Views
മാഡ്രിഡ് ഉറങ്ങുന്നില്ല; ലാലീഗ കിരീടം ആഘോഷമാക്കി സിദാന്റെ സൂപ്പര്‍ സംഘം
മാഡ്രിഡ്: ഇന്നലെ സ്പാനിഷ് ലാലീഗയിലെ അവസാന മല്‍സരങ്ങള്‍ സമാപിക്കുമ്പോള്‍ പ്രാദേശിക സമയം രാത്രി എട്ട് മണി. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ നിന്നും തെക്കന്‍ നഗരമായ മലാഗയിലേക്ക് 530 കീലോമീറ്ററുണ്ട്. അതായത് റോഡ് മാര്‍ഗ്ഗം ആറ് മണിക്കൂര്‍. ജിബ്രാള്‍ട്ടറിനോട് ഉരുമി കിടക്കുന്ന മലാഗയിലായിരുന്നു ഇന്നലെ ഫുട്‌ബോള്‍ ലോകത്തിന്റെ നേത്രങ്ങളെല്ലാം. റയല്‍ മാഡ്രിഡ് ലാലീഗ കിരീടം നേടുമോ എന്നറിയാന്‍ സ്പാനിഷ് ഫുട്‌ബോള്‍ സമൂഹം മാത്രമല്ല ലോകം ഒന്നടങ്കം മലാഗ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു. ലീഗിലെ അവസാന ദിവസമായതിനാല്‍ ഒത്തുകളി ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ അവസാന ദിവസ മല്‍സരങ്ങളെല്ലാം ഒരേ സമയത്തായിരുന്നു. മലാഗയില്‍ നിന്നും വടക്കന്‍ സംസ്ഥാനമായ ബാര്‍സിലോണയിലേക്ക് 999 കീലോമീറ്ററുണ്ട്. അവിടെയും നിര്‍ണായകമായ മല്‍സരമുണ്ടായിരുന്നു. ബാര്‍സയും ഐബറും തമ്മില്‍. റയലിന്റെ സാധ്യതകളെ അട്ടിമറിക്കാന്‍ ബാര്‍സ-ഐബര്‍ പോരാട്ടത്തിന് കഴിയുമെന്നിരിക്കെ മലാഗയിലും ബാര്‍സയിലുമായി ലോകം കാതോര്‍ത്തപ്പോള്‍ ആവേശകരമായിരുന്നു രണ്ട് നഗരങ്ങളില്‍ നിന്നുളള വിശേഷങ്ങള്‍.
മലാഗയില്‍ ഒന്നാം പകുതിയുടെ രണ്ടാം മിനുട്ടില്‍ തന്നെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ ലീഡ് നേടി. എന്നാല്‍ ബാര്‍സയിലെ നുവോ കാംപില്‍ ബാര്‍സ ഒരു ഗോളിന് പിറകിലുമായി. രണ്ടാം പകുതിയില്‍ മലാഗക്കെതിരെ കരീം ബെന്‍സേമയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തിയപ്പോള്‍ ബാര്‍സ വീണ്ടും ഒരു ഗോള്‍ വഴങ്ങി. ഇതോടെ രണ്ട് മല്‍സരങ്ങളുടെയും പ്രസക്തി അവസാനിക്കുമെന്നിരിക്കെ നെയ്മര്‍ ഒരു ഗോള്‍ മടക്കുന്നു. മെസി പെനാല്‍ട്ടി പാഴാക്കുന്നു. പിന്നെ സുവാരസ് ബാര്‍സയുടെ സമനില നേടുന്നു. അപ്പോഴൊന്നും മലാഗയിലെ മല്‍സരക്കളത്തില്‍ അട്ടിമറികളില്ല. നുവോ കാംപില്‍ മെസിക്ക് മറ്റൊരു പെനാല്‍ട്ടി ലഭിക്കുന്നു. അത് ഗോളാവുന്നു. രണ്ട് ഗോളിന് പിറകിലായി ബാര്‍സ 3-2ന് ലീഡ് നേടുന്നു. അതോടെ മലാഗ-റയല്‍ പോരാട്ടത്തില്‍ വലിയ ആവേശമായി. മലാഗക്കാര്‍ ഏത് വിധേനയും ഗോള്‍ നേടുക എന്ന ലക്ഷ്യത്തില്‍ തകര്‍ത്തു കളിച്ചപ്പോള്‍ കൈലര്‍ നവാസ് എന്ന ഗോള്‍ക്കീപ്പര്‍ പാറ പോലെ ഉറച്ച് നിന്നു. ബാര്‍സക്കായി മെസി നാലാം ഗോള്‍ നേടുമ്പോള്‍ മല്‍സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം. മലാഗയില്‍ റയല്‍ ഏറെക്കുറെ കിരീടം ഉറപ്പിച്ച നിമിഷങ്ങള്‍. അങ്ങനെ രണ്ട് മൈതാനത്തും ഒരു പോലെ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ അടിപൊളി ആഘോഷമായിരുന്നു മലാഗയില്‍…റഫറി വിസില്‍ മുഴക്കിയതും നായകന്‍ സെര്‍ജി റാമോസ് ഓടിയെത്തിയത് പരിശീലകന്‍ സൈനുദ്ദിന്‍ സിദാന്റെ അരികിലേക്ക്. കൃസ്റ്റിയാനോ റൊണാള്‍ഡോയും പറന്നെത്തി. പിന്നെ എല്ലാവരും ചേര്‍ന്ന് ആഘോഷ പൊടിപൂരം. സിദാനെ വാനിലേക്കുയര്‍ത്തി എല്ലാ താരങ്ങളും കോച്ചിനുളള സമര്‍പ്പണം അറിയിച്ചപ്പോള്‍ അകലെ മാഡ്രിഡിലും ആഘോഷം തുടങ്ങിയിരുന്നു.
മലാഗയില്‍ അധികമാഘോഷത്തിന് നില്‍ക്കാതെ റയല്‍ താരങ്ങള്‍ പ്രത്യേക ബസില്‍ കയറി- അഞ്ഞൂറോളം കീലോമീറ്റര്‍ പിന്നിടാനുണ്ടെങ്കിലും ആരും ക്ഷീണിതരായിരുന്നില്ല.ഡബിള്‍ ഡക്കര്‍ ബസില്‍ താരങ്ങളും പരിശീലകരും ക്ലബ് മാനേജ്‌മെന്റുമെല്ലാം. അവര്‍ മാഡ്രിഡ് നഗരത്തിലെത്തുമ്പോള്‍ പുലര്‍ച്ചെയായിരുന്നു. പക്ഷേ ഉറക്കമില്ലാതെ നാട്ടുകാര്‍ കാത്തിരിപ്പായിരുന്നു. താരങ്ങളെല്ലാം ചാമ്പ്യന്മാര്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചു. എല്ലാവരും ബസിന് മുകളില്‍ കയറി. ബാല്‍ക്കണിയില്‍ നിന്ന് ആരാധകര്‍ക്ക് കൈകള്‍ വിശി. സ്പാനിഷ് പതാക പറപ്പിച്ചു. ഒരു ദിവസം ദീര്‍ഘിക്കുന്ന ആഘോഷത്തില്‍ മാഡ്രിഡ് നഗരം മുഴുകുമ്പോള്‍ രാജ്യ തലസ്ഥാനത്ത് ഇന്നലെ ഫുട്‌ബോള്‍ മാത്രമായിരുന്നു സംസാരം.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.
കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
-
india16 hours agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala17 hours ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala16 hours agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala15 hours agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala18 hours agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News17 hours agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
News12 hours agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
kerala17 hours agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

