Connect with us

kerala

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ റേഷന്‍ കടകള്‍; 70 % ഷോപ്പുകളും കാലി

ഈ മാസം തുടക്കം മുതല്‍ സ്റ്റോക്കുണ്ടായിരുന്ന അരിയാണ് വില്‍പന നടത്തിയിരുന്നത്.

Published

on

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെയാണ് കേരളത്തിലെ റേഷന്‍ കടകള്‍ അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തെ 70 ശതമാനം റേഷന്‍കടകളും കാലിയായി. ഈ മാസം ഒന്നുമുതല്‍ വാതില്‍പടി സേവനം മുടങ്ങിയതോടെയാണ് വിതരണം കടുത്ത പ്രതിസന്ധിയിലായത്. ഇന്നലെ കടകളിലെത്തിയ പലര്‍ക്കും വെറുംകൈയോടെ തിരിച്ചുപോകേണ്ടിവന്നു. ഈ മാസം തുടക്കം മുതല്‍ സ്റ്റോക്കുണ്ടായിരുന്ന അരിയാണ് വില്‍പന നടത്തിയിരുന്നത്.

എന്നാല്‍ ഉണ്ടായിരുന്ന സ്റ്റോക്കുകൂടി തീര്‍ന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. ചില കടകളില്‍ ഏതാനും ചാക്ക് അരിമാത്രമാണ് സ്റ്റോക്കുള്ളത്. എ.പി.എല്‍, ബി.പി.എല്‍, എ.പി.എല്‍ എസ്.എസ്, എ.വൈ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 93,49,000 കാര്‍ഡുടമകളാണുള്ളത്. 39 ലക്ഷം വരുന്ന ബി.പി.എല്‍ കാര്‍ഡുടമകളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.

30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പുല്‍പ്പന്നങ്ങളും സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന എ.വൈ കാര്‍ഡുടമകള്‍ക്ക് ലഭിക്കുമെങ്കിലും കടകള്‍ കാലിയായതോടെ ഇവരും പട്ടിണിയിലേക്ക് നീങ്ങുകയാണ്.

മൂന്ന് കിലോ അരി മാത്രമാണ് ഇവര്‍ക്ക് നല്‍കാന്‍ കഴിയുന്നതെന്ന് എറണാകുളത്തെ കടയുടമ പറഞ്ഞു. കൂടുതല്‍ പേരും റേഷന്‍ വാങ്ങുന്നത് മാസാവസാനം ആയതിനാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

മൂന്നരമാസമായി സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് വാതില്‍പ്പടി വിതരണം മുടങ്ങിയത്. ഒരുമാസം 17 കോടിരൂപയാണ് ഇവര്‍ക്ക് നല്‍കേണ്ടത്. മൂന്നരമാസത്തെ 59.5 കോടിരൂപയാണ് കുടിശ്ശിക.

ഇതോടെ സംസ്ഥാനത്തെ 14,150 റേഷന്‍കടകളിലെ വാതില്‍പടി വിതരണമാണ് മുടങ്ങിയത്. തങ്ങള്‍ സമരത്തിലല്ലെന്നും ബില്‍ മാറിക്കിട്ടാത്തതിനാല്‍ ഭാരിച്ച ചെലവ് തങ്ങാന്‍ കഴിയാത്തതിനാലാണ് വിതരണം നടത്താത്തതെന്നും കേരള ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫഹദ് ബിന്‍ ഇസ്മാഈല്‍ സുപ്രഭാതത്തോട് പറഞ്ഞു.

സിസി അടക്കാത്തതിനാല്‍ ബാങ്കുകള്‍ ലോഡ് ഇറക്കുന്നവണ്ടികള്‍ പിടിച്ചെടുക്കുകയാണ്. ഇന്ധനം നിറക്കാന്‍പോലും പണമില്ല. തങ്ങളെ ആശ്രയിച്ചുകഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളുന്നയിച്ച് 27മുതല്‍ റേഷന്‍ വ്യാപാരികള്‍ നടത്തുന്ന സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ ഇസ്ഹാക്ക് വ്യക്തമാക്കി.ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്‍നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍മാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. റേഷന്‍ വ്യാപാരി സമരം സര്‍ക്കാര്‍ ഗൗരവമായി കാണും. കമ്മിഷന്‍ തുക വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അനുഭാവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

kerala

ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 

Continue Reading

kerala

കണ്ണൂരില്‍ കൈക്കൂലി വാങ്ങിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Published

on

കണ്ണൂരില്‍ കൈക്കൂലി വാങ്ങിയതില്‍ പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്രയാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

മെയ്13 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷന് മുന്‍വശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയില്‍ വാഹനം ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖില്‍ ജോണിനെ സ്‌റ്റേഷനില്‍ കൊണ്ടു പോവുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയക്കുകയായിരുന്നു. പിന്നാലെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.

കോടതിയിലും പകരക്കാരനും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Continue Reading

kerala

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്.

Published

on

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ആര്‍ അഭിജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടേയാണ് പാലക്കാട് മങ്കര റെയില്‍വെ പൊലീസ് സ്‌റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്.

Continue Reading

Trending