Connect with us

Video Stories

ആത്മാര്‍ത്ഥമാകണം നിമയവാഴ്ചയുടെ സംരക്ഷണം

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ചാരുത കൊണ്ട് വേദികളെ പ്രകമ്പനം കൊള്ളിക്കാറുണ്ട്. മാത്രമല്ല ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങൡലൂടെ പ്രതികരിക്കുന്നതില്‍ ഒരു പിശുക്കും മോദി കാട്ടാറുമില്ല. എന്നാല്‍ നിരവധി സംഭവങ്ങളില്‍ മോദിയുടെ മൗനം ദേശീയ പത്രങ്ങളും ചാനലുകളും ഏറെ തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗോരഖ്പൂര്‍ സംഭവത്തില്‍ മോദിയുടെ മൗനം മനുഷ്യസ്‌നേഹികളെയാകെ അമ്പരിപ്പിച്ചു. ഹരിയാനയില്‍ ആരംഭിച്ച് രാജസ്ഥാനിലും പഞ്ചാബിലുമുള്‍പ്പെടെ പടര്‍ന്നു പിടിച്ച കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി എന്ന നിലയില്‍ മോദി ആദ്യദിനം തന്നെ പ്രതികരിക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്നാം ദിനം എങ്ങും തോടാതെ, ഗുര്‍മീതിനെയോ അദ്ദേഹത്തിന്റെ സംഘടനയെയോ സ്പര്‍ഷിക്കാതെ ഒരു പ്രസ്താവന നടത്തി. മന്‍ കി ബാത് എന്ന സ്വന്തം പരിപാടിയിലാണ് ഹരിയാനയിലെ അക്രമത്തെ മോദി അപലിപ്പിച്ചത്. ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്വീകര്യത കിട്ടില്ലെന്നും ആഘോഷവേളകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആശങ്ക തോന്നുന്നത് സ്വാഭവികമാണെന്നുമുള്ള ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവന. നിയമം കയ്യിലെടുക്കുന്നത് ആരാണെങ്കിലും നടപടി ഉണ്ടാകുമെന്ന ഒരു വാചകം മാത്രമാണ് താക്കീതായുള്ളത്. മോദിയുടെ വാക്കുകളില്‍ തെല്ലുപോലും ആത്മാര്‍ത്ഥത ആരും കാണുന്നില്ല.
ഹരിയാന ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശമുണ്ടായിരുന്നില്ലെങ്കില്‍ മോദിയുടെ പ്രതികരണം ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ബി.ജെ.പിയുടെ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് മോദിയെന്ന കോടതി ഓര്‍മ്മിപ്പിച്ചിരുന്നില്ലെങ്കില്‍ ഗോരഖ്പൂര്‍ സംഭവത്തിലെന്ന പോലെ ഹരിയാന കലാപത്തിലും മോദിയുടെ മൗനം ചരിത്രമാകുമായിരുന്നു.
അതേസമയം ഗുര്‍മീത് സിങിനെ അപലപിക്കാനോ, തള്ളിക്കളയാനോ മോദി തയാറായിട്ടില്ല. വലിയ ആദരവ് ഇപ്പോഴും ബി.ജെ.പി ഗുര്‍മീതിനോട് പുലര്‍ത്തുന്നുമുണ്ട്. സാക്ഷി മഹാരാജിന്റെ പ്രസ്താവന അതിന് തെളിവാണ്. ബി.ജെ.പിയുടെ ഔദ്യോഗിക നയമാണ് സാക്ഷി മഹാരാജ് വെളിപ്പെടുത്തിയതെന്നു വേണം കരുതാന്‍. ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ ഘടകകക്ഷി പോലെ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നു ഗുര്‍മീത് സിങ്. പന്ത്രണ്ടായിരത്തോളം അംഗങ്ങളുള്ള സ്വകാര്യ സേനയുടെ തലവന്‍, അഞ്ച് കോടിയിലേറെ അനുയായികളുള്ള വിവാദ ആത്മീയ നേതാവ്, ആളും അര്‍ത്ഥവും കൊണ്ട് ബി.ജെ.പിയെ എല്ലാ നിലക്കും സഹായിച്ചിട്ടുണ്ട് ഈ വിവാദ നായകന്‍. ഹരിയാന സര്‍ക്കാറിന്റെ പിന്‍ബലം തന്നെ ഈ വിവാദ നായകനാണ്. 35 നിയോജക മണ്ഡലങ്ങളില്‍ വിധി നിര്‍ണിയിക്കുന്നത് ഗുര്‍മീതാണ്. മറ്റ് മണ്ഡലങ്ങളിലും നിര്‍ണായകമാണ് സിര്‍സ ആശ്രമത്തിന്റെ തീരുമാനം. ഹരിയാന കത്തിയെരിഞ്ഞപ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നിശ്ചേതനനായി പോയതും അതുകൊണ്ടാണ്. ഗുജറാത്ത് കലാപവേളയില്‍ മോദിയുടെ അതേ നിലപാടെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ബി.ജെ.പി ഖട്ടറിന് നല്‍കുന്നത് പൂര്‍ണ പിന്തുണയാണ്. ഖട്ടറിന് മാത്രമല്ല, ഗുര്‍മീതിന് കൂടിയുള്ളതാണ് ഈ പിന്തുണ.
ന്യൂ ജെന്‍ ആത്മീയ നേതാവാണ് ഗുര്‍മീത്. കണ്‍കെട്ടു വിദ്യകളല്ല, സിനിമയും സ്റ്റേജ് ഷോയും കൊണ്ട് അനുയായികളെ ആകര്‍ഷിച്ച സൂപ്പര്‍ ഹീറോ. നായകനാകാന്‍ സ്വന്തമായി പടം നിര്‍മിച്ചു. അനീതിക്കെതിരെ പൊരുതുന്ന ആള്‍ ദൈവസമായി സിനിമയില്‍ നിറഞ്ഞുനിന്നു. മെസഞ്ചര്‍ ഓഫ് ഗോഡും ദ വാരിയര്‍ ഓഫ് ലയണ്‍ ഹാര്‍ട്ടും സിനിമാ ഗണത്തില്‍ ആരും പെടുത്തില്ലെങ്കിലും ഗുര്‍മീതിന്റെ അനുയായികളുടെ എണ്ണം കൂട്ടുന്നതില്‍ വലിയ പങ്ക് വഹിച്ചു. മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാന്‍ വിസമ്മതിച്ച സന്‍സര്‍ബോര്‍ഡിന് രാജിവെക്കേണ്ടി വന്നു. ഗുര്‍മീതിന്റെ പിടിപാട് വെളിപ്പെട്ട സംഭവമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ രാജി.
സിര്‍സയിലെ 700 ഏക്കറില്‍ പരന്നു കിടക്കുന്ന ആശ്രമം പോലെ ദ്വന്ദ വ്യക്തിത്വമാണ് ഈ വിവാദ നായകന്റെ പ്രത്യേകത. ആശ്രമത്തിന്റെ രണ്ട് ലോകമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാവര്‍ക്കും പ്രവേശനമുള്ള, ധര്‍മ ശാലയും ആശുപത്രിയുമെല്ലാമുള്ള തുറന്ന മുഖം. രണ്ടാമത്തേത് ഗുര്‍മീതിന്റെ ഭാര്യക്ക് പോലും പ്രവേശനമില്ലാത്ത അധോലോകമാണ്.
1991ലാണ് ദേരാ സച്ചാ സൗദയുടെ തലവനായി ഗുര്‍മീത് എത്തുന്നത്. സിഖ് മതത്തിലെ യാഥാസ്ഥിതികതക്കെതിരെ ശക്തമായ നിലപാടുമായെത്തി, സ്വയം മതമായി പരിണിക്കുകയായിരുന്നു ഗുര്‍മീത്. സിഖ് സംഘടനകളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഇതിനായാണ് ആര്‍.എസ്.എസ്.എസ് (രാഷ്ട്രീയ സമാജ് സേവാ സമിതി) രൂപീകരിച്ചത്. എന്നാല്‍ ഇന്നത് ഗുര്‍മീതിന്റെ ഗുണ്ടാപടയാണ്. എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശമുള്ള, നിയമത്തെ വെല്ലുവിളിക്കുന്ന ഫ്യഡല്‍ സേന. സ്വന്തം സേനയുണ്ടെങ്കിലും ഇസഡ് പ്ലസ് സുരക്ഷയുണ്ട് ഇയാള്‍ക്ക്. രാജ്യത്തെ 36 വി.വി.ഐ.പികളില്‍ ഒരാള്‍.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ അകാലിദള്‍ ഗുര്‍മീതിന്റെ കടുത്ത വിരോധികളാണെങ്കിലും ഒരേ സമയം രണ്ട് പേരെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ബി.ജെ.പി തന്ത്രത്തിന് സാധിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാനയതോടെയാണ് ഇയാള്‍ തുറന്ന പിന്തുണ പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് വാര്‍ഷിക വരുമാനം 70 കോടിയാണ്. ഇപ്പോള്‍ അത് എത്രയോ ഇരട്ടിയായി കാണും. ആയിരക്കണക്കിന് കോടിയുടെ ആസ്തിയുണ്ട്. നികുതി രഹിതമാണ് വരുമാനമെല്ലാം എന്നതുകൊണ്ട് കണക്ക് ആരുടേയും കയ്യില്‍ തിട്ടമായില്ല. നികുതി വെട്ടിപ്പിനും രാഷ്ട്രീയ പിന്തുണക്കും ഗുര്‍മീതിന് ബി.ജെ.പിയെ വേണം. വോട്ട് രാഷ്ട്രീയത്തിന് ബി.ജെ.പിക്ക് ഗുര്‍മീതിനെയും. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതത്തെ മാത്രമല്ല, എല്ലാ വിവാദ നായകരെയും അണച്ചുപിടിക്കാന്‍ തയാറാണ് ബി.ജെ.പി.
ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഭീതിജനകമാണ് ഹരിയാനയിലെ സംഭവവികാസങ്ങള്‍. ഇന്ന് ഗുര്‍മീതിനെതിരെ കോടതിയുടെ ശിക്ഷാവിധി പുറത്തുവരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങള്‍ ഇന്ത്യന്‍ നിയമ വാഴ്ചയെ സംബന്ധിച്ച് നിര്‍ണായകമാണ്. വിവാദ ആള്‍ ദൈവത്തിനും അനുയായികള്‍ക്കും മുന്നില്‍ മുട്ടുവിറച്ചു നിന്ന ഖട്ടര്‍ സര്‍ക്കാറിനും മോദിക്കും രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിക്കാട്ടാന്‍ ലഭിക്കുന്ന ദിനമാണിന്ന്. ആള്‍ക്കൂട്ടങ്ങള്‍ക്ക് വിധി നിര്‍ണയിക്കാന്‍ ഇന്ത്യന്‍ ജനതയെ വിട്ടുനല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് ലോകത്തെ തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending