Connect with us

Views

മാഡ്രിഡ് ഉറങ്ങുന്നില്ല; ലാലീഗ കിരീടം ആഘോഷമാക്കി സിദാന്റെ സൂപ്പര്‍ സംഘം

Published

on

മാഡ്രിഡ്: ഇന്നലെ സ്പാനിഷ് ലാലീഗയിലെ അവസാന മല്‍സരങ്ങള്‍ സമാപിക്കുമ്പോള്‍ പ്രാദേശിക സമയം രാത്രി എട്ട് മണി. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ നിന്നും തെക്കന്‍ നഗരമായ മലാഗയിലേക്ക് 530 കീലോമീറ്ററുണ്ട്. അതായത് റോഡ് മാര്‍ഗ്ഗം ആറ് മണിക്കൂര്‍. ജിബ്രാള്‍ട്ടറിനോട് ഉരുമി കിടക്കുന്ന മലാഗയിലായിരുന്നു ഇന്നലെ ഫുട്‌ബോള്‍ ലോകത്തിന്റെ നേത്രങ്ങളെല്ലാം. റയല്‍ മാഡ്രിഡ് ലാലീഗ കിരീടം നേടുമോ എന്നറിയാന്‍ സ്പാനിഷ് ഫുട്‌ബോള്‍ സമൂഹം മാത്രമല്ല ലോകം ഒന്നടങ്കം മലാഗ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു. ലീഗിലെ അവസാന ദിവസമായതിനാല്‍ ഒത്തുകളി ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ അവസാന ദിവസ മല്‍സരങ്ങളെല്ലാം ഒരേ സമയത്തായിരുന്നു. മലാഗയില്‍ നിന്നും വടക്കന്‍ സംസ്ഥാനമായ ബാര്‍സിലോണയിലേക്ക് 999 കീലോമീറ്ററുണ്ട്. അവിടെയും നിര്‍ണായകമായ മല്‍സരമുണ്ടായിരുന്നു. ബാര്‍സയും ഐബറും തമ്മില്‍. റയലിന്റെ സാധ്യതകളെ അട്ടിമറിക്കാന്‍ ബാര്‍സ-ഐബര്‍ പോരാട്ടത്തിന് കഴിയുമെന്നിരിക്കെ മലാഗയിലും ബാര്‍സയിലുമായി ലോകം കാതോര്‍ത്തപ്പോള്‍ ആവേശകരമായിരുന്നു രണ്ട് നഗരങ്ങളില്‍ നിന്നുളള വിശേഷങ്ങള്‍.

മലാഗയില്‍ ഒന്നാം പകുതിയുടെ രണ്ടാം മിനുട്ടില്‍ തന്നെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ ലീഡ് നേടി. എന്നാല്‍ ബാര്‍സയിലെ നുവോ കാംപില്‍ ബാര്‍സ ഒരു ഗോളിന് പിറകിലുമായി. രണ്ടാം പകുതിയില്‍ മലാഗക്കെതിരെ കരീം ബെന്‍സേമയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തിയപ്പോള്‍ ബാര്‍സ വീണ്ടും ഒരു ഗോള്‍ വഴങ്ങി. ഇതോടെ രണ്ട് മല്‍സരങ്ങളുടെയും പ്രസക്തി അവസാനിക്കുമെന്നിരിക്കെ നെയ്മര്‍ ഒരു ഗോള്‍ മടക്കുന്നു. മെസി പെനാല്‍ട്ടി പാഴാക്കുന്നു. പിന്നെ സുവാരസ് ബാര്‍സയുടെ സമനില നേടുന്നു. അപ്പോഴൊന്നും മലാഗയിലെ മല്‍സരക്കളത്തില്‍ അട്ടിമറികളില്ല. നുവോ കാംപില്‍ മെസിക്ക് മറ്റൊരു പെനാല്‍ട്ടി ലഭിക്കുന്നു. അത് ഗോളാവുന്നു. രണ്ട് ഗോളിന് പിറകിലായി ബാര്‍സ 3-2ന് ലീഡ് നേടുന്നു. അതോടെ മലാഗ-റയല്‍ പോരാട്ടത്തില്‍ വലിയ ആവേശമായി. മലാഗക്കാര്‍ ഏത് വിധേനയും ഗോള്‍ നേടുക എന്ന ലക്ഷ്യത്തില്‍ തകര്‍ത്തു കളിച്ചപ്പോള്‍ കൈലര്‍ നവാസ് എന്ന ഗോള്‍ക്കീപ്പര്‍ പാറ പോലെ ഉറച്ച് നിന്നു. ബാര്‍സക്കായി മെസി നാലാം ഗോള്‍ നേടുമ്പോള്‍ മല്‍സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം. മലാഗയില്‍ റയല്‍ ഏറെക്കുറെ കിരീടം ഉറപ്പിച്ച നിമിഷങ്ങള്‍. അങ്ങനെ രണ്ട് മൈതാനത്തും ഒരു പോലെ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ അടിപൊളി ആഘോഷമായിരുന്നു മലാഗയില്‍…റഫറി വിസില്‍ മുഴക്കിയതും നായകന്‍ സെര്‍ജി റാമോസ് ഓടിയെത്തിയത് പരിശീലകന്‍ സൈനുദ്ദിന്‍ സിദാന്റെ അരികിലേക്ക്. കൃസ്റ്റിയാനോ റൊണാള്‍ഡോയും പറന്നെത്തി. പിന്നെ എല്ലാവരും ചേര്‍ന്ന് ആഘോഷ പൊടിപൂരം. സിദാനെ വാനിലേക്കുയര്‍ത്തി എല്ലാ താരങ്ങളും കോച്ചിനുളള സമര്‍പ്പണം അറിയിച്ചപ്പോള്‍ അകലെ മാഡ്രിഡിലും ആഘോഷം തുടങ്ങിയിരുന്നു.
മലാഗയില്‍ അധികമാഘോഷത്തിന് നില്‍ക്കാതെ റയല്‍ താരങ്ങള്‍ പ്രത്യേക ബസില്‍ കയറി- അഞ്ഞൂറോളം കീലോമീറ്റര്‍ പിന്നിടാനുണ്ടെങ്കിലും ആരും ക്ഷീണിതരായിരുന്നില്ല.ഡബിള്‍ ഡക്കര്‍ ബസില്‍ താരങ്ങളും പരിശീലകരും ക്ലബ് മാനേജ്‌മെന്റുമെല്ലാം. അവര്‍ മാഡ്രിഡ് നഗരത്തിലെത്തുമ്പോള്‍ പുലര്‍ച്ചെയായിരുന്നു. പക്ഷേ ഉറക്കമില്ലാതെ നാട്ടുകാര്‍ കാത്തിരിപ്പായിരുന്നു. താരങ്ങളെല്ലാം ചാമ്പ്യന്മാര്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചു. എല്ലാവരും ബസിന് മുകളില്‍ കയറി. ബാല്‍ക്കണിയില്‍ നിന്ന് ആരാധകര്‍ക്ക് കൈകള്‍ വിശി. സ്പാനിഷ് പതാക പറപ്പിച്ചു. ഒരു ദിവസം ദീര്‍ഘിക്കുന്ന ആഘോഷത്തില്‍ മാഡ്രിഡ് നഗരം മുഴുകുമ്പോള്‍ രാജ്യ തലസ്ഥാനത്ത് ഇന്നലെ ഫുട്‌ബോള്‍ മാത്രമായിരുന്നു സംസാരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം : മോട്ടോർ വാഹന വകുപ്പ്

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

Published

on

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്…

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക.

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്….യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം..0

Continue Reading

kerala

ഇടിഞ്ഞ് താഴ്ന്ന് സ്വർണം; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Published

on

സ്വർണവില റെക്കോർഡിലെത്തിയ വാർത്ത കേട്ട് ഞെട്ടിയവർക്ക് സന്തോഷവാർത്ത. ഇന്നും സ്വർണവിലയിൽ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.
അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതും നയവ്യതിയാനത്തിന് സാധ്യതയില്ലെന്ന് ബോധ്യമായതുമാണ് നിക്ഷേപകര്‍ ഫണ്ട് ഒഴുക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 47080ല്‍ നിന്ന് 45960 രൂപയിലെത്തുന്നതോടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ വന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5745ലെത്തി.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് അവരുടെ പക്ഷം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക 102ലായിരുന്നു. ഏറ്റവും പുതിയ നിരക്ക് 103.92ലെത്തി. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

Trending