More
‘ചിത്രം വിചിത്രം’ അവതാരകന്‍ ലല്ലു ശശിധരന്‍പിള്ള ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചു

തിരുവനന്തപുരം: ‘ചിത്രം വിചിത്രം’ അവതാരകന്‍ ലല്ലു ശശിധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെച്ചു. ഫേസ്ബുക്കില്‍ രാജിയെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട് ലല്ലുശശിധരന്‍പിള്ള. ഏഷ്യാനെറ്റില്‍ സംഘപരിവാര്‍ അനുഭാവമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നുള്ള ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ തീരുമാനം പുറത്തറിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു പിന്നാലെയാണ് ലല്ലുവിന്റെ രാജി. നേരത്തെ ന്യൂഡ് റീഡര്‍ ശരത്ചന്ദ്രനും ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സഖാക്കളെ സുഹൃത്തുക്കളെ…കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന..നേരിട്ടും അല്ലാതെയും ഒരുപാട് പേര്‍ അന്വേഷിച്ച ആ വാര്‍ത്തയെക്കുറിച്ചാണ്…ഒന്‍പത് വര്‍ഷവും നാല് മാസവും നീണ്ട ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിക്കുകയാണ്..ഇക്കഴിഞ്ഞ ഏഴാം തീയതി രാജിക്കത്ത് നല്‍കി..ഇനി കുറച്ച് ദിവസങ്ങള്‍ കൂടി ഇവിടെയുണ്ടാകും..രാജിക്ക് പിന്നില്‍ പലരും ചിന്തിക്കുന്നത് പോലെ പൊളിറ്റിക്കലോ വ്യക്തിപരമായ പ്രശ്‌നങ്ങളോ ഒന്നുമില്ല…പൊളിറ്റിക്കലല്ല സിംപിള്‍ ഇക്കണോമിക്‌സ് മാത്രം..നോ എന്ന് പറയാന്‍ തോന്നാത്ത ഓഫര്‍ വന്നു..ഒരുപാട് ആലോചിച്ച ശേഷം യെസ് എന്ന് പറഞ്ഞു…പുതുതായി തുടങ്ങിയ ന്യൂസ് 18ല്‍ ചേരുകയാണ്..ഒരുടുപ്പ് മാറുന്നത് പോലെ ഒട്ടും എളുപ്പമല്ല ഈ മാറ്റം..കഴിഞ്ഞ ഒന്‍പത് വര്‍ഷം ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കെല്ലാം തന്ന സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്..ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സൗഹൃദങ്ങള്‍ തന്ന സ്ഥലമാണ്..ജീവിതത്തില്‍ തണല് തന്ന് കുടപോലെ നിന്ന സ്ഥാപനമാണ്…കുട ഉപേക്ഷിച്ച് പുറത്തേക്കിറങ്ങുകയാണ്…മുന്‍പൊരു പോസ്റ്റില്‍ കുറിച്ചത് പോലെ ഏത് മണ്ണിലും വളരുന്ന ഒരു മരമാണ് ഞാനെന്ന ആത്മവിശ്വാസമാണ് എന്നെ നയിക്കുന്നത്..ഈ ഘട്ടത്തില്‍ ഒരു മാറ്റം വേണമെന്ന് തോന്നി..എല്ലാം നല്ലതിനാണെന്ന് പ്രതീക്ഷിക്കുന്നു..ഒരു പുതിയ ടീം…പുതിയ തുടക്കം..മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവരും ഇനിയുള്ള യാത്രയിലും കൂടെയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…സുഹൃത്തുക്കളോട് ഇത് പ്രത്യേകിച്ച് പറയേണ്ടെന്ന് അറിയാം…ഇപ്പോഴുള്ളത് പോലൊക്കെത്തന്നെ മുന്നോട്ട് പോകും..അപ്പോ ശരി.
kerala
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ കനക്കും. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു.
ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
kerala
ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു മരിച്ച നിലയിൽ
വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.
പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.
india
ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം: ‘പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ഗാന്ധി
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

ഒഡിഷയില്‍ അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ആവര്‍ത്തിച്ച് അപമാനിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്. ഇന്ത്യയിലെ പെൺമക്കൾക്ക് സുരക്ഷയും നീതിയുമാണ് ആവശ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഇന്നലെ രാത്രി 11.45ഓടെയാണ് വിദ്യാർഥി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
india19 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം