Connect with us

kerala

പൊള്ള് പൊളിച്ച് തെളിവ് വെളിച്ചത്ത്: ജയരാജന്റെ കുടുംബത്തിനുള്ളത് 92 ലക്ഷത്തിന്റെ നിക്ഷേപം

ഇ.പി ജയരാജന് സ്ഥാപനവുമായി ബന്ധമില്ലെന്നും മകനും ഭാര്യക്കും നാമമാത്ര ഓഹരി പങ്കാളിത്തമാണുള്ളതെന്നും കമ്പനി സി.ഇ.ഒ തോമസ് ജോസഫ് പ്രതികരിച്ചിരുന്നു

Published

on

കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ ആരോപണം ഉന്നയിച്ച വിവാദ റിസോര്‍ട്ടില്‍ കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയ്ക്കുള്ളത് 82 ലക്ഷത്തിന്റെ ഓഹരി പങ്കാളിത്തം. മകന്‍ ജയ്‌സന്റെ 10 ലക്ഷത്തിന്റെ ഓഹരി ഉള്‍പ്പെടെ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ഇ.പി കുടുംബത്തിന്റെ നിക്ഷേപം 92 ലക്ഷത്തിന്റേതെന്നും വ്യക്തമായി.

കഴിഞ്ഞ ദിവസം ഇ.പി ജയരാജന് സ്ഥാപനവുമായി ബന്ധമില്ലെന്നും മകനും ഭാര്യക്കും നാമമാത്ര ഓഹരി പങ്കാളിത്തമാണുള്ളതെന്നും കമ്പനി സി.ഇ.ഒ തോമസ് ജോസഫ് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്.

2014 ഡിസംബര്‍ ഒന്‍പതിന് രജിസ്റ്റര്‍ ചെയ്ത സ്ഥാപനം കമ്പനികാര്യ മന്ത്രാലയത്തിനു സമര്‍പ്പിച്ച രേഖകളിലാണ് ഓഹരി പങ്കാളിത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറയുന്നത്. കമ്പനിയില്‍ പതിനൊന്ന് ഡയറക്ടര്‍മാരാണുള്ളത്. ഇതില്‍ പി.കെ ഇന്ദിര ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍പേഴ്‌സനാണ്. ഇവര്‍ക്ക് 81.99 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന ഇ.പി ജയരാജന്റെ മകന്‍ പി.കെ ജെയ്‌സന് പത്തുലക്ഷത്തിന്റെ ഓഹരി പങ്കാളിത്തമുണ്ട്. സ്ഥാപനത്തിന്റെ ആകെ മൂലധനത്തിന്റെ 12 ശതമാനമാണ് ഇരുവര്‍ക്കുമുള്ളത്.

കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ജീവനക്കാരിയായിരുന്ന ഇന്ദിരയ്ക്ക് ഇത്രയധികം പണം എവിടെ നിന്നാണെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. കമ്പനിയുടെ മുന്‍ എം.ഡിയും തലശ്ശേരിയിലെ വ്യവസായിയുമായ രമേഷ് കുമാര്‍ നേരത്തെ ഈ വിഷയം സി.പി.എം നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാല്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു.
ഇതോടെയാണ് രമേഷ് കുമാര്‍ പി.ജയരാജനുമായി ബന്ധപ്പെട്ടത്. എല്ലാ രേഖകളും അദ്ദേഹത്തിനു കൈമാറി. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം അത് വിനിയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending