ജനതയോടൊപ്പമായിരുന്നു. വർത്തമാനകാല ഇന്ത്യയുടെ സംഘപരിവാർ ഭരണാധികാരികൾ അധിനിവേശ ശക്തികളായ ഇസ്രായേലിനനുകൂലമായ നിലപാടെടുക്കുമ്പോൾ ഇന്ത്യരാജ്യം ഇത്രയും കാലം അനുവർത്തിച്ച് പോന്നിരുന്ന നയങ്ങൾക്കെതിരും ദുഖകരവുമാണെന്നും ജനാധിപത്യ ഇന്ത്യയിലെ ജനത ഈ നിലപാടുകൾക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദീനയിലെത്തിയ റഷീദലി തങ്ങളെ കെ എം സി സി നേതാക്കളായ സൈത് മൂന്നിയൂർ, സമദ് പട്ടനിൽ, ഗഫൂർ പട്ടാമ്പി, മഹബൂബ് കീഴ്പറമ്പ് ,ഷംസുമലബാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending