Connect with us

kerala

എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണം; പി.എം.എ സലാം

നിരവധി ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്.

Published

on

എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ഭൂരിപക്ഷവും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തില്‍ സംവരണം അനുവദിക്കുന്നില്ല. ഇത് കാരണം നിരവധി ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്. സംവരണം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ പി സി ആര്‍ പ്രകാരമുള്ള ഫീസാനുകൂല്യങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. എന്നിട്ടും നിയമവിരുദ്ധമായി അവിടെ ഈ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്.- പി.എം.എ സലാം പറഞ്ഞു.

എയ്ഡഡ് സ്ഥാപനങ്ങളിലും ഒ ബി സി വിഭാഗത്തിന് പ്രവേശനത്തില്‍ സംവരണം അനുവദിക്കണമെന്നും നിരവധി നിവേദനങ്ങള്‍ സര്‍ക്കാരുകള്‍ക്കു മുമ്പില്‍ ഉണ്ട്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഈ പ്രശ്നത്തെ ഗൗരവപൂര്‍വ്വം കാണുകയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗ (ഓ ബി സി) വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ അടിയന്തിരമായി സംവരണം ഉറപ്പാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.- അദ്ദേഹം പറഞ്ഞു.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending