Connect with us

Culture

സമ്മര്‍ദ്ദമേ, നീയോ റയല്‍

Published

on

 

മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ കിരീട നേട്ടം നിലനിര്‍ത്താനുള്ള റയലിന്റെ സാധ്യതകള്‍ അതിവിദൂരമാവുന്നു. രണ്ടു വട്ടം മുന്നില്‍ നിന്ന ശേഷം നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ ലാവന്തെയുമായി 2-2ന് സമനിലയില്‍ കുരുങ്ങി. സമനിലയോടെ ചിരവൈരികളായ ബാഴ്‌സയുമായുള്ള റയലിന്റെ പോയിന്റ് അന്തരം 18 ആയി. 11-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ പാസില്‍ നിന്നും സെര്‍ജിയോ റാമോസ് റയലിനെ മുന്നിലെത്തിച്ചെങ്കിലും ഇടവേളക്കു പിരിയാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെ ബോട്ടങ് ലെവന്റെക്ക് സമനില നേടിക്കൊടുത്തു. ഇരു ഭാഗത്തേക്കും പന്ത് മാറി മാറി കയറിയിറങ്ങിയ മത്സരത്തില്‍ റയലിന്റെ പ്രതിരോധം പലപ്പോഴും പാളുന്നത് വ്യക്തമായിരുന്നു.

കോച്ച് സിനഡിന്‍ സിദാന്‍ ഇതിന്റെ നീരസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 81-ാം മിനിറ്റില്‍ കരീം ബെന്‍സീമയുടെ പാസില്‍ നിന്നും ഇസ്‌കോ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. ജയിച്ചെന്ന് ഉറപ്പിച്ച മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെയാണ് റയല്‍ സമനില വഴങ്ങിയത്. പാസിനിയാണ് റയല്‍ വലയില്‍ പന്ത് കയറ്റി ടീമിന് അഭിമാനാര്‍ഹമായ സമനില നേടിക്കൊടുത്തത്. പുതുവര്‍ഷത്തില്‍ ദയനീയമായി തുടങ്ങിയ റയല്‍ ഡെപോര്‍ട്ടീവ ലാകൊരൂണ, വലന്‍സിയ ടീമുകള്‍ക്കെതിരെ തുടരെ തുടരെ ജയം നേടി പ്രതീക്ഷകള്‍ക്കു വക നല്‍കിയെങ്കിലും സിദാന്റെ പദ്ധതികള്‍ ലെവന്റെക്കെതിരായ മത്സരത്തില്‍ അമ്പേ പാളി.

പ്രതിരോധ നിര കാണിച്ച രണ്ട് പാളിച്ചകളാണ് ജയിക്കാമായിരുന്ന മത്സരം ലെവന്റെക്ക് സമനില സമ്മാനിച്ചത്. ടീമിന്റെ പ്രകടനത്തില്‍ തീര്‍ത്തും നിരാശനാണ് താനെന്നായിരുന്നു മത്സര ശേഷം സിദാന്‍ പ്രതികരിച്ചത്. കിങ്‌സ് കപ്പില്‍ ലെഗാനീസ് അട്ടിമറിച്ചതിനു പിന്നാലെ ലാ ലീഗയും കൈവിടുമെന്ന് ഉറപ്പായ മാഡ്രിഡിന് ഇനി ചാമ്പ്യന്‍സ് ലീഗ് മാത്രമാണ് ഏക പ്രതീക്ഷ അതാവട്ടെ അവസാന 16ല്‍ ഇനി നേരിടാനുള്ളത് നെയ്മറിന്റെ പാരീസ് സെന്റ്ജര്‍മയ്‌നെയാണ്. ലാ ലീഗയിലെ റ്റു മത്സരങ്ങളില്‍ ഐബര്‍ സെവിയയെ 5-1നും റയല്‍ ബെറ്റിസ് 2-1ന് വിയ്യറയലിനെയും, ഡെപോര്‍ട്ടീവോ അലാവസ് 2-1ന് സെല്‍റ്റാവിഗോയേയും തോല്‍പിച്ചപ്പോള്‍ ഗെറ്റാഫെ ലഗനീസ് മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
21 മത്സരങ്ങളില്‍ നിന്നും 57 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ തലപ്പത്ത്. 46 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് രണ്ടാമതും 40 പോയിന്റുമായി വലന്‍സിയ മൂന്നാമതുമാണ്. 21 മത്സരങ്ങളില്‍ 39 പോയിന്റാണ് നാലാമതുള്ള റയല്‍ മാഡ്രിഡിനുള്ളത്.

പരിശീലകന്‍ സിദാന് കൂടുതല്‍ സമ്മര്‍ദ്ദേമേകുന്നതാണ് ഈ മല്‍സരഫലവും. ലാവന്തെ ലീഗിലെ ഏറ്റവും ദുര്‍ബലരാണ്. അവര്‍ക്കെതിരെ സൂപ്പര്‍ താരങ്ങളെല്ലാം കളിച്ചിട്ടും ടീമിന് ജയിക്കാന്‍ കഴിയില്ല എന്ന് വരുമ്പോള്‍ ടീമില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് എല്ലാവരും ഉന്നയിക്കുന്ന ചോദ്യം.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending