Connect with us

FOREIGN

റഷ്യയിൽ മകൾ യുദ്ധവിരുദ്ധ ചിത്രം വരച്ചതിന് അച്ഛന് തടവ് ശിക്ഷ

കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക ഉണ്ട് . ഒപ്പം ‘ഉക്രൈന് മഹത്വം’ എന്നും എഴുതിയിട്ടുണ്ട്

Published

on

റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധവിരുദ്ധ സന്ദേശവുമായി മകൾ ചിത്രം വരച്ചതിന് അച്ഛന് രണ്ടു വർഷം തടവിന് ശിക്ഷിച്ച് റഷ്യൻ അധികാരികൾ. അലക്‌സി മോസ്‌കലിയോവ് എന്നയാളാണ് മകൾ വരച്ച ചിത്രത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടത് വീട്ടു തടങ്കലിലായി ഇയാളെ കാണാതായതിനെ തുടർന്നാണ് വിവരം പുറത്തായത്. സായുധസേനയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക ഉണ്ട് . ഒപ്പം ‘ഉക്രൈന് മഹത്വം’ എന്നും എഴുതിയിട്ടുണ്ട്. അത് കൂടാതെ റഷ്യയുടെ പതാക വരച്ച് ‘നോ ടു വാർ’ എന്നും എഴുതിയിട്ടുണ്ട്. ഇതാണ് അധികാരികളെ പ്രകോപിപ്പിച്ചത് എന്നാണ് പറയുന്നത്.

FOREIGN

ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടം: സാദിഖലി തങ്ങള്‍

യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.

Published

on

അബുദാബി: പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി സംഘടനകളുടെ സ്ഥാപക നേതാവുമായിരുന്ന എംഎം ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.

സേവനരംഗത്ത് ദാവൂദ് ഹാജിയുടെ സാന്നിധ്യവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും പ്രവാസിസമൂഹത്തിന് ഒട്ടേറെ സഹായകമായിരുന്നുവെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദാവൂദ് ഹാജിയുമായുള്ള ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രവര്‍ത്തനരംഗത്ത് അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയും ആത്മീയരംഗത്തെ ചെതന്യവും മഹത്തരമായിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
എംഎം ദാവൂദ് ഹാജി പ്രവാസ ലോകത്തെ നിസ്വാര്‍ത്ഥതയുടെ മുഖമായിരുന്നുവെന്ന് എംപി അബ്ദുസ്സമദ് സമദാനി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ചരിത്രത്തിലൂടെ നടന്നുനീങ്ങിയ ദാവൂദ് ഹാജിയുടെ വിയോഗത്തിലുടെ മതസാമൂഹിക രംഗത്തെ ഒരു കാരണവരെയാണ് നഷ്ടമായതെന്ന് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ അഭിപ്രായപ്പെട്ടു.

മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് സിഎച്ച് റഷീദ്, സെക്രട്ടറി സാദിഖലി നാട്ടിക, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, യു.അബ്ദുല്ല ഫാറൂഖി, എംപിഎം റഷീദ്, വിപികെ അബ്ദുല്ല, എഞ്ചിനീയര്‍ അബ്ദുല്‍റഹ്‌മാന്‍, തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സിഎ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പിഎം അമീര്‍, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് സനൗഫല്‍, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അന്‍വര്‍ കയ്പമംഗലം, ജനറല്‍ സെക്രട്ടറി ജലാല്‍, ട്രഷറര്‍ ഹൈദരലി പുന്നയൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

FOREIGN

ഇറാനുമായി ഏറ്റുമുട്ടാനിലെന്ന് അമേരിക്ക; ഇസ്രാഈലിനോട് നയം വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്

ഇസ്രാഈലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു ബൈഡനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനിടയിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയത്.

Published

on

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രാഈലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു ബൈഡനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനിടയിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചാല്‍ അമേരിക്ക അതിനെ പിന്തുണക്കില്ല. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ സാധിച്ചതിനാല്‍ ശനിയാഴ്ച രാത്രിയിലെ സംഭവം ഇസ്രാഈല്‍ വിജയമായി കണക്കാക്കണമെന്നും ജോ ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു.

ഇറാന്റെ 70-ലധികം ഡ്രോണുകളും കുറഞ്ഞത് 3 ബാലിസ്റ്റിക് മിസൈലുകളും യു.എസ് സേന തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്. യു.എസ് നേവിയുടെ രണ്ട് ഡിസ്‌ട്രോയറുകള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും മിസൈല്‍, ഡ്രോണ്‍ വിക്ഷേപണങ്ങളെ തടയാന്‍ കഴിവുള്ള യുദ്ധക്കപ്പലുകളാണ്.

യു.എസ് യുദ്ധവിമാനങ്ങളും ഇസ്രാഈലിന് നേരെ ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയതായി മറ്റൊരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രാഈലില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായും യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങള്‍ ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രാഈലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കാനും തങ്ങള്‍ മടിക്കില്ല. ശനിയാഴ്ച രാത്രിയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ധീരരായ യു.എസ് സേനാംഗങ്ങളെ അഭിനന്ദിക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സഖ്യകക്ഷികളുമായും പങ്കാളികളുമായും കൂടിയാലോചിക്കുമെന്നും ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ഇനി ആക്രമിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സ്വതസിദ്ധമായ സ്വയരക്ഷ അവകാശം ആവശ്യമുള്ളപ്പോള്‍ വിനിയോഗിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ അംബാസഡറും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ അമീര്‍ സഈദ് ഇരവാനി പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

FOREIGN

എംഎം ദാവൂദ് ഹാജി നിര്യാതനായി

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗം, വൈസ് പ്രവസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ എംഐസി പ്രസിഡണ്ട്, അബുദാബി സുന്നി സെന്റര്‍ ഭാരവാഹി, വാടാനപ്പള്ളി അല്‍നൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപകന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Published

on

അബുദാബി: പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി സംഘടനകളുടെ നേതാവുമായ വാടാനപ്പള്ളി മുക്രിയത്ത് എംഎം ദാവൂദ് ഹാജി നിര്യാതനായി. എണ്‍പത്തിയൊന്ന് വയസ്സ് പ്രായമായിരുന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗം, വൈസ് പ്രവസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ എംഐസി പ്രസിഡണ്ട്, അബുദാബി സുന്നി സെന്റര്‍ ഭാരവാഹി, വാടാനപ്പള്ളി അല്‍നൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപകന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ആയിഷയാണ് ഭാര്യ. മക്കള്‍ : മാലിക്ക്, നൗഷാദ് മെഹ്‌റ (അബുദാബി) മന്‍സൂര്‍ (യുഎസ്) ഖൗല (ദുബൈ)കഴിഞ്ഞ അറുപത് വര്‍ഷത്തോളമായി അബുദാബിയില്‍ പ്രവാസി ജീവിതം നയിച്ചുവരികയായിരുന്നു.

ഇത്രയുംകാലവും അബുദാബി രാജകുടുംബത്തിലാണ് ജോലി ചെയ്തിരുന്നത്. ഏതാനും വര്‍ഷങ്ങളായി അബുദാബിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. പ്രായാധിക്യം കണക്കിലെടുത്ത് രാജകുടുംബം അദ്ദേഹത്തിന് വിശ്രമജീവിതകാലത്തും സര്‍വ്വസൗകര്യങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഒരുദിവസം പോലും തെറ്റാതെ കൃത്യമായി ശമ്പളം, വീട്, വാഹനം, ഡ്രൈവര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും രാജകുടുംബം വിശ്രമകാലത്തും ദാവൂദ് ഹാജിക്ക് അനുവദിച്ചിരുന്നു.

സൗമ്യനും ഉദാരനും സാമൂഹ്യസേവകനുമായിരുന്നു. 1971ല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ രൂപീകരിക്കുന്നതിന് പ്രഥമസ്ഥാനത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു. നാളിതുവരെയുള്ള ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെതായ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

Continue Reading

Trending