Culture
കരുണാനിധിയും മുസ്‌ലിംലീഗും

ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ ഉറ്റസുഹൃത്തായിരുന്ന മുത്തുവേല്‍ കരുണാനിധിയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇസ്മയില്‍ സാഹിബ് മരണപ്പെട്ട 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈ കാന്‍ഡി ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി. തന്റെ ‘ഏറ്റം അന്‍പുക്കൂറിയ (സ്‌നേഹമുള്ള) മഹാമനിതന്‍ മറന്തുവിട്ടാര്‍’ എന്ന് പറഞ്ഞായിരുന്നു കരുണാനിധിയുടെ വിലാപം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപകനേതാവിന്റെ പേരില്‍ രീപീകരിച്ച രാജ്യത്തെ ഏക ജില്ലയാണ് തമിഴ്‌നാട് തഞ്ചാവൂരിലെ ‘നാഗൈ ഖാഇദേമല്ലത്ത്’. 1972ലായിരുന്നു ഇത്. കരുണാനിധിയായിരുന്നു അന്ന് തമിഴ്‌നാട് മുഖ്യമന്ത്രി. എന്നാല്‍ 1997ല്‍ വ്യക്തികളുടെ പേരുള്ള ജില്ലകളെല്ലാം മാറ്റിയപ്പോഴാണ് നാഗപട്ടണം എന്ന് പേര് മാറ്റിയത്.
മുസ്‌ലിംലീഗിന്റെ പ്രഥമ രൂപീകരണയോഗം 1948 മാര്‍ച്ച് പത്തിന് ചെന്നൈയിലായിരുന്നു.ദ്രാവിഡരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക് എത്ര വലുതാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു കരുണാനിധിയും ഖാഇദേമില്ലത്തുമായുണ്ടായിരുന്നു ബന്ധം. തന്തൈപെരിയാറും അണ്ണാദുരൈയും കാമരാജും എം.ജി.ആറും കരുണാനിധിയുമെല്ലാം ഖാഇദേമില്ലത്തുമായി അളവില്ലാത്ത വ്യക്തിബന്ധമാണ് പുലര്‍ത്തിയിരുന്നത്. 1949ല്‍ ദ്രാവിഡ കഴകത്തില്‍ നിന്ന് പിരിഞ്ഞ അണ്ണാദുരൈയാണ് ഡി.എം.കെ രൂപീകരിക്കുന്നത്. അതുമുതല്‍ ഡി.എം.കെയും മുസ്‌ലിംലീഗും തമ്മില്‍ നല്ല ബന്ധമായിരുന്നു. ആ ബന്ധമാണ് കരുണാനിധിയിലെത്തിയത്. പെരിയാറിനും അണ്ണാദുരൈക്കും കാമരാജിനും കരുണാനിധിക്കുമെല്ലാം ഉറ്റ ബന്ധമാണ് ഖാഇദേമില്ലത്തും മുസ്‌ലിം ലീഗുമായി ഉണ്ടായിരുന്നത്. കരുണാനിധി ഇക്കാര്യം ഖാഇദേമില്ലത്തിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ ഓര്‍ക്കുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ചെന്നൈയിലെ ഖബറിടത്തില്‍ പലപ്പോഴും ഈ നേതാക്കള്‍ എത്തുമായിരുന്നു.മുഖ്യമന്ത്രിമാരായിരുന്ന എ.ഐ.ഡി.എം.കെ നേതാക്കളായ എം.ജി.ആറും ജയലളിതയും ഇവിടം സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. 1941ല്‍ മുഹമ്മദലി ജിന്ന പങ്കെടുത്ത ചെന്നൈ സമ്മേളനത്തിന് എല്ലാ വിധ ഒരുക്കങ്ങളും നടത്തിയതും ഖാഇദേമില്ലത്തായിരുന്നു. 1950ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 29 നിയമസഭാംഗങ്ങളെ വിജയിപ്പിച്ച് പ്രതിപക്ഷനേതാവായ ഖാഇദേമില്ലത്തിനെ ഇതിന് സഹായിച്ചത് ദ്രാവിഡ രാഷ്ട്രീയവും കരുണാനിധിയടക്കമുള്ള ഡി.എം.കെ നേതൃത്വവുമായിരുന്നു. ഉത്തരേന്ത്യയില്‍ വര്‍ഗീയവാദികള്‍ മുസ്‌ലിംലീഗിനെ വര്‍ഗീയകക്ഷിയായി ദുഷ്പ്രചരണം നടത്തിയപ്പോള്‍ തമിഴ്‌നാട്ടിലും കേരളത്തിലും മറ്റും ഹിന്ദു -മുസ്‌ലിം സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ ഡി.എം.കെയും മുസ്‌ലിംലീഗും വഹിച്ച പങ്ക് നിസ്സീമമാണ്. ഇതില്‍ കരുണാനിധിയുടെ പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതും. പില്‍ക്കാലം ഏറെക്കുറെ എല്ലാകാലത്തും മുസ്‌ലിംലീഗിനെ ഉറ്റ ഘടകക്ഷിയായാണ് കരുണാനിധിയും ഡി.എം.കെയും കണ്ടിരുന്നത്. ഒരുതവണ മാത്രം ബി.ജെ.പിയുമായി കരുണാനിധി സഖ്യമുണ്ടാക്കിയപ്പോള്‍ മാത്രമാണ് അല്‍പകാലത്തേക്ക് ബന്ധം ഉലഞ്ഞത്. 1999-2004 ലെ വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു ഇത്. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട്ടിലെ പല സമ്മേളനങ്ങളിലും കരുണാനിധി നേരിട്ടെത്തിുമായിരുന്നു. 1998ല്‍ ചെന്നൈയില്‍ നടന്ന ലീഗ് സുവര്‍ണജൂബിലി മഹാസമ്മേളനത്തില്‍ കരുണാനിധി ചരിത്രം അനുസ്മരിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇതായിരുന്നു പാര്‍ട്ടി അഖേലേന്ത്യാപ്രസിഡന്റ് ബനാത്‌വാല പങ്കെടുത്ത അവസാനപൊതുപരിപാടി.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
ആര്യാടന് ഷൗക്കത്ത് മുന്നേറുന്നു; ആദ്യ ലീഡ് യുഡിഎഫിന്