Video Stories
സാകിയ ജാഫ്രി എന്ന പോരാളി
EDITORIAL

ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ധീരോദാത്തമായ പ്രതീകമാണ് സാകിയ ജിഫ്രിയുടെ വിയോഗത്തോടെ ഓര്‍മയായിരിക്കുന്നത്. ലോകത്തിനുമുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ യഥാര്‍ത്ഥ കരങ്ങളെ പുറത്തുകൊണ്ടുവരാനും വംശവെറിയുടെ അഴിഞ്ഞാട്ടത്തില്‍ ജീവനും ജീവിതവും നഷ്പ്പെട്ടു പോയവര്‍ക്ക് നീതി ലഭ്യമാക്കാനുമായി അവര്‍ നടത്തിയിട്ടുള്ള നിയമ – രാഷ്ട്രീയ പോരാട്ടങ്ങള്‍ ജനാധിപത്യ ഇന്ത്യയില്‍തന്നെ അതുല്യമായിട്ടുള്ളതുമാണ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായെയുമുള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തി സധൈര്യം അവര്‍ നടത്തിയിട്ടുള്ള നീക്കങ്ങള്‍ അത്ഭുതകരവും അമ്പരപ്പിക്കുന്നതുമായിരുന്നു. ജനാധിപത്യ സമൂഹത്തില്‍ നിന്നോ നീതി പീഠത്തില്‍ നിന്നോ പോലും വേണ്ടത്ര പിന്തുണ ലഭ്യമാകാതിരുന്നിട്ടും ഒരു സമൂഹത്തെയാകെ ഇല്ലാതാക്കിയ ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്കുവേണ്ടി, പ്രത്യക്ഷമായും പരോക്ഷമായും ഉത്തരവാദികളായ ഓരോ നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്. അഹമ്മദാബാദിലെ ചമന്‍പുരയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 69 പേരില്‍ സാകിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായിരുന്ന ഇഹ്സാന്‍ ജാഫ്രിയും ഉള്‍പ്പെട്ടിരുന്നു. വംശഹത്യക്കിടെ ആയുധങ്ങളേന്തിയ ഹിന്ദുത്വ വര്‍ഗീയവാദികള്‍ വീട്ടിനുള്ളിലിട്ട് സാകിയയുടെ കണ്മുന്നില് വെച്ചാണ് ഇഹ്സാനെ കൊലപ്പെടുത്തി ചുട്ടെരിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നിരിക്കാതെ അദ്ദേഹത്തിന്റെ നേത്യ പാടവം കണ്ടും കേട്ടുമറിഞ്ഞ സാകിയ നിതിക്കുവേണ്ടി ഇറങ്ങിതിരിക്കുകയായിരുന്നു.
നാലു പെണ്‍കുട്ടികളെ കലാപക്കാര് പിടിച്ചുകൊണ്ടുപോകുന്നത് താന്‍ നേരില്‍ കണ്ടുവെന്നും ഭര്‍ത്താവിനെയടക്കം തിക്കൊളുത്തി കൊലപ്പെടുത്തിയത് തന്റെ മുന്നില്‍ വെച്ചായിയിരുന്നുവെന്നും കാണിച്ച് 2006 ലാണ് സാകിയ കോടതിയെ സമീപിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുഢാലോചനാ ആരോപണവും പരാതിയിലുണ്ടായിരുന്നു. ഇവിടെനിന്നാണ് നീതിയുടെ വെളിച്ചം തേടിയുള്ള അവരുടെ ഐതിഹാസിക പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. 2008 സമഗ്രന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എ സ്.ഐ.ടി) രൂപവത്കരിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. സി.ബി.ഐ ഡയറക്ടറായിരുന്ന ആര്.കെ രാഘവന്റെ നേ തൃത്വത്തിലായിരുന്നു സംഘം. മോദിയെ ഉള്‍പ്പെടെ ചോ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് പറഞ്ഞ് മോദി ഉള്‍പ്പെടെയുള്ള 64 പേര്‍ക്ക് എസ്.ഐ.ടി. 2012 ല്‍ ക്ലിന്‍ചിറ്റ് നല്കി. എ സ്.ഐ.ടിയുടെ ക്ലീന്‍ചിറ്റിനെതിരേ സാകിയ പിന്നീട് മജി സ്ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ 2013 ല്‍ മജിസ്ട്രേറ്റ് കോടതിയും എസ്.ഐ.ടി റിപ്പോര്‍ട്ട് ശരിവെച്ചു. വിധിക്കെതിരേ സാകിയ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2017 ല്‍ ഹൈക്കോടതിയും വിധി ശരിവെച്ചതോടെ പിന്നെ സുപ്രീം കോടതിയിലായി സാകിയയുടെ പോരാട്ടം. 2018 ല്‍ ആയിരുന്നു സാകിയ സുപ്രീംകോടതിയെ സമീപിച്ചത്. പക്ഷെ 2022 ജൂണ്‍ 24 ന് മോദിക്കും മറ്റ് 64പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്കിയ എസ്.ഐ.ടി റിപ്പോര്‍ട്ട് സുപ്രീംകോടതിയും ശ രിവെക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു. ഇക്കാര്യത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാകിയയുടെ കേസ് സുപ്രിംകോടതിയുടെ അന്തിമ വിധിയോടെ അവസാനിച്ചുവെങ്കിലും രണ്ടു പതിറ്റാണ്ടു നീണ്ട ഉജ്വലമായ ആ നിയമ പോരാട്ടം ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കുമാത്രമല്ല. രാജ്യത്താകമാനമുള്ള നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളാണ് സമ്മാനിച്ചത്. ഭരണകൂട ഭീകരതയുടെ കിരാത വാഴ്ച്ചകള്‍ക്ക് ഇരകളാക്കപ്പെടുമ്പോഴും അതിനെ ചോദ്യം ചെയ്യാനും എത്ര ഉന്നതരായാലും അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും രാജ്യത്ത് അവസരമുണ്ടെന്ന് ഒരു സാധാരണ വീട്ടമ്മയായ അവര്‍ തെളിയിക്കുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോഴും നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി പരമോന്നത നിതിപീഠത്തിനുമുന്നില്‍ വരെ അവര എത്തിച്ചേരുകയുണ്ടായി. കലാപ കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലൊതുങ്ങിയിരുന്ന നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് തേരു തെളിക്കുമ്പോഴാണ് സാകിയ നിയമ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുന്നത്.
അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായും കൂടുതല്‍ കരുത്തനായിക്കൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു അത്. നിയമ പോരാട്ടത്തില്‍നിന്ന് പിന്തിരിയാനുള്ള പ്രലോഭനങ്ങളും പ്രകോപനങ്ങളും ആ സ്ത്രീ ഒരുപോലെ അനുഭവിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. ഭരണകൂടത്തിന്റെ ആനുകൂല്യങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴിപ്പെടാതെ അവര്‍ പ്രകടിപ്പിച്ചത് അനന്യസാധാരണമായ ഇഛാശക്തിയാണ്. നിയമ വഴിയില്‍ അവര്‍ക്കു കൂട്ടായുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് മരണ വിവരം പുറത്തുവിട്ടുകൊണ്ട് പറഞ്ഞത് ‘മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ അന്തരി ച്ചു’ എന്നായിരുന്നു. ഈ പോരാട്ടം എത്രനാള്‍ തുടരമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സാകിയ നല്കിയ മറുപടി ‘എന്റെയുള്ളില്‍ ശ്വാസം അവശേഷിക്കുന്ന അവസാന നിമിഷം വരെ ‘ എന്നായിരുന്നു. ആ വാക്കുകളെ അന്വര്‍ത്ഥമാക്കി ശ്വാസം നിലക്കുംവരെയും ഭര്‍ത്താവ് ഉള്‍പ്പെടെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഈ വയോധിക.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala24 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF23 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി